ദുബായ്: വീണുകിട്ടിയ ലൈഫ് മുതലാക്കി ഓപ്പണർ പൃഥ്വി ഷാ റണ്‍ മിസൈൽ വിക്ഷേപിച്ച മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ക്യാപ്പിറ്റൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സ് നേടി. ബാറ്റിംഗ് ഷോയിലൂടെ പൃഥ്വി ഷാ 43 പന്തിൽ ഒരു സിക്സും ഒന്‍പത് ഫോറുമടക്കം 64 റണ്‍സ് നേടി.
ധോണിക്ക് പിഴച്ചു
ഇന്നിംഗ്സിലെ രണ്ടാം പന്തിൽ ദീപക് ചാഹർ പൃഥി ഷായെ പൂജ്യത്തിനു പുറത്താക്കിയതായിരുന്നു. ഷായുടെ ബാറ്റിൽ ഇൻസൈഡ് എഡ്ജ് ആയ പന്ത് ധോണിയുടെ ഗ്ലൗവിനുള്ളിൽ വിശ്രമിച്ചെങ്കിലും ആരും അപ്പീൽ ചെയ്തില്ല. അതോടെ പൃഥ്വി ബാറ്റിംഗ് തുടർന്നു. ഓപ്പണിംഗ് വിക്കറ്റിൽ ഷായും ശിഖർ ധവാനും ചേർന്ന് 10.4 ഓവറിൽ 94 റണ്‍സ് നേടി. 27 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 35 റണ്‍സ് നേടിയ ധവാനെ പീയൂഷ് ചൗള വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെയാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പൊളിഞ്ഞത്. സ്കോർ 103ൽ എത്തിയപ്പോൾ ഷായും പുറത്ത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറും ഋഷഭ് പന്തും ചേർന്ന് 58 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 22 പന്തിൽ 26 റണ്‍സ് നേടിയ അയ്യറെ സാം കരണ്‍ എം.എസ്. ധോണിയുടെ കൈകളിലെത്തിച്ചു. 19 ഓവറിൽ 161ന് മൂന്ന് എന്ന നിലയിലെത്തിയിരുന്നു അവർ. മാർക്കസ് സ്റ്റോയിനിസും (അഞ്ച്) പന്തും (25 പന്തിൽ 37 നോട്ടൗട്ട്) ചേർന്ന് അവസാന ഓവറിൽ 14 റണ്‍സ് അടിച്ചെടുത്തതോടെ ക്യാപ്പിറ്റൽസ് 175ലും.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടക്കം മികച്ചതായിരുന്നെങ്കിലും പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടത് പ്രതിരോധത്തിലാക്കി. ഷെയ്ൻ വാട്സണ് (14), മുരളി വിജയ് (10), ഋതുരാജ് ഗെയ്ക്ക്വാദ് (അഞ്ച്) എന്നിവർ പവലിയനിലെത്തിയപ്പോൾ സൂപ്പർ കിംഗ്സിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 9.1 ഓവറിൽ 44 റണ്‍സ് മാത്രം.
ധോണിക്ക് പിഴച്ചു
ഇന്നിംഗ്സിലെ രണ്ടാം പന്തിൽ ദീപക് ചാഹർ പൃഥി ഷായെ പൂജ്യത്തിനു പുറത്താക്കിയതായിരുന്നു. ഷായുടെ ബാറ്റിൽ ഇൻസൈഡ് എഡ്ജ് ആയ പന്ത് ധോണിയുടെ ഗ്ലൗവിനുള്ളിൽ വിശ്രമിച്ചെങ്കിലും ആരും അപ്പീൽ ചെയ്തില്ല. അതോടെ പൃഥ്വി ബാറ്റിംഗ് തുടർന്നു. ഓപ്പണിംഗ് വിക്കറ്റിൽ ഷായും ശിഖർ ധവാനും ചേർന്ന് 10.4 ഓവറിൽ 94 റണ്‍സ് നേടി. 27 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 35 റണ്‍സ് നേടിയ ധവാനെ പീയൂഷ് ചൗള വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെയാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പൊളിഞ്ഞത്. സ്കോർ 103ൽ എത്തിയപ്പോൾ ഷായും പുറത്ത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറും ഋഷഭ് പന്തും ചേർന്ന് 58 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 22 പന്തിൽ 26 റണ്‍സ് നേടിയ അയ്യറെ സാം കരണ്‍ എം.എസ്. ധോണിയുടെ കൈകളിലെത്തിച്ചു. 19 ഓവറിൽ 161ന് മൂന്ന് എന്ന നിലയിലെത്തിയിരുന്നു അവർ. മാർക്കസ് സ്റ്റോയിനിസും (അഞ്ച്) പന്തും (25 പന്തിൽ 37 നോട്ടൗട്ട്) ചേർന്ന് അവസാന ഓവറിൽ 14 റണ്‍സ് അടിച്ചെടുത്തതോടെ ക്യാപ്പിറ്റൽസ് 175ലും.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടക്കം മികച്ചതായിരുന്നെങ്കിലും പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടത് പ്രതിരോധത്തിലാക്കി. ഷെയ്ൻ വാട്സണ് (14), മുരളി വിജയ് (10), ഋതുരാജ് ഗെയ്ക്ക്വാദ് (അഞ്ച്) എന്നിവർ പവലിയനിലെത്തിയപ്പോൾ സൂപ്പർ കിംഗ്സിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 9.1 ഓവറിൽ 44 റണ്‍സ് മാത്രം.