ബുഡാപെസ്റ്റ് (ഹംഗറി): പുഷ്കാസ് അരീനയിൽ അധിക സമയത്തെ ഗോളിൽ അരങ്ങുവാണ് ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്ക്. ചാന്പ്യൻസ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും ഏറ്റുമുട്ടിയ യുവേഫ സൂപ്പർ കപ്പ് കിരീടപോരാട്ടത്തിൽ അവസാന ചിരി ജർമൻ സംഘത്തിന്റേതായി. അധിക സമയത്തേക്കു നീണ്ട സൂപ്പർ പോരാട്ടത്തിന്റെ 104-ാം മിനിറ്റിൽ ജാവി മാർട്ടിനസ് നേടിയ ഹെഡർ ഗോളിലായിരുന്നു ബയേണിന്റെ കിരീടധാരണം. ഇതോടെ ബയേണ്‍ സീസണിൽ നാല് കിരീടമെന്ന അപൂർവ നേട്ടത്തിലെത്തി. ജർമൻ കപ്പ്, ബുണ്ടസ് ലിഗ, ചാന്പ്യൻസ് ലീഗ് എന്നിവയ്ക്കു പിന്നാലെയാണു ഹാൻസ് ഫ്ളിക്കിന്റെ കുട്ടികൾ സൂപ്പർ കപ്പിലും മുത്തമിട്ടത്.
വന്പൻ ജയങ്ങൾ നേടി വന്ന ജർമൻ ടീമിനെതിരേ ആദ്യം സ്കോർ ചെയ്ത സ്പാനിഷ് പ്രതിനിധികളായ സെവിയ്യ അവസാന നിമിഷം വരെ പൊരുതിയ ശേഷമാണു കീഴടങ്ങിയത്. തുടക്കത്തിൽത്തന്നെ ആക്രമണത്തിനു മുതിർന്ന സെവിയ്യ 13-ാം മിനിറ്റിൽ ലൂക്കാസ് ഒക്കാംപോസിന്റെ പെനൽറ്റി ഗോളിലൂടെ മുന്നിലെത്തി. 34ാം മിനിറ്റിൽ ലിയോണ്‍ ഗൊറെറ്റ്സ്കയിലൂടെ ബയേൺ സമനില പിടിച്ചു. 51-ാം മിനിറ്റിൽ ബയേണ്‍ സൂപ്പർ സ്ട്രൈക്കർ ലെവൻഡോവ്സ്കി പന്ത് വലയിലെത്തിച്ചെങ്കിലും വാറിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചു. അധിക സമയത്തേക്ക് നീണ്ടപ്പോൾ ഡേവിഡ് അലാബയുടെ പാസിൽനിനിന്നു മാർട്ടിനസ് മത്സരവിധി എഴുതി.
ഗോൾ വലയ്ക്കു മുന്നിൽ മിന്നും പ്രകടനം നടത്തിയ ജർമൻ ഗോളി മാനുവൽ നോയറും ബയേണിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. കോവിഡ്-19 മഹാമാരിക്കിടെ ഗാലറിയിൽ നേരിയതോതിൽ കാണികളെത്തിയ ആദ്യ യൂറോപ്യൻ പോരാട്ടവുമായിരുന്നു സൂപ്പർ കപ്പ്.
വന്പൻ ജയങ്ങൾ നേടി വന്ന ജർമൻ ടീമിനെതിരേ ആദ്യം സ്കോർ ചെയ്ത സ്പാനിഷ് പ്രതിനിധികളായ സെവിയ്യ അവസാന നിമിഷം വരെ പൊരുതിയ ശേഷമാണു കീഴടങ്ങിയത്. തുടക്കത്തിൽത്തന്നെ ആക്രമണത്തിനു മുതിർന്ന സെവിയ്യ 13-ാം മിനിറ്റിൽ ലൂക്കാസ് ഒക്കാംപോസിന്റെ പെനൽറ്റി ഗോളിലൂടെ മുന്നിലെത്തി. 34ാം മിനിറ്റിൽ ലിയോണ്‍ ഗൊറെറ്റ്സ്കയിലൂടെ ബയേൺ സമനില പിടിച്ചു. 51-ാം മിനിറ്റിൽ ബയേണ്‍ സൂപ്പർ സ്ട്രൈക്കർ ലെവൻഡോവ്സ്കി പന്ത് വലയിലെത്തിച്ചെങ്കിലും വാറിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചു. അധിക സമയത്തേക്ക് നീണ്ടപ്പോൾ ഡേവിഡ് അലാബയുടെ പാസിൽനിനിന്നു മാർട്ടിനസ് മത്സരവിധി എഴുതി.
ഗോൾ വലയ്ക്കു മുന്നിൽ മിന്നും പ്രകടനം നടത്തിയ ജർമൻ ഗോളി മാനുവൽ നോയറും ബയേണിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. കോവിഡ്-19 മഹാമാരിക്കിടെ ഗാലറിയിൽ നേരിയതോതിൽ കാണികളെത്തിയ ആദ്യ യൂറോപ്യൻ പോരാട്ടവുമായിരുന്നു സൂപ്പർ കപ്പ്.