അബുദാബി: ശുഭ്മാൻ ഗില്ലടിച്ചപ്പോൾ കഴിഞ്ഞ രാത്രിയിൽ വിജയ റൈഡ് നടത്തിയത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. 62 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 70 റൺസുമായി ഗിൽ പുറത്താകാതെനിന്നപ്പോൾ കോൽക്കത്തയുടെ കാര്യങ്ങൾ ശുഭമായി പര്യവസാനിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഏഴ് വിക്കറ്റിനാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയം സ്വന്തമാക്കിയത്. സൺറൈസേഴ്സിനായി മനീഷ് പാണ്ഡെ (38 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 51) മാത്രമേ തിളങ്ങിയുള്ളൂ. സ്കോർ: സൺറൈസേഴ്സ് 20 ഓവറിൽ നാലിന് 142. നൈറ്റ് റൈഡേഴ്സ് 18 ഓവറിൽ മൂന്നിന് 145.
കമ്മിൻസ് തകർത്തു
മുംബൈ ഇന്ത്യൻസിനെതിരേ കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഓവറിൽ 49 റണ്‍സ് വഴങ്ങി പഴികേട്ട പാറ്റ് കമ്മിൻസ് ആയിരുന്നില്ല ഇന്നലത്തേത്. 3.5 ഓവറിൽ 24 റണ്‍സുമായി മുന്നേറുകയായിരുന്ന ഡേവിഡ് വാർണർ (30 പന്തിൽ 36) - ജോണി ബെയർസ്റ്റോ (അഞ്ച്) കൂട്ടുകെട്ടിനെ തകർത്തത് കമ്മിൻസ് ആയിരുന്നു. ബെയർസ്റ്റോയെ ബൗൾഡാക്കിയ കമ്മിൻസ് നാല് ഓവറിൽ 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റുമായി കളംവിട്ടത്. വരുൺ ചക്രവർത്തിയും (4-0-25-1) മികച്ച ബൗളിംഗ് കാഴ്ചവച്ചു. ഇഴഞ്ഞുനീങ്ങിയ സണ്‍റൈസേഴ്സ് 10 ഓവർ പൂർത്തിയായപ്പോൾ രണ്ടിന് 61 എന്ന നിലയിലായിരുന്നു.
143 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് എടുത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെട്ടു. കൂറ്റനടിക്കായി ഓപ്പണിംഗ് ഇറങ്ങുന്ന സുനിൽ നരെയ്ൻ (പൂജ്യം) ഖലീൽ അഹമ്മദിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നതീഷ് റാണ 26നും ക്യാപ്റ്റൻ ദിനേശ് കാർത്തിക് പൂജ്യത്തിനും പുറത്തായതോടെ റൈഡേഴ്സ് പ്രതിരോധത്തിലായി. എന്നാൽ, നാലാം വിക്കറ്റിൽ ഇയോൻ മോർഗനും (29 പന്തിൽ 42 നോട്ടൗട്ട്) ശുഭ്മാൻ ഗില്ലും അഭേദ്യമായ 92 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ച് ടീമിനെ വിജയതീരത്തെത്തിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഏഴ് വിക്കറ്റിനാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയം സ്വന്തമാക്കിയത്. സൺറൈസേഴ്സിനായി മനീഷ് പാണ്ഡെ (38 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 51) മാത്രമേ തിളങ്ങിയുള്ളൂ. സ്കോർ: സൺറൈസേഴ്സ് 20 ഓവറിൽ നാലിന് 142. നൈറ്റ് റൈഡേഴ്സ് 18 ഓവറിൽ മൂന്നിന് 145.
കമ്മിൻസ് തകർത്തു
മുംബൈ ഇന്ത്യൻസിനെതിരേ കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഓവറിൽ 49 റണ്‍സ് വഴങ്ങി പഴികേട്ട പാറ്റ് കമ്മിൻസ് ആയിരുന്നില്ല ഇന്നലത്തേത്. 3.5 ഓവറിൽ 24 റണ്‍സുമായി മുന്നേറുകയായിരുന്ന ഡേവിഡ് വാർണർ (30 പന്തിൽ 36) - ജോണി ബെയർസ്റ്റോ (അഞ്ച്) കൂട്ടുകെട്ടിനെ തകർത്തത് കമ്മിൻസ് ആയിരുന്നു. ബെയർസ്റ്റോയെ ബൗൾഡാക്കിയ കമ്മിൻസ് നാല് ഓവറിൽ 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റുമായി കളംവിട്ടത്. വരുൺ ചക്രവർത്തിയും (4-0-25-1) മികച്ച ബൗളിംഗ് കാഴ്ചവച്ചു. ഇഴഞ്ഞുനീങ്ങിയ സണ്‍റൈസേഴ്സ് 10 ഓവർ പൂർത്തിയായപ്പോൾ രണ്ടിന് 61 എന്ന നിലയിലായിരുന്നു.
143 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് എടുത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെട്ടു. കൂറ്റനടിക്കായി ഓപ്പണിംഗ് ഇറങ്ങുന്ന സുനിൽ നരെയ്ൻ (പൂജ്യം) ഖലീൽ അഹമ്മദിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നതീഷ് റാണ 26നും ക്യാപ്റ്റൻ ദിനേശ് കാർത്തിക് പൂജ്യത്തിനും പുറത്തായതോടെ റൈഡേഴ്സ് പ്രതിരോധത്തിലായി. എന്നാൽ, നാലാം വിക്കറ്റിൽ ഇയോൻ മോർഗനും (29 പന്തിൽ 42 നോട്ടൗട്ട്) ശുഭ്മാൻ ഗില്ലും അഭേദ്യമായ 92 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ച് ടീമിനെ വിജയതീരത്തെത്തിച്ചു.