ഡൽഹിയിലെ നിർഭയ പെൺകുട്ടിയിൽനിന്നുയർന്ന നിലവിളിപോലെ ഹത്രാസിലെ പെൺകുട്ടിയുടെ നിലവിളിയും ഇന്ത്യൻ മനഃസാക്ഷിയെ നൊന്പരപ്പെടുത്തിക്കൊണ്ടിരിക്കും.
ഒരു വശത്ത് ആത്മനിർഭർ ഭാരതത്തിന്റെ തിളങ്ങുന്ന മുഖം അവതരിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്പോൾ മറുവശത്തു കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിനു വീണ്ടും അനുഭവിക്കേണ്ടിവരുന്ന ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ നിഷേധങ്ങളുടെയും ക്രൂരമായ പരീക്ഷണങ്ങൾ. പണത്തിന്റെയും പ്രമാണിമാരുടെയും പാദസേവകരായി നിലകൊള്ളുന്ന ഭരണകൂട സംവിധാനങ്ങൾ രാജ്യത്തെ ദരിദ്രരോടും ദുർബലരോടും എത്രമാത്രം കണ്ണിൽച്ചോരയില്ലാതെയാണു പെരുമാറുന്നത് എന്നതിന്റെ നടുക്കുന്ന ഉദാഹരണമായി മാറുകയാണ് ഉത്തർപ്രദേശിലെ ഹത്രാസ്.
ഹത്രാസിലെ പത്തൊന്പതുകാരിക്കു നേരിടേണ്ടിവന്ന ക്രൂരപീഡനവും കുറ്റവാളികളെ രക്ഷിക്കാൻ സംസ്ഥാനസർക്കാരും പോലീസുമൊക്കെ നടത്തുന്ന ശ്രമങ്ങളും വിരൽചൂണ്ടുന്നത് നിയമവാഴ്ചയുടെ ജീർണതകളിലേക്കാണ്. ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ ലംഘിച്ചുപോലും ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്കു നീതി നിഷേധിക്കാൻ യുപി പോലീസിനു മടിയുണ്ടായില്ല എന്നത് എത്ര ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതുകൂടി വ്യക്തമാക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ മർദനോപകരണമാണു പോലീസ് എന്ന ആക്ഷേപത്തിനു മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും പോലീസ് വേഷമിട്ടവർ നന്നായിണങ്ങും. മനുഷ്യാവകാശലംഘനങ്ങൾക്കും മർദനമുറകൾക്കും അഴിമതിക്കും വർഗീയ പക്ഷപാതത്വത്തിനും കുപ്രസിദ്ധിയാർജിച്ചതാണ് ഉത്തർപ്രദേശ് പോലീസ്. ഭരണത്തിലിരിക്കുന്ന നേതാക്കൾക്കും പാർട്ടികൾക്കും മാത്രമല്ല ജാതിത്തലവന്മാർക്കും ഗുണ്ടാത്തലവന്മാർക്കുംവരെ അവർ പാദസേവ ചെയ്യും. ഇതറിയുന്നവർ, ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി കേട്ടു നടപടിയെടുക്കാതെ പ്രതികൾക്കുവേണ്ടി വിടുപണി ചെയ്യുന്ന സമീപനം പോലീസ് സ്വീകരിച്ചതിൽ ഒട്ടും അദ്ഭുതപ്പെടില്ല. മൂടിവയ്ക്കൽ ശ്രമങ്ങളെയൊക്കെ മറികടന്ന് ഈ സംഭവം വാർത്തയായതുകൊണ്ടാണ് ആ പെൺകുട്ടിക്കും കുടുംബത്തിനും നീതികിട്ടാൻ രാജ്യത്തെന്പാടുനിന്നും ശബ്ദമുയരുന്നത്. അല്ലെങ്കിൽ ചവിട്ടിമെതിക്കപ്പെട്ടു ജീവൻ നഷ്ടമായ മറ്റനേകം പെൺകുട്ടികളുടെ ആർത്തനാദങ്ങൾ പോലെ ഹത്രാസിലെ പെൺകുട്ടിയുടെ നിലവിളിയും ആരും കേൾക്കപ്പെടാതെ വിസ്മൃതിയിൽ മറയുമായിരുന്നു.
വർഗീയ അജൻഡകളുമായി മുന്നോട്ടുപോകുന്ന യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനു ഹത്രാസിലെ പെൺകുട്ടിയുടെ ഹതവിധി ഒരു പ്രശ്നമല്ലായിരിക്കാം. സ്വന്തം നിയോജകമണ്ഡലമായ ഗോരഖ്പൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശിശുക്കളുടെ കൂട്ടമരണമുണ്ടായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഭരണക്കസേരയിൽ അമർന്നിരുന്ന ആളാണദ്ദേഹം. ഹത്രാസ് കൂട്ടമാനഭംഗം കോളിളക്കമുണ്ടാക്കിയതിനുശേഷമുണ്ടായ പോലീസ് നടപടികൾ ഭരണനേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെയാണെന്ന് ആരും കരുതുന്നില്ല. ആസൂത്രിതമായ തെളിവ് നശിപ്പിക്കലാണു നടന്നത്.
പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കളെയും സഹോദരനെയും വീട്ടിൽ പൂട്ടിയിട്ടശേഷം പുലർച്ചെ രണ്ടരയോടെ പോലീസുകാർ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാനും വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കാനുമായിരുന്നു ഇതെന്ന് വീട്ടുകാർ ആരോപിക്കുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽനിന്നു പെൺകുട്ടിയുടെ വീട്ടുകാരെ പോലീസ് വിലക്കുകയും ജില്ലാ മജിസ്ട്രേറ്റ്തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ വീടിരിക്കുന്ന സ്ഥലത്തു നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അവിടേക്കു പ്രവേശിക്കുന്നതു തടഞ്ഞു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെ ഇപ്പോഴും വിമർശിക്കുന്ന ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്.
എല്ലാ അടിച്ചമർത്തൽ ശ്രമങ്ങളെയും അതിജീവിച്ചുകൊണ്ടു സത്യം പുറത്തുവരികതന്നെ ചെയ്യും. ഹത്രാസ് സംഭവം യുപി സർക്കാരിനും ഒരുപരിധിവരെ കേന്ദ്രസർക്കാരിനും നാണക്കേടായതോടെ മുഖം രക്ഷിക്കാനാവണം ഏതാനും പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ അന്വേഷണത്തിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണു വേണ്ടതെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു.
നിഷ്പക്ഷമതികളെല്ലാം അതിനെ പിന്തുണയ്ക്കും. രണ്ടുദിവസം യുപി സർക്കാർ ഉയർത്തിയ എല്ലാ സമ്മർദങ്ങളെയും മറികടന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക വദ്രയുടെയും നിശ്ചയദാർഢ്യമാണു ഹത്രാസ് സംഭവത്തിനു വഴിത്തിരിവുണ്ടാക്കിയതെന്നുള്ളതു വസ്തുതയാണ്. രാഹുലിനും പ്രിയങ്കയ്ക്കും യുപി പോലീസിൽനിന്നു നിന്ദ്യമായ അവഹേളനങ്ങൾ നേരിടേണ്ടിവന്നു. രാഹുലിനെ തള്ളി താഴെയിടുകയും പ്രിയങ്കയെ കെെയേറ്റത്തിനു മുതിരുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങളോടു ബിജെപി സർക്കാരിന്റെ സമീപനം എന്തെന്നതിന്റെ യഥാർഥ മുഖമാണ് ഇവിടെ കണ്ടത്. വിവേചനങ്ങളില്ലാത്ത മനുഷ്യാവകാശങ്ങളിലും ജനാധിപത്യ സ്വാതന്ത്ര്യങ്ങളിലും വിശ്വസിക്കുന്നവർക്ക് ഹത്രാസ് സംഭവം ഒരു പേക്കിനാവ് പോലെയാണ്. ഡൽഹിയിലെ നിർഭയ പെൺകുട്ടിയിൽനിന്നുയർന്ന നിലവിളിപോലെ ഹത്രാസിലെ പെൺകുട്ടിയുടെ നിലവിളിയും ഇന്ത്യൻ മനഃസാക്ഷിയെ നൊന്പരപ്പെടുത്തിക്കൊണ്ടിരിക്കും.
ഒരു വശത്ത് ആത്മനിർഭർ ഭാരതത്തിന്റെ തിളങ്ങുന്ന മുഖം അവതരിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്പോൾ മറുവശത്തു കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിനു വീണ്ടും അനുഭവിക്കേണ്ടിവരുന്ന ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ നിഷേധങ്ങളുടെയും ക്രൂരമായ പരീക്ഷണങ്ങൾ. പണത്തിന്റെയും പ്രമാണിമാരുടെയും പാദസേവകരായി നിലകൊള്ളുന്ന ഭരണകൂട സംവിധാനങ്ങൾ രാജ്യത്തെ ദരിദ്രരോടും ദുർബലരോടും എത്രമാത്രം കണ്ണിൽച്ചോരയില്ലാതെയാണു പെരുമാറുന്നത് എന്നതിന്റെ നടുക്കുന്ന ഉദാഹരണമായി മാറുകയാണ് ഉത്തർപ്രദേശിലെ ഹത്രാസ്.
ഹത്രാസിലെ പത്തൊന്പതുകാരിക്കു നേരിടേണ്ടിവന്ന ക്രൂരപീഡനവും കുറ്റവാളികളെ രക്ഷിക്കാൻ സംസ്ഥാനസർക്കാരും പോലീസുമൊക്കെ നടത്തുന്ന ശ്രമങ്ങളും വിരൽചൂണ്ടുന്നത് നിയമവാഴ്ചയുടെ ജീർണതകളിലേക്കാണ്. ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ ലംഘിച്ചുപോലും ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്കു നീതി നിഷേധിക്കാൻ യുപി പോലീസിനു മടിയുണ്ടായില്ല എന്നത് എത്ര ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതുകൂടി വ്യക്തമാക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ മർദനോപകരണമാണു പോലീസ് എന്ന ആക്ഷേപത്തിനു മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും പോലീസ് വേഷമിട്ടവർ നന്നായിണങ്ങും. മനുഷ്യാവകാശലംഘനങ്ങൾക്കും മർദനമുറകൾക്കും അഴിമതിക്കും വർഗീയ പക്ഷപാതത്വത്തിനും കുപ്രസിദ്ധിയാർജിച്ചതാണ് ഉത്തർപ്രദേശ് പോലീസ്. ഭരണത്തിലിരിക്കുന്ന നേതാക്കൾക്കും പാർട്ടികൾക്കും മാത്രമല്ല ജാതിത്തലവന്മാർക്കും ഗുണ്ടാത്തലവന്മാർക്കുംവരെ അവർ പാദസേവ ചെയ്യും. ഇതറിയുന്നവർ, ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി കേട്ടു നടപടിയെടുക്കാതെ പ്രതികൾക്കുവേണ്ടി വിടുപണി ചെയ്യുന്ന സമീപനം പോലീസ് സ്വീകരിച്ചതിൽ ഒട്ടും അദ്ഭുതപ്പെടില്ല. മൂടിവയ്ക്കൽ ശ്രമങ്ങളെയൊക്കെ മറികടന്ന് ഈ സംഭവം വാർത്തയായതുകൊണ്ടാണ് ആ പെൺകുട്ടിക്കും കുടുംബത്തിനും നീതികിട്ടാൻ രാജ്യത്തെന്പാടുനിന്നും ശബ്ദമുയരുന്നത്. അല്ലെങ്കിൽ ചവിട്ടിമെതിക്കപ്പെട്ടു ജീവൻ നഷ്ടമായ മറ്റനേകം പെൺകുട്ടികളുടെ ആർത്തനാദങ്ങൾ പോലെ ഹത്രാസിലെ പെൺകുട്ടിയുടെ നിലവിളിയും ആരും കേൾക്കപ്പെടാതെ വിസ്മൃതിയിൽ മറയുമായിരുന്നു.
വർഗീയ അജൻഡകളുമായി മുന്നോട്ടുപോകുന്ന യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനു ഹത്രാസിലെ പെൺകുട്ടിയുടെ ഹതവിധി ഒരു പ്രശ്നമല്ലായിരിക്കാം. സ്വന്തം നിയോജകമണ്ഡലമായ ഗോരഖ്പൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശിശുക്കളുടെ കൂട്ടമരണമുണ്ടായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഭരണക്കസേരയിൽ അമർന്നിരുന്ന ആളാണദ്ദേഹം. ഹത്രാസ് കൂട്ടമാനഭംഗം കോളിളക്കമുണ്ടാക്കിയതിനുശേഷമുണ്ടായ പോലീസ് നടപടികൾ ഭരണനേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെയാണെന്ന് ആരും കരുതുന്നില്ല. ആസൂത്രിതമായ തെളിവ് നശിപ്പിക്കലാണു നടന്നത്.
പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കളെയും സഹോദരനെയും വീട്ടിൽ പൂട്ടിയിട്ടശേഷം പുലർച്ചെ രണ്ടരയോടെ പോലീസുകാർ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാനും വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കാനുമായിരുന്നു ഇതെന്ന് വീട്ടുകാർ ആരോപിക്കുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽനിന്നു പെൺകുട്ടിയുടെ വീട്ടുകാരെ പോലീസ് വിലക്കുകയും ജില്ലാ മജിസ്ട്രേറ്റ്തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ വീടിരിക്കുന്ന സ്ഥലത്തു നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അവിടേക്കു പ്രവേശിക്കുന്നതു തടഞ്ഞു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെ ഇപ്പോഴും വിമർശിക്കുന്ന ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്.
എല്ലാ അടിച്ചമർത്തൽ ശ്രമങ്ങളെയും അതിജീവിച്ചുകൊണ്ടു സത്യം പുറത്തുവരികതന്നെ ചെയ്യും. ഹത്രാസ് സംഭവം യുപി സർക്കാരിനും ഒരുപരിധിവരെ കേന്ദ്രസർക്കാരിനും നാണക്കേടായതോടെ മുഖം രക്ഷിക്കാനാവണം ഏതാനും പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ അന്വേഷണത്തിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണു വേണ്ടതെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു.
നിഷ്പക്ഷമതികളെല്ലാം അതിനെ പിന്തുണയ്ക്കും. രണ്ടുദിവസം യുപി സർക്കാർ ഉയർത്തിയ എല്ലാ സമ്മർദങ്ങളെയും മറികടന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക വദ്രയുടെയും നിശ്ചയദാർഢ്യമാണു ഹത്രാസ് സംഭവത്തിനു വഴിത്തിരിവുണ്ടാക്കിയതെന്നുള്ളതു വസ്തുതയാണ്. രാഹുലിനും പ്രിയങ്കയ്ക്കും യുപി പോലീസിൽനിന്നു നിന്ദ്യമായ അവഹേളനങ്ങൾ നേരിടേണ്ടിവന്നു. രാഹുലിനെ തള്ളി താഴെയിടുകയും പ്രിയങ്കയെ കെെയേറ്റത്തിനു മുതിരുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങളോടു ബിജെപി സർക്കാരിന്റെ സമീപനം എന്തെന്നതിന്റെ യഥാർഥ മുഖമാണ് ഇവിടെ കണ്ടത്. വിവേചനങ്ങളില്ലാത്ത മനുഷ്യാവകാശങ്ങളിലും ജനാധിപത്യ സ്വാതന്ത്ര്യങ്ങളിലും വിശ്വസിക്കുന്നവർക്ക് ഹത്രാസ് സംഭവം ഒരു പേക്കിനാവ് പോലെയാണ്. ഡൽഹിയിലെ നിർഭയ പെൺകുട്ടിയിൽനിന്നുയർന്ന നിലവിളിപോലെ ഹത്രാസിലെ പെൺകുട്ടിയുടെ നിലവിളിയും ഇന്ത്യൻ മനഃസാക്ഷിയെ നൊന്പരപ്പെടുത്തിക്കൊണ്ടിരിക്കും.