സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകളടക്കമുള്ള ഇരകൾ
മിക്കപ്പോഴും നിശബ്ദമായി അപമാനം സഹിക്കുകയാണു ചെയ്യുന്നത്.
എല്ലാവർക്കും നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കാൻ നീതിദേവതയ്ക്കു കഴിയട്ടെയെന്ന് ആശിക്കാൻ മാത്രമേ കഴിയൂ എന്ന അവസ്ഥയ്ക്കു തീർച്ചയായും മാറ്റം വരേണ്ടതുണ്ട്.
കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബറെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഉൾപ്പെടെയുള്ള വനിതാസംഘം കൈയേറ്റം ചെയ്ത സംഭവം സംസ്ഥാനത്തു വലിയ ചർച്ചയായിരിക്കുകയാണ്. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരേയും അയാളെ താമസസ്ഥലത്തു കയറി കൈയേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ദുർബലമായ വകുപ്പുകളാണു ചുമത്തിയത് എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുകയും അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലഭിച്ച പരാതികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറയുന്നു.
സമൂഹമാധ്യമ ദുരുപയോഗത്തിന്റെ വിപത്തുകളെപ്പറ്റി സാമൂഹ്യശാസ്ത്രജ്ഞരും വിവേകമതികളും എത്രയോ വട്ടം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. എന്നാൽ, അതൊന്നും ആരും ഗൗനിക്കുന്നേയില്ല. ഒരു മൊബൈൽ ഫോണോ കംപ്യൂട്ടറോ കൈയിലുണ്ടെങ്കിൽ ആർക്കും ആരെപ്പറ്റിയും എന്തും പ്രചരിപ്പിക്കാമെന്ന നില വന്നിട്ടുണ്ട്. അപകീർത്തികരമായ പരാമർശങ്ങളും പ്രചാരണങ്ങളും നിയന്ത്രിക്കുന്ന ഇന്ത്യൻ പീനൽകോഡ് വ്യവസ്ഥകളും സൈബർ നിയമങ്ങളും ഇവിടെയുണ്ടെങ്കിലും അവയെയെല്ലാം തൃണവൽഗണിച്ചാണു പലരുടെയും എഴുത്തും വീഡിയോ പോസ്റ്റിംഗും. പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ അശ്ലീലമെഴുതി സംതൃപ്തിയടയുന്ന മനോരോഗികളുടെ നിലവാരമാണു സമൂഹമാധ്യമങ്ങളിൽ കപടസൃഷ്ടികൾ നടത്തുന്ന പലർക്കുമുള്ളത്. വൈകൃതങ്ങൾ പലതും കണ്ടില്ലെന്നു നടിക്കാമെങ്കിലും മനഃപൂർവമായ സ്വഭാവഹത്യകൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽപ്പെടുത്തി ലഘൂകരിക്കാവുന്നതല്ല.
സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകളടക്കമുള്ള ഇരകൾ മിക്കപ്പോഴും നിശബ്ദമായി അപമാനം സഹിക്കുകയാണു ചെയ്യുന്നത്. പ്രതികരിക്കാൻ പോയാൽ കൂടുതൽ അപമാനിതരായേക്കാമെന്ന ഭീതിയാണ് അതിനു പ്രധാന കാരണം. സംസ്കാരലേശമില്ലാതെ എന്തും പറയാനും എഴുതാനും ചിത്രീകരിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്ന പലരുടെയും പിന്നിൽ സംഘടിത ഗ്രൂപ്പുകളുണ്ട്.
അവരോടു പ്രതികരിച്ചു പിടിച്ചുനിൽക്കാൻ മാനംമര്യാദയായി ജീവിക്കുന്നവർക്കു കഴിയാറില്ല.
ഈ പശ്ചാത്തലത്തിലാണു സ്ത്രീസംഘത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തയാളുടെ താമസസ്ഥലത്തെത്തിയ ഇവർ അയാളെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്തു. എന്നിട്ടു കൈയേറ്റം ചെയ്യുന്നതിന്റെയും കരിഓയിൽ ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇവർതന്നെ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അധിക്ഷേപ പോസ്റ്റ് ഇട്ടയാൾക്കെതിരേ പോലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോഴാണ് തങ്ങൾ ഇങ്ങനെ പ്രതികരിക്കാനിറങ്ങിയതെന്നാണ് അവരുടെ വിശദീകരണം.
സ്ത്രീ ശക്തീകരണത്തിന്റെ ഉദാഹരണമായി ചിലർ ഇതിനെ പ്രശംസിക്കുന്നു. സംസ്ഥാന ആരോഗ്യ- കുടുംബക്ഷേമ- സാമൂഹ്യനീതി മന്ത്രിയും വനിതാ കമ്മീഷൻ അധ്യക്ഷയും ഈ സ്ത്രീകൾക്കു പിന്തുണ അറിയിച്ചു. അതേസമയം, ഈ സ്ത്രീകൾ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഏതു പശ്ചാത്തലത്തിലുമാകട്ടെ, ആരു നിയമം കൈയിലെടുത്താലും അതു നിയമവാഴ്ചയെ ദുർബലപ്പെടുത്തും. എന്നാൽ, അതിനു സാഹചര്യമുണ്ടാകാതെ നോക്കേണ്ടതു സർക്കാരിന്റെയും നിയമപാലകരുടെയും ഉത്തരവാദിത്വമാണ്.
സമൂഹ മനഃസാക്ഷിക്കു മുന്പിൽ പല ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നുണ്ട്. പൗരന്റെ അന്തസിനും അഭിമാനത്തിനും നേരേ നേരിട്ടോ സൈബർ ഇടങ്ങളിലൂടെയോ ആക്രമണം ഉണ്ടാകുന്പോൾ ഇരയ്ക്കു സംരക്ഷണം നൽകാനും അക്രമിയെ ശിക്ഷിക്കാനും ഭരണകൂടത്തിനു കഴിയില്ലേ, അതോ അയാൾതന്നെ നിയമം കൈയിലെടുക്കേണ്ടതുണ്ടോ എന്നതാണു പ്രധാന ചോദ്യം.
സമൂഹമാധ്യമങ്ങളിലൂടെ അപമാനങ്ങൾക്കിരയാകുന്നവരിൽ നല്ലൊരു പങ്കു സ്ത്രീകളാണ്. സഹജമായ സ്ത്രൈണഭാവങ്ങൾകൊണ്ടും കൂടുതൽ നാണംകെടുമോ എന്ന ഭീതികൊണ്ടും അവർ അമർഷം ഉള്ളിലൊതുക്കുന്നു. പ്രതികരിക്കില്ലെന്നുറപ്പുള്ള സന്യാസിനികളെയും മറ്റും തേജോവധം ചെയ്തു പോസ്റ്റുകളിടുന്ന നിക്ഷിപ്ത താൽപര്യക്കാരായ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. ഈയടുത്ത കാലത്തായി സന്യാസത്തെയും സന്യാസിനികളെയും അറപ്പുളവാക്കുന്ന ഭാഷയിൽ ആക്ഷേപിക്കുന്ന നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. സന്യാസിനിമാർ നൽകിയ പരാതികളിൽ എന്തെങ്കിലും നടപടിയുണ്ടായതായി അറിവില്ല. ഇപ്പോൾ സ്ത്രീകൾക്കുവേണ്ടി ശക്തമായി വാദിക്കുന്ന മന്ത്രിയെയും വനിതാ കമ്മീഷനെയും ചാനൽ ചർച്ചക്കാരെയും ഒരിടത്തും കാണാനുണ്ടായില്ല. എല്ലാവർക്കും നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കാൻ നീതിദേവതയ്ക്കു കഴിയട്ടെയെന്ന് ആശിക്കാൻ മാത്രമേ കഴിയൂ എന്ന അവസ്ഥയ്ക്കു തീർച്ചയായും മാറ്റം വരേണ്ടതുണ്ട്.
മിക്കപ്പോഴും നിശബ്ദമായി അപമാനം സഹിക്കുകയാണു ചെയ്യുന്നത്.
എല്ലാവർക്കും നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കാൻ നീതിദേവതയ്ക്കു കഴിയട്ടെയെന്ന് ആശിക്കാൻ മാത്രമേ കഴിയൂ എന്ന അവസ്ഥയ്ക്കു തീർച്ചയായും മാറ്റം വരേണ്ടതുണ്ട്.
കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബറെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഉൾപ്പെടെയുള്ള വനിതാസംഘം കൈയേറ്റം ചെയ്ത സംഭവം സംസ്ഥാനത്തു വലിയ ചർച്ചയായിരിക്കുകയാണ്. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരേയും അയാളെ താമസസ്ഥലത്തു കയറി കൈയേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ദുർബലമായ വകുപ്പുകളാണു ചുമത്തിയത് എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുകയും അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലഭിച്ച പരാതികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറയുന്നു.
സമൂഹമാധ്യമ ദുരുപയോഗത്തിന്റെ വിപത്തുകളെപ്പറ്റി സാമൂഹ്യശാസ്ത്രജ്ഞരും വിവേകമതികളും എത്രയോ വട്ടം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. എന്നാൽ, അതൊന്നും ആരും ഗൗനിക്കുന്നേയില്ല. ഒരു മൊബൈൽ ഫോണോ കംപ്യൂട്ടറോ കൈയിലുണ്ടെങ്കിൽ ആർക്കും ആരെപ്പറ്റിയും എന്തും പ്രചരിപ്പിക്കാമെന്ന നില വന്നിട്ടുണ്ട്. അപകീർത്തികരമായ പരാമർശങ്ങളും പ്രചാരണങ്ങളും നിയന്ത്രിക്കുന്ന ഇന്ത്യൻ പീനൽകോഡ് വ്യവസ്ഥകളും സൈബർ നിയമങ്ങളും ഇവിടെയുണ്ടെങ്കിലും അവയെയെല്ലാം തൃണവൽഗണിച്ചാണു പലരുടെയും എഴുത്തും വീഡിയോ പോസ്റ്റിംഗും. പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ അശ്ലീലമെഴുതി സംതൃപ്തിയടയുന്ന മനോരോഗികളുടെ നിലവാരമാണു സമൂഹമാധ്യമങ്ങളിൽ കപടസൃഷ്ടികൾ നടത്തുന്ന പലർക്കുമുള്ളത്. വൈകൃതങ്ങൾ പലതും കണ്ടില്ലെന്നു നടിക്കാമെങ്കിലും മനഃപൂർവമായ സ്വഭാവഹത്യകൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽപ്പെടുത്തി ലഘൂകരിക്കാവുന്നതല്ല.
സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകളടക്കമുള്ള ഇരകൾ മിക്കപ്പോഴും നിശബ്ദമായി അപമാനം സഹിക്കുകയാണു ചെയ്യുന്നത്. പ്രതികരിക്കാൻ പോയാൽ കൂടുതൽ അപമാനിതരായേക്കാമെന്ന ഭീതിയാണ് അതിനു പ്രധാന കാരണം. സംസ്കാരലേശമില്ലാതെ എന്തും പറയാനും എഴുതാനും ചിത്രീകരിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്ന പലരുടെയും പിന്നിൽ സംഘടിത ഗ്രൂപ്പുകളുണ്ട്.
അവരോടു പ്രതികരിച്ചു പിടിച്ചുനിൽക്കാൻ മാനംമര്യാദയായി ജീവിക്കുന്നവർക്കു കഴിയാറില്ല.
ഈ പശ്ചാത്തലത്തിലാണു സ്ത്രീസംഘത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തയാളുടെ താമസസ്ഥലത്തെത്തിയ ഇവർ അയാളെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്തു. എന്നിട്ടു കൈയേറ്റം ചെയ്യുന്നതിന്റെയും കരിഓയിൽ ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇവർതന്നെ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അധിക്ഷേപ പോസ്റ്റ് ഇട്ടയാൾക്കെതിരേ പോലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോഴാണ് തങ്ങൾ ഇങ്ങനെ പ്രതികരിക്കാനിറങ്ങിയതെന്നാണ് അവരുടെ വിശദീകരണം.
സ്ത്രീ ശക്തീകരണത്തിന്റെ ഉദാഹരണമായി ചിലർ ഇതിനെ പ്രശംസിക്കുന്നു. സംസ്ഥാന ആരോഗ്യ- കുടുംബക്ഷേമ- സാമൂഹ്യനീതി മന്ത്രിയും വനിതാ കമ്മീഷൻ അധ്യക്ഷയും ഈ സ്ത്രീകൾക്കു പിന്തുണ അറിയിച്ചു. അതേസമയം, ഈ സ്ത്രീകൾ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഏതു പശ്ചാത്തലത്തിലുമാകട്ടെ, ആരു നിയമം കൈയിലെടുത്താലും അതു നിയമവാഴ്ചയെ ദുർബലപ്പെടുത്തും. എന്നാൽ, അതിനു സാഹചര്യമുണ്ടാകാതെ നോക്കേണ്ടതു സർക്കാരിന്റെയും നിയമപാലകരുടെയും ഉത്തരവാദിത്വമാണ്.
സമൂഹ മനഃസാക്ഷിക്കു മുന്പിൽ പല ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നുണ്ട്. പൗരന്റെ അന്തസിനും അഭിമാനത്തിനും നേരേ നേരിട്ടോ സൈബർ ഇടങ്ങളിലൂടെയോ ആക്രമണം ഉണ്ടാകുന്പോൾ ഇരയ്ക്കു സംരക്ഷണം നൽകാനും അക്രമിയെ ശിക്ഷിക്കാനും ഭരണകൂടത്തിനു കഴിയില്ലേ, അതോ അയാൾതന്നെ നിയമം കൈയിലെടുക്കേണ്ടതുണ്ടോ എന്നതാണു പ്രധാന ചോദ്യം.
സമൂഹമാധ്യമങ്ങളിലൂടെ അപമാനങ്ങൾക്കിരയാകുന്നവരിൽ നല്ലൊരു പങ്കു സ്ത്രീകളാണ്. സഹജമായ സ്ത്രൈണഭാവങ്ങൾകൊണ്ടും കൂടുതൽ നാണംകെടുമോ എന്ന ഭീതികൊണ്ടും അവർ അമർഷം ഉള്ളിലൊതുക്കുന്നു. പ്രതികരിക്കില്ലെന്നുറപ്പുള്ള സന്യാസിനികളെയും മറ്റും തേജോവധം ചെയ്തു പോസ്റ്റുകളിടുന്ന നിക്ഷിപ്ത താൽപര്യക്കാരായ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. ഈയടുത്ത കാലത്തായി സന്യാസത്തെയും സന്യാസിനികളെയും അറപ്പുളവാക്കുന്ന ഭാഷയിൽ ആക്ഷേപിക്കുന്ന നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. സന്യാസിനിമാർ നൽകിയ പരാതികളിൽ എന്തെങ്കിലും നടപടിയുണ്ടായതായി അറിവില്ല. ഇപ്പോൾ സ്ത്രീകൾക്കുവേണ്ടി ശക്തമായി വാദിക്കുന്ന മന്ത്രിയെയും വനിതാ കമ്മീഷനെയും ചാനൽ ചർച്ചക്കാരെയും ഒരിടത്തും കാണാനുണ്ടായില്ല. എല്ലാവർക്കും നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കാൻ നീതിദേവതയ്ക്കു കഴിയട്ടെയെന്ന് ആശിക്കാൻ മാത്രമേ കഴിയൂ എന്ന അവസ്ഥയ്ക്കു തീർച്ചയായും മാറ്റം വരേണ്ടതുണ്ട്.