ഐപിഎൽ 13-ാം സീസണിലെ രണ്ടാം സൂപ്പർ ഓവർ പോരാട്ടം കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പരാജയപ്പെടുത്തി.
സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ മുംബൈയെ എത്തിച്ച ഇഷാൻ കിഷൻ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ കണ്ണുനിറഞ്ഞ മത്സരം കൂടിയായിരുന്നു അത്. ആർസിബി നിശ്ചിത ഓവറിൽ മൂന്നിന് 201 റണ്‍സ് എടുത്തതിനുള്ള മറുപടിക്കു ക്രീസിലെത്തിയ മുംബൈ 11.2 ഓവറിൽ നാലിന് 78ൽ ആയിരുന്നു. ഇഷാൻ കിഷനും (58 പന്തിൽ 99) കിറോണ്‍ പൊള്ളാർഡും (24 പന്തിൽ 60 നോട്ടൗട്ട്) ചേർന്ന് മുംബൈയെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201ൽ എത്തിച്ചു. സൂപ്പർ ഓവറിൽ ഇഷാന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. മുംബൈ എടുത്തത് ഏഴ് റണ്‍സ് മാത്രം. എബി ഡിവില്യേഴ്സും വിരാട് കോഹ്ലിയും ചേർന്ന് ആർസിബിക്കായി സൂപ്പർ ഓവറിൽ 11 റണ്‍സ് അടിച്ച് ജയം സ്വന്തമാക്കി. അർഹിച്ച സെഞ്ചുറിക്കു പിന്നാലെ ജയവും നഷ്ടപ്പെട്ടതിന്റെ വേദനയോടെ ഗഡ്ഒൗട്ടിലിരുന്ന ഇഷാന്റെ തല താഴ്ന്നു, കണ്ണുനിറഞ്ഞു.
ഡിവില്യേഴ്സ് (24 പന്തിൽ 55നോട്ടൗട്ട്) ആയിരുന്നു ആർസിബിയുടെ വിജയ ശിൽപ്പി. മത്സരത്തിനിടെ ഐപിഎലിൽ 4500 റണ്‍സ് എന്ന നാഴികക്കല്ലിലും ഡിവില്യേഴ്സ് എത്തി. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമനും രണ്ടാമത്തെ വിദേശതാരവുമായി അദ്ദേഹം. കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ, ഓസീസ് താരം ഡേവിഡ് വാർണർ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ മുംബൈയെ എത്തിച്ച ഇഷാൻ കിഷൻ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ കണ്ണുനിറഞ്ഞ മത്സരം കൂടിയായിരുന്നു അത്. ആർസിബി നിശ്ചിത ഓവറിൽ മൂന്നിന് 201 റണ്‍സ് എടുത്തതിനുള്ള മറുപടിക്കു ക്രീസിലെത്തിയ മുംബൈ 11.2 ഓവറിൽ നാലിന് 78ൽ ആയിരുന്നു. ഇഷാൻ കിഷനും (58 പന്തിൽ 99) കിറോണ്‍ പൊള്ളാർഡും (24 പന്തിൽ 60 നോട്ടൗട്ട്) ചേർന്ന് മുംബൈയെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201ൽ എത്തിച്ചു. സൂപ്പർ ഓവറിൽ ഇഷാന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. മുംബൈ എടുത്തത് ഏഴ് റണ്‍സ് മാത്രം. എബി ഡിവില്യേഴ്സും വിരാട് കോഹ്ലിയും ചേർന്ന് ആർസിബിക്കായി സൂപ്പർ ഓവറിൽ 11 റണ്‍സ് അടിച്ച് ജയം സ്വന്തമാക്കി. അർഹിച്ച സെഞ്ചുറിക്കു പിന്നാലെ ജയവും നഷ്ടപ്പെട്ടതിന്റെ വേദനയോടെ ഗഡ്ഒൗട്ടിലിരുന്ന ഇഷാന്റെ തല താഴ്ന്നു, കണ്ണുനിറഞ്ഞു.
ഡിവില്യേഴ്സ് (24 പന്തിൽ 55നോട്ടൗട്ട്) ആയിരുന്നു ആർസിബിയുടെ വിജയ ശിൽപ്പി. മത്സരത്തിനിടെ ഐപിഎലിൽ 4500 റണ്‍സ് എന്ന നാഴികക്കല്ലിലും ഡിവില്യേഴ്സ് എത്തി. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമനും രണ്ടാമത്തെ വിദേശതാരവുമായി അദ്ദേഹം. കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ, ഓസീസ് താരം ഡേവിഡ് വാർണർ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.