പാരീസ്: വനിതാ സിംഗിൾസ് ടെന്നീസിൽ ലോക രണ്ടാം നന്പറായ റൊമേനിയയുടെ സിമോണ ഹാലെപ്പിനു ഫ്രഞ്ച് ഓപ്പണിൽ ജന്മദിന മധുരം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട ഫ്രഞ്ച് ഓപ്പണിന് ഇന്നലെ തുടക്കം കുറിച്ചപ്പോൾ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഹാലപ്പ് 6-4, 6-0ന് സ്പെയിനിന്റെ സൊരിബസ് ടൊർമൊയെ കീഴടക്കി. ഹാലെപ്പിന്റെ ഇരുപത്തൊന്പതാം ജന്മദിനമായിരുന്നു ഇന്നലെ.
സ്റ്റണ്ണിംഗ് സിന്നെർ, വീനസ് പുറത്ത്
പുരുഷ സിംഗിൾസ് ടെന്നീസിലെ ഭാവിവാഗ്ദാനമായ ഇറ്റലിയുടെ ജന്നിക് സിന്നെർ 11-ാം സീഡായ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പത്തൊന്പതുകാരനായ സിന്നെർ ഫ്രഞ്ച് ഓപ്പണിലെ അരങ്ങേറ്റ മത്സരത്തിൽ 7-5, 6-0, 6-3നായിരുന്നു ഗോഫിനെ അട്ടിമറിച്ചത്.
അമേരിക്കയുടെ ഇരുപതുകാരനായ സെബാസ്റ്റ്യൻ കോഡ്ര ഇറ്റലിയുടെ ആന്ദ്രേസ് സെപ്പിയെ അട്ടിമറിക്കുന്നതിനും റോളണ്ട് ഗാരോസിലെ ആദ്യ പോരാട്ടദിനം സാക്ഷ്യംവഹിച്ചു. സ്കോർ: 6-2, 4-6, 6-3, 6-3.
വനിതാ സിംഗിൾസിൽ വീനസ് വില്യംസ് ആദ്യ റൗണ്ടിൽ പുറത്തായി. അന്ന ഷ്മീഡ്ലോവ 6-4, 6-4ന് വില്യംസിനെ കീഴടക്കി. പുരുഷ വിഭാഗത്തിൽ നിഷികോരി, ഇസ്നർ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
മഴ, തണുപ്പ്
കോവിഡ് ഭീഷണി അതിജീവിക്കാനുള്ള സന്നാഹത്തോടെ സീസണിലെ ഏക കളിമണ്കോർട്ട് ഗ്രാൻസ്ലാം ടൂർണമെന്റിനു റോളണ്ട് ഗാരോസിൽ തുടക്കം കുറിച്ചപ്പോൾ കാലാവസ്ഥ വില്ലനായി. 10 ഡിഗ്രി സെൽഷസിലേക്ക് താപനില താഴ്ന്നപ്പോൾ തണുപ്പ് അതിജീവിക്കാൻ മിക്ക വനിതാ താരങ്ങളും ലെഗിൻസ് ധരിച്ചാണെത്തിയത്.
വനിതകളുടെ ആദ്യ റൗണ്ടിൽ ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും മോണ്ടിനെഗ്രോയുടെ ഡാൻക കോവിനിക്കും തമ്മിലുള്ള മത്സരം മഴയെത്തുടർന്ന് 15 മിനിറ്റ് നിർത്തിവയ്ക്കേണ്ടിയുംവന്നു. ആദ്യ സെറ്റിൽ അസരെങ്ക 2-1നു മുന്നിട്ടുനിൽക്കുന്പോഴായിരുന്നു അത്. 50 മിനിറ്റിനുശേഷം പുനരാരംഭിച്ച മത്സരത്തിൽ 6-1, 6-2ന് അസരെങ്ക ജയിച്ചു.
ഫ്രഞ്ച് ഓപ്പണിന്റെ ആദ്യത്തെ ആറ് ദിവസവും മഴ ഉണ്ടാകുമെന്നും കാലാവസ്ഥ പ്രവചനമുണ്ട്.
സ്റ്റണ്ണിംഗ് സിന്നെർ, വീനസ് പുറത്ത്
പുരുഷ സിംഗിൾസ് ടെന്നീസിലെ ഭാവിവാഗ്ദാനമായ ഇറ്റലിയുടെ ജന്നിക് സിന്നെർ 11-ാം സീഡായ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പത്തൊന്പതുകാരനായ സിന്നെർ ഫ്രഞ്ച് ഓപ്പണിലെ അരങ്ങേറ്റ മത്സരത്തിൽ 7-5, 6-0, 6-3നായിരുന്നു ഗോഫിനെ അട്ടിമറിച്ചത്.
അമേരിക്കയുടെ ഇരുപതുകാരനായ സെബാസ്റ്റ്യൻ കോഡ്ര ഇറ്റലിയുടെ ആന്ദ്രേസ് സെപ്പിയെ അട്ടിമറിക്കുന്നതിനും റോളണ്ട് ഗാരോസിലെ ആദ്യ പോരാട്ടദിനം സാക്ഷ്യംവഹിച്ചു. സ്കോർ: 6-2, 4-6, 6-3, 6-3.
വനിതാ സിംഗിൾസിൽ വീനസ് വില്യംസ് ആദ്യ റൗണ്ടിൽ പുറത്തായി. അന്ന ഷ്മീഡ്ലോവ 6-4, 6-4ന് വില്യംസിനെ കീഴടക്കി. പുരുഷ വിഭാഗത്തിൽ നിഷികോരി, ഇസ്നർ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
മഴ, തണുപ്പ്
കോവിഡ് ഭീഷണി അതിജീവിക്കാനുള്ള സന്നാഹത്തോടെ സീസണിലെ ഏക കളിമണ്കോർട്ട് ഗ്രാൻസ്ലാം ടൂർണമെന്റിനു റോളണ്ട് ഗാരോസിൽ തുടക്കം കുറിച്ചപ്പോൾ കാലാവസ്ഥ വില്ലനായി. 10 ഡിഗ്രി സെൽഷസിലേക്ക് താപനില താഴ്ന്നപ്പോൾ തണുപ്പ് അതിജീവിക്കാൻ മിക്ക വനിതാ താരങ്ങളും ലെഗിൻസ് ധരിച്ചാണെത്തിയത്.
വനിതകളുടെ ആദ്യ റൗണ്ടിൽ ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും മോണ്ടിനെഗ്രോയുടെ ഡാൻക കോവിനിക്കും തമ്മിലുള്ള മത്സരം മഴയെത്തുടർന്ന് 15 മിനിറ്റ് നിർത്തിവയ്ക്കേണ്ടിയുംവന്നു. ആദ്യ സെറ്റിൽ അസരെങ്ക 2-1നു മുന്നിട്ടുനിൽക്കുന്പോഴായിരുന്നു അത്. 50 മിനിറ്റിനുശേഷം പുനരാരംഭിച്ച മത്സരത്തിൽ 6-1, 6-2ന് അസരെങ്ക ജയിച്ചു.
ഫ്രഞ്ച് ഓപ്പണിന്റെ ആദ്യത്തെ ആറ് ദിവസവും മഴ ഉണ്ടാകുമെന്നും കാലാവസ്ഥ പ്രവചനമുണ്ട്.