അബുദാബി: ഹിറ്റ്മാൻ രോഹിത് ശർമ ആറു സിക്സ് പറത്തിയ സൂപ്പർ പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 49 റൺസ് ജയം. 54 പന്ത് നേരിട്ട രോഹിത് മൂന്ന് ഫോറിന്റെയും ആറ് സിക്സിന്റെയും അകന്പടിയോടെ 80 റണ്‍സ് സ്വന്തമാക്കിയപ്പോൾ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എടുത്തു. നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 146ൽ അവസാനിച്ചു.
രണ്ടാം ഓവറിൽ ഓപ്പണർ ക്വിന്റണ്‍ ഡി കോക്കിനെ (ഒരു റണ്‍) നഷ്ടപ്പെട്ടശേഷമായിരുന്നു ക്യാപ്റ്റൻ രോഹിത്തിന്റെ തോളിലേറി മുംബൈയുടെ കുതിപ്പ്. ഐപിഎലിൽ രോഹിത്തിന്റെ 37-ാം അർധസെഞ്ചുറിയാണ്. ടോസ് നേടിയ കോൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവും രോഹിത്തും കെട്ടിപ്പടുത്ത 90 റണ്‍സ് കൂട്ടുകെട്ടാണു മുംബൈയുടെ ഇന്നിംഗ്സിന്റെ നട്ടെല്ല്. 28 പന്തിൽ ആറ് ഫോറും ഒരു സിക്സും അടക്കം സൂര്യകുമാർ 47 റണ്‍സ് എടുത്തു. ഇവരുടെ കൂട്ടുകെട്ട് 10.5-ാം ഓവറിൽ അവസാനിക്കുന്പോൾ മുംബൈയുടെ സ്കോർ 98ൽ എത്തിയിരുന്നു. രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ സൂര്യകുമാർ റണ്ണൗട്ടായി.
ഹാർദിക് പാണ്ഡ്യ (13 പന്തിൽ 18) ആദ്യം പരുങ്ങിയെങ്കിലും പിന്നീട് തകർത്തടിച്ചു. എന്നാൽ, ദൗർഭാഗ്യം വിനയായി. ആന്ദ്രേ റസലിന്റെ പന്തിൽ ഹിറ്റ് വിക്കറ്റായാണു ഹാർദിക് മടങ്ങിയത്. കിറോണ്‍ പൊള്ളാർഡ് (ഏഴ് പന്തിൽ 13) പുറത്താകാതെനിന്നു. സുനിൽ നരെയ്ൻ എറിഞ്ഞ 16-ാം ഓവറിൽ മുംബൈക്ക് ഒരു റണ്‍ മാത്രമാണ് ലഭിച്ചത്. അവസാന നാല് ഓവറിൽ 47 റണ്‍സ് അടിച്ചെടുത്ത് മുംബൈ 195ൽ എത്തി.
196 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നൈറ്റ് റൈഡേഴ്സിനെതിരേ ട്രെന്റ് ബോൾട്ട് ആദ്യ ഓവർ മെയ്ഡനാക്കി. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (ഏഴ്), സുനിൽ നരെയ്ൻ (ഒന്‍പത്) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. പാറ്റ് കമ്മിൻസ് (33), ദിനേശ് കാർത്തിക് (30) എന്നിവരാണ് കോൽക്കത്തൻ നിരയിലെ ടോപ് സ്കോറർമാർ. മുംബൈക്കായി ബോൾട്ട്, ബുംറ, പാറ്റിൻസൺ, രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. കോൽക്കത്തയുടെ ആദ്യ മത്സരമാണ്, മുംബൈയുടെ രണ്ടാമത്തേതും.
രണ്ടാം ഓവറിൽ ഓപ്പണർ ക്വിന്റണ്‍ ഡി കോക്കിനെ (ഒരു റണ്‍) നഷ്ടപ്പെട്ടശേഷമായിരുന്നു ക്യാപ്റ്റൻ രോഹിത്തിന്റെ തോളിലേറി മുംബൈയുടെ കുതിപ്പ്. ഐപിഎലിൽ രോഹിത്തിന്റെ 37-ാം അർധസെഞ്ചുറിയാണ്. ടോസ് നേടിയ കോൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവും രോഹിത്തും കെട്ടിപ്പടുത്ത 90 റണ്‍സ് കൂട്ടുകെട്ടാണു മുംബൈയുടെ ഇന്നിംഗ്സിന്റെ നട്ടെല്ല്. 28 പന്തിൽ ആറ് ഫോറും ഒരു സിക്സും അടക്കം സൂര്യകുമാർ 47 റണ്‍സ് എടുത്തു. ഇവരുടെ കൂട്ടുകെട്ട് 10.5-ാം ഓവറിൽ അവസാനിക്കുന്പോൾ മുംബൈയുടെ സ്കോർ 98ൽ എത്തിയിരുന്നു. രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ സൂര്യകുമാർ റണ്ണൗട്ടായി.
ഹാർദിക് പാണ്ഡ്യ (13 പന്തിൽ 18) ആദ്യം പരുങ്ങിയെങ്കിലും പിന്നീട് തകർത്തടിച്ചു. എന്നാൽ, ദൗർഭാഗ്യം വിനയായി. ആന്ദ്രേ റസലിന്റെ പന്തിൽ ഹിറ്റ് വിക്കറ്റായാണു ഹാർദിക് മടങ്ങിയത്. കിറോണ്‍ പൊള്ളാർഡ് (ഏഴ് പന്തിൽ 13) പുറത്താകാതെനിന്നു. സുനിൽ നരെയ്ൻ എറിഞ്ഞ 16-ാം ഓവറിൽ മുംബൈക്ക് ഒരു റണ്‍ മാത്രമാണ് ലഭിച്ചത്. അവസാന നാല് ഓവറിൽ 47 റണ്‍സ് അടിച്ചെടുത്ത് മുംബൈ 195ൽ എത്തി.
196 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നൈറ്റ് റൈഡേഴ്സിനെതിരേ ട്രെന്റ് ബോൾട്ട് ആദ്യ ഓവർ മെയ്ഡനാക്കി. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (ഏഴ്), സുനിൽ നരെയ്ൻ (ഒന്‍പത്) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. പാറ്റ് കമ്മിൻസ് (33), ദിനേശ് കാർത്തിക് (30) എന്നിവരാണ് കോൽക്കത്തൻ നിരയിലെ ടോപ് സ്കോറർമാർ. മുംബൈക്കായി ബോൾട്ട്, ബുംറ, പാറ്റിൻസൺ, രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. കോൽക്കത്തയുടെ ആദ്യ മത്സരമാണ്, മുംബൈയുടെ രണ്ടാമത്തേതും.