ലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് എ രണ്ടിൽ ആതിഥേയരായ ഇംഗ്ലണ്ട് അടിതെറ്റി വീണു. ഡെന്മാർക്ക് 1-0നാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ഹാരി മഗ്വയർ 31-ാം മിനിറ്റിൽ ചുവപ്പ് കണ്ട് പുറത്തുപോയതിനു പിന്നാലെയായിരുന്നു ഡെന്മാർക്കിന്റെ വിജയ ഗോൾ. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യൻ എറിക്സണ് (35-ാം മിനിറ്റ്) ആണ് ഇംഗ്ലണ്ടിന്റെ വിധിയെഴുതിയത്. 90+4ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ റീസ് ജയിംസിനും ചുവപ്പ് കാർഡ് ലഭിച്ചു.
ലുകാക്കു ഡബിളിൽ ബെൽജിയം
ലോക ഒന്നാം നന്പർ ടീമായ ബെൽജിയത്തിന് ഗ്രൂപ്പ് എ രണ്ടിൽ ഐസ്ലൻഡിനെതിരേ 2-1ന്റെ ജയം. റൊമേലു ലുകാക്കുവിന്റെ (ഒന്പത്, 38-പെനൽറ്റി) ഇരട്ട ഗോളാണ് ബെൽജിയത്തിനു ജയം സമ്മാനിച്ചത്. ലുകാക്കുവിന്റെ രാജ്യാന്തര ഗോൾ സന്പാദ്യം ഇതോടെ 55 ആയി.
ലെവൻ ഡബിൾ
സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോൾ കരുത്തിൽ പോളണ്ട് 3-0ന് ബോസ്നിയയെ കീഴടക്കി. 40, 51 മിനിറ്റുകളിലായിരുന്നു ലെവൻ ലക്ഷ്യംകണ്ടത്.
ലുകാക്കു ഡബിളിൽ ബെൽജിയം
ലോക ഒന്നാം നന്പർ ടീമായ ബെൽജിയത്തിന് ഗ്രൂപ്പ് എ രണ്ടിൽ ഐസ്ലൻഡിനെതിരേ 2-1ന്റെ ജയം. റൊമേലു ലുകാക്കുവിന്റെ (ഒന്പത്, 38-പെനൽറ്റി) ഇരട്ട ഗോളാണ് ബെൽജിയത്തിനു ജയം സമ്മാനിച്ചത്. ലുകാക്കുവിന്റെ രാജ്യാന്തര ഗോൾ സന്പാദ്യം ഇതോടെ 55 ആയി.
ലെവൻ ഡബിൾ
സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോൾ കരുത്തിൽ പോളണ്ട് 3-0ന് ബോസ്നിയയെ കീഴടക്കി. 40, 51 മിനിറ്റുകളിലായിരുന്നു ലെവൻ ലക്ഷ്യംകണ്ടത്.