കോട്ടയം: കോവിഡ് ഹർഡിൽ കടന്ന് മുന്നേറാൻ ഇന്ത്യൻ അത്ലറ്റിക്സ് രംഗവും ശ്രമമാരംഭിച്ചു. അതിന്റെ ആദ്യ ചുവടായി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) കോവിഡ് കാലത്ത് മത്സരങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. വരുക, മത്സരിക്കുക, പോവുക എന്നതാണ് എഎഫ്ഐയുടെ പ്രധാന നിർദേശം. സാമൂഹിക അകലം പാലിച്ചിരിക്കണമെന്നും കർശനനിർദേശമുണ്ട്. മെഡൽദാന ചടങ്ങും ഉണ്ടായിരിക്കില്ല, വിജയികൾക്ക് കാൾ റൂമിൽനിന്ന് മെഡൽ കൈപ്പറ്റാം. ബാറ്റണ്‍ കൈമാറേണ്ടിവരുന്ന റിലേ മത്സരങ്ങളും ടീം ചാന്പ്യൻഷിപ്പും വേണ്ടെന്നുവച്ചിരിക്കുകയാണ്.
തങ്ങളുടെ ഇവന്റിന്റെ സമയത്തിനു മൂന്ന് മണിക്കൂർ മുന്‍പ് മാത്രമേ താരങ്ങൾക്ക് പ്രവേശനമുള്ളൂ. സാനിറ്റൈസിംഗ് ടണലിലൂടെയേ താരങ്ങളെ വാംഅപ്പ് ഏരിയയിലേക്ക് കടത്തിവിടൂ. മത്സരത്തിന്റെ മൂന്ന് ദിവസം മുന്‍പ് (72 മണിക്കൂർ മുന്‍പ്) നടത്തിയ കോവിഡ് ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് താരങ്ങൾ കൈവശം വയ്ക്കേണ്ടതുണ്ട്. സ്വന്തമായി സാനിറ്റൈസറും കോട്ടണ്‍ മാസ്കും ഫേസ് ഷീൽഡും കരുതണം. ത്രോ ഇനങ്ങൾക്കുള്ള ഉപകരണങ്ങൾ സാനിറ്റൈസ് ചെയ്യും, മത്സരദിനങ്ങളുടെ എണ്ണം കൂട്ടും തുടങ്ങിയ നിർദേശങ്ങളും എഎഫ്ഐ പ്രഖ്യാപിച്ചു.
തങ്ങളുടെ ഇവന്റിന്റെ സമയത്തിനു മൂന്ന് മണിക്കൂർ മുന്‍പ് മാത്രമേ താരങ്ങൾക്ക് പ്രവേശനമുള്ളൂ. സാനിറ്റൈസിംഗ് ടണലിലൂടെയേ താരങ്ങളെ വാംഅപ്പ് ഏരിയയിലേക്ക് കടത്തിവിടൂ. മത്സരത്തിന്റെ മൂന്ന് ദിവസം മുന്‍പ് (72 മണിക്കൂർ മുന്‍പ്) നടത്തിയ കോവിഡ് ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് താരങ്ങൾ കൈവശം വയ്ക്കേണ്ടതുണ്ട്. സ്വന്തമായി സാനിറ്റൈസറും കോട്ടണ്‍ മാസ്കും ഫേസ് ഷീൽഡും കരുതണം. ത്രോ ഇനങ്ങൾക്കുള്ള ഉപകരണങ്ങൾ സാനിറ്റൈസ് ചെയ്യും, മത്സരദിനങ്ങളുടെ എണ്ണം കൂട്ടും തുടങ്ങിയ നിർദേശങ്ങളും എഎഫ്ഐ പ്രഖ്യാപിച്ചു.