ഷാർജ: ഐപിഎലിൽ തുടർച്ചയായ രണ്ടാം ദിനവും മലയാളി ബാറ്റിംഗ് വിരുന്ന്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ദേവ്ദത്ത് പടിക്കൽ 56 റണ്‍സ് അടിച്ചതിനു പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരമായ സഞ്ജു വി. സാംസണിന്റെ വെടിക്കെട്ട്.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ ഇന്നലെ നടന്ന പോരാട്ടത്തിൽ സഞ്ജു രാജാവായപ്പോൾ റോയൽസിനു 16 റൺസ് ജയം. 32 പന്തിൽ ഒന്‍പത് സിക്സും ഒരു ഫോറും അടക്കം സഞ്ജു വാരിക്കൂട്ടിയ 74 റൺസിന്റെ ബലത്തിൽ രാജസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200ൽ അവസാനിച്ചു. റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (47 പന്തിൽ 69) അർധ സെഞ്ചുറി നേടി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ രാജസ്ഥാൻ റോയൽസിനു മൂന്നാം ഓവറിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (ആറ്) നഷ്ടപ്പെട്ടു. മൂന്നാം നന്പറായെത്തിയ സഞ്ജു, സ്മിത്തിനൊപ്പം ചേർന്ന് റോയൽസിനെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ചെന്നൈ സ്പിന്നർ പീയൂഷ് ചൗളയുടെ ആദ്യ ഓവറിൽ നാല് സിക്സ് ഉൾപ്പെടെ 28 റണ്‍സ് സഞ്ജു അടിച്ചുകൂട്ടി. നേരിട്ട 19-ാം പന്തിൽ മലയാളിതാരം അർധസെഞ്ചുറി തികച്ചു. ജോഫ്ര ആർച്ചറും (എട്ട് പന്തിൽ നാല് സിക്സ് ഉൾപ്പെടെ 27 നോട്ടൗട്ട്) അവസാന മൂന്ന് ഓവറിൽ 43 റണ്‍സ് നേടി. എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ 30 റണ്‍സ് പിറന്നു.
ധോണി സിക്സർ
217 റണ്‍സിനു മറുപടിക്കിറങ്ങിയ ചെന്നൈക്കായി ഫാഫ് ഡുപ്ലസിസ് (37 പന്തിൽ ഏഴ് സിക്സ് അടക്കം 72) അർധസെഞ്ചുറി നേടി. അവസാന ഓവറിൽ മൂന്ന് പടുകൂറ്റൻ സിക്സർ പറത്തിയ ക്യാപ്റ്റൻ എം.എസ്. ധോണി 17 പന്തിൽ 29 റൺസുമായി പുറത്താകാതെനിന്നു. ധോണി നടത്തിയ കടന്നാക്രമണമാണ് ചെന്നൈയുടെ തോൽവി ഭാരം കുറച്ചത്.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ ഇന്നലെ നടന്ന പോരാട്ടത്തിൽ സഞ്ജു രാജാവായപ്പോൾ റോയൽസിനു 16 റൺസ് ജയം. 32 പന്തിൽ ഒന്‍പത് സിക്സും ഒരു ഫോറും അടക്കം സഞ്ജു വാരിക്കൂട്ടിയ 74 റൺസിന്റെ ബലത്തിൽ രാജസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200ൽ അവസാനിച്ചു. റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (47 പന്തിൽ 69) അർധ സെഞ്ചുറി നേടി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ രാജസ്ഥാൻ റോയൽസിനു മൂന്നാം ഓവറിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (ആറ്) നഷ്ടപ്പെട്ടു. മൂന്നാം നന്പറായെത്തിയ സഞ്ജു, സ്മിത്തിനൊപ്പം ചേർന്ന് റോയൽസിനെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ചെന്നൈ സ്പിന്നർ പീയൂഷ് ചൗളയുടെ ആദ്യ ഓവറിൽ നാല് സിക്സ് ഉൾപ്പെടെ 28 റണ്‍സ് സഞ്ജു അടിച്ചുകൂട്ടി. നേരിട്ട 19-ാം പന്തിൽ മലയാളിതാരം അർധസെഞ്ചുറി തികച്ചു. ജോഫ്ര ആർച്ചറും (എട്ട് പന്തിൽ നാല് സിക്സ് ഉൾപ്പെടെ 27 നോട്ടൗട്ട്) അവസാന മൂന്ന് ഓവറിൽ 43 റണ്‍സ് നേടി. എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ 30 റണ്‍സ് പിറന്നു.
ധോണി സിക്സർ
217 റണ്‍സിനു മറുപടിക്കിറങ്ങിയ ചെന്നൈക്കായി ഫാഫ് ഡുപ്ലസിസ് (37 പന്തിൽ ഏഴ് സിക്സ് അടക്കം 72) അർധസെഞ്ചുറി നേടി. അവസാന ഓവറിൽ മൂന്ന് പടുകൂറ്റൻ സിക്സർ പറത്തിയ ക്യാപ്റ്റൻ എം.എസ്. ധോണി 17 പന്തിൽ 29 റൺസുമായി പുറത്താകാതെനിന്നു. ധോണി നടത്തിയ കടന്നാക്രമണമാണ് ചെന്നൈയുടെ തോൽവി ഭാരം കുറച്ചത്.