വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന് ആദ്യ ടെസ്റ്റ് വിജയം സമ്മാനിച്ച ക്യാപ്റ്റൻ ജോണ്‍ റീഡ് (92) അന്തരിച്ചു. ബെർട്ട് സട്ക്ലിഫിനുശേഷം ന്യൂസിലൻഡ് കണ്ട ഏറ്റവും പ്രതിഭാധനനായ കളിക്കാരനാണു സൂപ്പർ ഓൾറൗണ്ടറായ ജോണ്‍ റീഡ്. 58 ടെസ്റ്റുകളിൽ ആറു സെഞ്ചുറി ഉൾപ്പെടെ 3428 റണ്‍സും 85 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഒന്‍പതു ടെസ്റ്റ് കളിച്ച റീഡ് രണ്ടു സെഞ്ചുറി ഉൾപ്പെടെ 691 റണ്‍സ് നേടി. വിദേശപിച്ചുകളിലായിരുന്നു റീഡ് മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അറ്റാക്കിംഗ് ബാറ്റ്സ്മാനും കിടയറ്റ ഫീൽഡറുമായിരുന്ന റീഡ് 34 ടെസ്റ്റുകളിൽ കിവീസിനെ നയിച്ചു. ഐസിസി മാച്ച് റഫറിയായി ഒന്പതുവർഷം പ്രവർത്തിച്ചു. ന്യൂസിലൻഡ് ദേശീയ ടീം സെലക്ടറുമായിരുന്നു
1959ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയിരുന്നു. 1949ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച റീഡ് 1965ൽ വിരമിച്ചു.1963ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് 159ന് ഓൾഒൗട്ടായപ്പോൾ 100 റണ്‍സ് റീഡിന്റെ സംഭാവനയായിരുന്നു. 1965ൽ ഇംഗ്ലണ്ടിനെതിരെ റെസ്റ്റ് ഓഫ് ദി വേൾഡ് ഇലവനെ നയിച്ചത് ജോണ്‍ റീഡായിരുന്നു. സർ ഗാരിസോബേഴ്സ് ആയിരുന്നു വൈസ് ക്യാപ്റ്റൻ.
ഇന്ത്യയിൽ ഒന്‍പതു ടെസ്റ്റ് കളിച്ച റീഡ് രണ്ടു സെഞ്ചുറി ഉൾപ്പെടെ 691 റണ്‍സ് നേടി. വിദേശപിച്ചുകളിലായിരുന്നു റീഡ് മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അറ്റാക്കിംഗ് ബാറ്റ്സ്മാനും കിടയറ്റ ഫീൽഡറുമായിരുന്ന റീഡ് 34 ടെസ്റ്റുകളിൽ കിവീസിനെ നയിച്ചു. ഐസിസി മാച്ച് റഫറിയായി ഒന്പതുവർഷം പ്രവർത്തിച്ചു. ന്യൂസിലൻഡ് ദേശീയ ടീം സെലക്ടറുമായിരുന്നു
1959ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയിരുന്നു. 1949ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച റീഡ് 1965ൽ വിരമിച്ചു.1963ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് 159ന് ഓൾഒൗട്ടായപ്പോൾ 100 റണ്‍സ് റീഡിന്റെ സംഭാവനയായിരുന്നു. 1965ൽ ഇംഗ്ലണ്ടിനെതിരെ റെസ്റ്റ് ഓഫ് ദി വേൾഡ് ഇലവനെ നയിച്ചത് ജോണ്‍ റീഡായിരുന്നു. സർ ഗാരിസോബേഴ്സ് ആയിരുന്നു വൈസ് ക്യാപ്റ്റൻ.