ലിമ (പെറു): സൂപ്പർ താരം നെയ്മറിന്റെ ഹാട്രിക്കിലൂടെ ബ്രസീലിനു മിന്നും ജയം. ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ രണ്ടാം റൗണ്ട് പോരാട്ടത്തിൽ 4-2ന് പെറുവിനെയാണ് കാനറികൾ കീഴടക്കിയത്. രണ്ട് തവണ പിന്നിട്ടുനിന്നശേഷമായിരുന്നു ടിറ്റെയുടെ കുട്ടികൾ ലിമയിൽ ജയമാഘോഷിച്ചത്. 28, 83 (പെനൽറ്റി), 90+4 മിനിറ്റുകളിലായിരുന്നു നെയ്മറിന്റെ ഗോളുകൾ. റിച്ചാർഡ്സണ് (64-ാം മിനിറ്റ്) ബ്രസീലിന്റെ അക്കൗണ്ടിലെ ഒരു ഗോളിന് ഉടമയായി.
കോവിഡ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പെറു സംഘത്തിൽനിന്ന് രണ്ടു താരങ്ങൾക്ക് വിട്ടുനിൽക്കേണ്ടിവന്നിരുന്നു. ആന്ദ്രേ കറിയ്യൊ (ആറ്), റിനാറ്റൊ ടപിയ (59) എന്നിവരായിരുന്നു പെറുവിനായി വലകുലുക്കിയത്.
ബ്രസീലിനായി ഏറ്റവും അധികം ഗോൾ നേടുന്നവരുടെ പട്ടികയിൽ നെയ്മർ രണ്ടാം സ്ഥാനത്ത് എത്തി. 62 ഗോൾ നേടിയ മുൻ സൂപ്പർ താരമായ റൊണാൾഡോയെ പിന്തള്ളിയാണ് നെയ്മർ 64 ഗോളുമായി രണ്ടാം സ്ഥാനത്തെത്തിയത്. 77 ഗോളുമായി പെലെയാണ് ഒന്നാമൻ. നെയ്മറിന്റെ രാജ്യാന്തര കരിയറിലെ മൂന്നാമത്തെ ഹാട്രിക്കാണ്.
ഉറുഗ്വെ തോറ്റു
എവേ പോരാട്ടത്തിൽ ഇക്വഡോറിനെതിരേ ഉറുഗ്വെയ്ക്ക് 4-2ന്റെ തോൽവി. നാല് ഗോളിനു പിന്നിലായ ഉറുഗ്വെയ്ക്കായി അവസാന മിനിറ്റുകളിൽ ലൂയി സുവാരസ് രണ്ട് ഗോൾ മടക്കിയെങ്കിലും തലവര മാറ്റാൻ സാധിച്ചില്ല.
പരാഗ്വെ 1-0ന് വെനസ്വേലയെ തോൽപ്പിച്ചു. ചിലിയും കൊളംബിയയും 2-2 സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ റഡാമേൽ ഫൽക്കാവൊയുടെ വകയായിരുന്നു കൊളംബിയയുടെ സമനില ഗോൾ. അർതുറൊ വിദാൽ, അലക്സിസ് സാഞ്ചസ് എന്നിവർ ചിലിക്കായി ലക്ഷ്യം കണ്ടു.
രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് പോയിന്റ് വീതവുമായി ബ്രസീൽ, അർജന്റീന എന്നിവ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.
കോവിഡ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പെറു സംഘത്തിൽനിന്ന് രണ്ടു താരങ്ങൾക്ക് വിട്ടുനിൽക്കേണ്ടിവന്നിരുന്നു. ആന്ദ്രേ കറിയ്യൊ (ആറ്), റിനാറ്റൊ ടപിയ (59) എന്നിവരായിരുന്നു പെറുവിനായി വലകുലുക്കിയത്.
ബ്രസീലിനായി ഏറ്റവും അധികം ഗോൾ നേടുന്നവരുടെ പട്ടികയിൽ നെയ്മർ രണ്ടാം സ്ഥാനത്ത് എത്തി. 62 ഗോൾ നേടിയ മുൻ സൂപ്പർ താരമായ റൊണാൾഡോയെ പിന്തള്ളിയാണ് നെയ്മർ 64 ഗോളുമായി രണ്ടാം സ്ഥാനത്തെത്തിയത്. 77 ഗോളുമായി പെലെയാണ് ഒന്നാമൻ. നെയ്മറിന്റെ രാജ്യാന്തര കരിയറിലെ മൂന്നാമത്തെ ഹാട്രിക്കാണ്.
ഉറുഗ്വെ തോറ്റു
എവേ പോരാട്ടത്തിൽ ഇക്വഡോറിനെതിരേ ഉറുഗ്വെയ്ക്ക് 4-2ന്റെ തോൽവി. നാല് ഗോളിനു പിന്നിലായ ഉറുഗ്വെയ്ക്കായി അവസാന മിനിറ്റുകളിൽ ലൂയി സുവാരസ് രണ്ട് ഗോൾ മടക്കിയെങ്കിലും തലവര മാറ്റാൻ സാധിച്ചില്ല.
പരാഗ്വെ 1-0ന് വെനസ്വേലയെ തോൽപ്പിച്ചു. ചിലിയും കൊളംബിയയും 2-2 സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ റഡാമേൽ ഫൽക്കാവൊയുടെ വകയായിരുന്നു കൊളംബിയയുടെ സമനില ഗോൾ. അർതുറൊ വിദാൽ, അലക്സിസ് സാഞ്ചസ് എന്നിവർ ചിലിക്കായി ലക്ഷ്യം കണ്ടു.
രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് പോയിന്റ് വീതവുമായി ബ്രസീൽ, അർജന്റീന എന്നിവ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.