ചൊവ്വാഴ്ച ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടിയപ്പോള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിയ ഒരു പ്രകടനം പുറത്തുവന്നു. ട്വന്റി 20 ക്രിക്കറ്റ് ബാറ്റ്സ്മാന്റേതു മാത്രമല്ല ബൗളര്‍മാര്‍ക്കും വലിയ സ്ഥാനമുണ്ടെന്ന് വ്യക്തമാകുന്ന മത്സരമാണ് ചൊവ്വാഴ്ച നടന്നത്. ട്വന്റി20 ക്രിക്കറ്റിലെ അഫ്ഗാൻ സൂപ്പര്‍താരമായ സണ്‍റൈസേഴ്സിന്റെ റഷീദ് ഖാനാണ് മാന്‍ ഓഫ് ദ മാച്ചായതെങ്കിലും ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത് തമിഴ്നാടിന്റെ ഇടങ്കയ്യന്‍ മീഡിയം പേസര്‍ തങ്കരാസു നടരാജനായിരുന്നു.
തുടർച്ചയായി യോർക്കറുകൾ എറിഞ്ഞാണ് നടരാജൻ ഏവരുടെയും ശ്രദ്ധ പിടിച്ചെടുത്തത്. ഡല്‍ഹിക്കെതിരെ നടരാജന്റെ യോര്‍ക്കറുകള്‍ കണ്ട് പ്രശംസിച്ചവരില്‍ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീയുണ്ടായിരുന്നു. 14-ാം ഓവറില്‍ നടരാജന് പന്തെറിയുമ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയിക്കാന്‍ വേണ്ടത് 42 പന്തില്‍ 85 റണ്‍സ്. ഋഷഭ് പന്തും ഷിമ്രോണ്‍ ഹെറ്റ്മെയറും ക്രീസില്‍ നില്ക്കുമ്പോള് ജയം അത്ര കടുപ്പമേറിയതല്ലായിരുന്നു. 13-ാം ഓവറില്‍ അഭിഷേക് ശര്‍മയെ തുടര്‍ച്ചയായി രണ്ടു സിക്സ് പറത്തിയ പന്ത് അടിച്ചുതകര്‍ക്കാന്‍ തയാറായി നില്‍ക്കുമ്പോഴാണ് നടരാജന് എറിയാനെത്തുന്നത്. അടിച്ചു കളിച്ചാല്‍ ജയിക്കാമെന്ന അവസ്ഥ.
എറിയാനെത്തിയ നടരാജന് ഒട്ടും പേടിയില്ലായിരുന്നു. ആദ്യ പന്ത് യോര്‍ക്കര്‍- ഒരു റണ്‍, രണ്ടാം പന്ത് യോര്‍ക്കര്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ഫുള്‍ ടോസായി പന്ത് ബൗണ്ടറി ലൈനില്‍ തൊട്ടു, മൂന്നാം പന്ത് യോര്‍ക്കര്‍- ഒരു റണ്‍, നാലാം പന്തും യോര്‍ക്കര്‍- ഒരു റണ്‍, അഞ്ചാം പന്ത് നേരിടാന്‍ പന്ത് ക്രീസില്‍നിന്ന് മുന്നോട്ടു കയറി. നടരാജന് ഇത് മനസിലാക്കി ബൗണ്‍സര്‍ എറിഞ്ഞെങ്കിലും അത് വൈഡായി. അഞ്ചാം പന്ത് യോര്‍ക്കര്‍- ഒരു റണ്‍, ആറാം പന്ത് പന്തും യോര്‍ക്കര്‍- ഒരു റണ്‍. 29കാരനായ ബൗളര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടു ബാറ്റ്സ്മാന്മാരെ യോര്‍ക്കറിലൂടെ പിടിച്ചുനിര്‍ത്താനായി. സിംഗിളുകള്‍ മാത്രമാണ് ഇവര്‍ക്കു നേടാനായത്. ഈ ഓവറിന്റെ നഷ്ടം നികത്താന്‍ ഇരുവര്‍ക്കും ഭുവനേശ്വര്‍ കുമാറിന്റെയും റഷീദ് ഖാന്റെയും ഓവറുകളില്‍ ആക്രമിച്ചു കളിക്കണമെന്നായി. ഇതോടെ സണ്‍റൈസേഴ്സിന്റെ ജയപ്രതീക്ഷകള്‍ ഉയര്‍ന്നു.
18-ാം ഓവറില്‍ വീണ്ടും എറിഞ്ഞ നടരാജന് അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ചു. 14-ാം ഓവറില്‍ 10 റണ്‍സ് വഴങ്ങേണ്ടിവന്ന താരം ഈ ഓവറില്‍ വഴങ്ങിയത് വെറും ഏഴ് റണ്‍സ് മാത്രം. കൃത്യതയാര്‍ന്ന യോര്‍ക്കറിലൂടെ താരം മാര്‍കസ് സ്റ്റോയിനിസിനെ അവസാന പന്തില്‍ പുറത്താക്കി. ഈ ഓവര്‍ കഴിഞ്ഞപ്പോള്‍ റണ്‍ റേറ്റ് കുത്തനെ ഉയര്‍ന്നു. ഓവറില്‍ 18.5 റണ്‍സ് എന്ന നിലയിലായി ഡല്‍ഹിയുടെ കാര്യങ്ങള്‍. ഡല്‍ഹിക്കാണെങ്കില്‍ ഇത് നേടാന്‍ തക്ക പ്രാപ്തിയുള്ള ബാറ്റ്സ്മാന്മാരില്ലായിരുന്നു.
സേലം ജില്ലയിലെ ചിന്നപാമ്പാട്ടി എന്ന ചെറു ഗ്രാമവാസിയായ നടരാജൻ അവിടെയുള്ള പരിമിത സാഹചര്യങ്ങളിലൂടെ കളിച്ചുവളര്‍ന്നു. ടെന്നീസ് ബോളിലായിരുന്നു തന്റെ കഴിവ് തേച്ചുമിനുക്കിയത്.
നടരാജന്റെ അമ്മ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളും അച്ഛന് സാരി നിര്‍മാണ ഫാക്ടറിയിലുമായിരുന്നു ജോലി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കാലത്താണ് നടരാജന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ (ടിഎന്‍പിഎല്‍) അവസരം ലഭിക്കുന്നത്. ആദ്യമായി ഡിണ്ടിഗല്‍ ഡ്രാഗണ്സുമായി കരാറിലായി. പിന്നീട് ലയ്ക കോവൈ കിംഗ്സിലുമെത്തി. 2017ല്‍ ഡിണ്ടിഗലിനായി ആറു കളിയില്‍ 5.4 ഇക്കണോമിയില്‍ 9 വിക്കറ്റ് പ്രകടനം നടത്തി.
ഡിണ്ടിഗലിലായിരിക്കുമ്പോല് ഐപിഎലില്‍ നിന്നുള്ള വിളി ലഭിച്ചു. കിംഗ്സ് ഇലവണ്‍ പഞ്ചാബ് മൂന്നു കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. ആ സീസണ് നടരാജന് ഗംഭീരമാക്കാനായില്ല. ആറു കളിയില്‍ രണ്ടു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളൂ.
ഐപിഎലിലെ പ്രകടനം മോശമായതോടെ താരത്തെ എല്ലാവരും മറന്നു തുടങ്ങി. എന്നാല്‍, ടിഎന്‍പിഎലിൽ ഗംഭീര പ്രകടനത്തോടെ നടരാജന് തിരിച്ചെത്തി. കോവൈ കിംഗ്സിനായി കഴിഞ്ഞ വര്‍ഷം എട്ട് കളിയില്‍ 12 വിക്കറ്റ് വീഴ്ത്തി. 5.2 ആയിരുന്നു ഇക്കണോമി. 49.44 ഡോട് ബോള്‍ ശതമാനവും. നടരാജന് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ശ്രദ്ധയില്‍പ്പെട്ടു. സണ്റൈസേഴ്സിലെത്തിയെങ്കിലും നടരാജന് 2018, 2019 സീസണിലെ ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. എന്നാല്‍, മറ്റ് ആഭ്യന്തരമത്സരങ്ങളില്‍ നടരാജന് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ തമിഴ്നാടിനെ ഫൈനലിലെത്തിക്കാന്‍ വലിയ പങ്കാണ് വഹിച്ചത്. 11 കളിയില്‍ 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. 5.84 ആയിരുന്നു ഇക്കോണമി. 2020ലെ ട്വന്റി 20 മത്സരങ്ങളില്‍ മികച്ച ആദ്യ പത്ത് പേരില്‍ രണ്ടാമനായി.
കഴിഞ്ഞ രണ്ടു തവണ ഐപിഎലിലെ മത്സരങ്ങളില്‍ ഇറങ്ങാന്‍ അവസരം ലഭിക്കാതിരുന്ന നടരാജന് കാത്തിരുന്ന സമയമെത്തി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരായിരുന്നു എതിരാളികള്‍. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് നടരാജന് യോര്‍ക്കറാണ് തന്റെ ആയുധമെന്ന് തെളിയിച്ചു.
തുടർച്ചയായി യോർക്കറുകൾ എറിഞ്ഞാണ് നടരാജൻ ഏവരുടെയും ശ്രദ്ധ പിടിച്ചെടുത്തത്. ഡല്‍ഹിക്കെതിരെ നടരാജന്റെ യോര്‍ക്കറുകള്‍ കണ്ട് പ്രശംസിച്ചവരില്‍ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീയുണ്ടായിരുന്നു. 14-ാം ഓവറില്‍ നടരാജന് പന്തെറിയുമ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയിക്കാന്‍ വേണ്ടത് 42 പന്തില്‍ 85 റണ്‍സ്. ഋഷഭ് പന്തും ഷിമ്രോണ്‍ ഹെറ്റ്മെയറും ക്രീസില്‍ നില്ക്കുമ്പോള് ജയം അത്ര കടുപ്പമേറിയതല്ലായിരുന്നു. 13-ാം ഓവറില്‍ അഭിഷേക് ശര്‍മയെ തുടര്‍ച്ചയായി രണ്ടു സിക്സ് പറത്തിയ പന്ത് അടിച്ചുതകര്‍ക്കാന്‍ തയാറായി നില്‍ക്കുമ്പോഴാണ് നടരാജന് എറിയാനെത്തുന്നത്. അടിച്ചു കളിച്ചാല്‍ ജയിക്കാമെന്ന അവസ്ഥ.
എറിയാനെത്തിയ നടരാജന് ഒട്ടും പേടിയില്ലായിരുന്നു. ആദ്യ പന്ത് യോര്‍ക്കര്‍- ഒരു റണ്‍, രണ്ടാം പന്ത് യോര്‍ക്കര്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ഫുള്‍ ടോസായി പന്ത് ബൗണ്ടറി ലൈനില്‍ തൊട്ടു, മൂന്നാം പന്ത് യോര്‍ക്കര്‍- ഒരു റണ്‍, നാലാം പന്തും യോര്‍ക്കര്‍- ഒരു റണ്‍, അഞ്ചാം പന്ത് നേരിടാന്‍ പന്ത് ക്രീസില്‍നിന്ന് മുന്നോട്ടു കയറി. നടരാജന് ഇത് മനസിലാക്കി ബൗണ്‍സര്‍ എറിഞ്ഞെങ്കിലും അത് വൈഡായി. അഞ്ചാം പന്ത് യോര്‍ക്കര്‍- ഒരു റണ്‍, ആറാം പന്ത് പന്തും യോര്‍ക്കര്‍- ഒരു റണ്‍. 29കാരനായ ബൗളര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടു ബാറ്റ്സ്മാന്മാരെ യോര്‍ക്കറിലൂടെ പിടിച്ചുനിര്‍ത്താനായി. സിംഗിളുകള്‍ മാത്രമാണ് ഇവര്‍ക്കു നേടാനായത്. ഈ ഓവറിന്റെ നഷ്ടം നികത്താന്‍ ഇരുവര്‍ക്കും ഭുവനേശ്വര്‍ കുമാറിന്റെയും റഷീദ് ഖാന്റെയും ഓവറുകളില്‍ ആക്രമിച്ചു കളിക്കണമെന്നായി. ഇതോടെ സണ്‍റൈസേഴ്സിന്റെ ജയപ്രതീക്ഷകള്‍ ഉയര്‍ന്നു.
18-ാം ഓവറില്‍ വീണ്ടും എറിഞ്ഞ നടരാജന് അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ചു. 14-ാം ഓവറില്‍ 10 റണ്‍സ് വഴങ്ങേണ്ടിവന്ന താരം ഈ ഓവറില്‍ വഴങ്ങിയത് വെറും ഏഴ് റണ്‍സ് മാത്രം. കൃത്യതയാര്‍ന്ന യോര്‍ക്കറിലൂടെ താരം മാര്‍കസ് സ്റ്റോയിനിസിനെ അവസാന പന്തില്‍ പുറത്താക്കി. ഈ ഓവര്‍ കഴിഞ്ഞപ്പോള്‍ റണ്‍ റേറ്റ് കുത്തനെ ഉയര്‍ന്നു. ഓവറില്‍ 18.5 റണ്‍സ് എന്ന നിലയിലായി ഡല്‍ഹിയുടെ കാര്യങ്ങള്‍. ഡല്‍ഹിക്കാണെങ്കില്‍ ഇത് നേടാന്‍ തക്ക പ്രാപ്തിയുള്ള ബാറ്റ്സ്മാന്മാരില്ലായിരുന്നു.
സേലം ജില്ലയിലെ ചിന്നപാമ്പാട്ടി എന്ന ചെറു ഗ്രാമവാസിയായ നടരാജൻ അവിടെയുള്ള പരിമിത സാഹചര്യങ്ങളിലൂടെ കളിച്ചുവളര്‍ന്നു. ടെന്നീസ് ബോളിലായിരുന്നു തന്റെ കഴിവ് തേച്ചുമിനുക്കിയത്.
നടരാജന്റെ അമ്മ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളും അച്ഛന് സാരി നിര്‍മാണ ഫാക്ടറിയിലുമായിരുന്നു ജോലി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കാലത്താണ് നടരാജന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ (ടിഎന്‍പിഎല്‍) അവസരം ലഭിക്കുന്നത്. ആദ്യമായി ഡിണ്ടിഗല്‍ ഡ്രാഗണ്സുമായി കരാറിലായി. പിന്നീട് ലയ്ക കോവൈ കിംഗ്സിലുമെത്തി. 2017ല്‍ ഡിണ്ടിഗലിനായി ആറു കളിയില്‍ 5.4 ഇക്കണോമിയില്‍ 9 വിക്കറ്റ് പ്രകടനം നടത്തി.
ഡിണ്ടിഗലിലായിരിക്കുമ്പോല് ഐപിഎലില്‍ നിന്നുള്ള വിളി ലഭിച്ചു. കിംഗ്സ് ഇലവണ്‍ പഞ്ചാബ് മൂന്നു കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. ആ സീസണ് നടരാജന് ഗംഭീരമാക്കാനായില്ല. ആറു കളിയില്‍ രണ്ടു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളൂ.
ഐപിഎലിലെ പ്രകടനം മോശമായതോടെ താരത്തെ എല്ലാവരും മറന്നു തുടങ്ങി. എന്നാല്‍, ടിഎന്‍പിഎലിൽ ഗംഭീര പ്രകടനത്തോടെ നടരാജന് തിരിച്ചെത്തി. കോവൈ കിംഗ്സിനായി കഴിഞ്ഞ വര്‍ഷം എട്ട് കളിയില്‍ 12 വിക്കറ്റ് വീഴ്ത്തി. 5.2 ആയിരുന്നു ഇക്കണോമി. 49.44 ഡോട് ബോള്‍ ശതമാനവും. നടരാജന് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ശ്രദ്ധയില്‍പ്പെട്ടു. സണ്റൈസേഴ്സിലെത്തിയെങ്കിലും നടരാജന് 2018, 2019 സീസണിലെ ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. എന്നാല്‍, മറ്റ് ആഭ്യന്തരമത്സരങ്ങളില്‍ നടരാജന് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ തമിഴ്നാടിനെ ഫൈനലിലെത്തിക്കാന്‍ വലിയ പങ്കാണ് വഹിച്ചത്. 11 കളിയില്‍ 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. 5.84 ആയിരുന്നു ഇക്കോണമി. 2020ലെ ട്വന്റി 20 മത്സരങ്ങളില്‍ മികച്ച ആദ്യ പത്ത് പേരില്‍ രണ്ടാമനായി.
കഴിഞ്ഞ രണ്ടു തവണ ഐപിഎലിലെ മത്സരങ്ങളില്‍ ഇറങ്ങാന്‍ അവസരം ലഭിക്കാതിരുന്ന നടരാജന് കാത്തിരുന്ന സമയമെത്തി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരായിരുന്നു എതിരാളികള്‍. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് നടരാജന് യോര്‍ക്കറാണ് തന്റെ ആയുധമെന്ന് തെളിയിച്ചു.