നീതിബോധവും ധാർമികതയും നമ്മുടെ സമൂഹത്തിൽ അന്യംനിന്നുപോകാൻ പാടില്ല. അതുകൊണ്ടു കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസ് തേച്ചുമായ്ച്ചു കളയാതെ അതിന്റെ യുക്തിസഹമായ അന്ത്യത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണം.
സംസ്ഥാനത്തു വലിയ വിവാദം സൃഷ്ടിച്ച കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസ് എഴുതിത്തള്ളാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം ന്യായവും നീതിയും നടപ്പാക്കേണ്ടതു പൗരാവകാശങ്ങൾക്കു വിലകല്പിക്കുന്ന ഒരു സ്വതന്ത്ര ജനാധിപത്യസംവിധാനത്തിന്റെ പ്രാഥമിക കർത്തവ്യമാണെന്നു വിശ്വസിക്കുന്നവരെയെല്ലാം ആകുലപ്പെടുത്തുന്നു. ഭരണകക്ഷിയുമായി ബന്ധമുള്ളവർ സംശയനിഴലിലുള്ളപ്പോൾ അന്വേഷണ ഏജൻസികൾ ഇത്തരം നിലപാടെടുക്കുന്നതു നിഷ്പക്ഷമതികളുടെ സംശയങ്ങൾ വർധിപ്പിക്കുകയേയുള്ളു. തെളിവുകളില്ലെന്നുപറഞ്ഞാണ് അന്വേഷണം അവസാനിപ്പിക്കാൻ നോക്കുന്നത്. ഏതു കേസിലായാലും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ആത്മാർഥമായ അന്വേഷണം നടത്തിയാലല്ലേ തെളിവുകൾ ലഭിക്കൂ. ഈ കേസിൽ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായിട്ടില്ല എന്നറിയുന്പോൾ അന്വേഷണത്തിലെ ആത്മാർഥത എത്രയെന്ന് ആർക്കും ബോധ്യമാവും.
വലിയതോതിൽ ജനതാത്പര്യമുള്ള കേസുകളിൽപ്പോലും രാഷ്ട്രീയ താത്പര്യങ്ങൾക്കൊപ്പിച്ചാണ് അന്വേഷണം നീങ്ങുന്നതെങ്കിൽ സാധാരണ പൗരന്മാർക്കു നിയമവ്യവസ്ഥിതിയിലുള്ള വിശ്വാസം തീരെയില്ലാതാകും. കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷയെഴുതിയവർക്കല്ല, രാഷ്ട്രീയ ബന്ധങ്ങളുള്ളവർക്കാണു സർവകലാശാലകളിലും മറ്റും നിയമനങ്ങൾ ലഭിക്കുന്നത് എന്നറിഞ്ഞപ്പോൾതന്നെ ആ വിശ്വാസം നല്ലൊരളവിൽ തകർന്നതാണല്ലോ.
കേരള സർവകലാശാലയിലേക്ക് ഒരു വ്യാഴവട്ടം മുന്പു നടന്ന നിയമനമാണ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അധികാരദുർവിനിയോഗത്തിന്റെയും ദുർഗന്ധംപേറി സംസ്ഥാനത്തിനു തീരാക്കളങ്കമായി നിൽക്കുന്നത്. വിവാദ അസിസ്റ്റന്റ് നിയമനം നടന്നത് 2008-ലാണ്. എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലുമൊക്കെ വലിയ തിരിമറികൾ നടത്തി അനർഹരെ നിയമനപ്പട്ടികയിൽ തിരുകിക്കയറ്റി. നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെത്തുടർന്ന് ഒരു സെനറ്റ് അംഗം ലോകായുക്തയിൽ പരാതി ഫയൽചെയ്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ നിയമനത്തട്ടിപ്പിന്റെ കഥകളാണു പിന്നീടു പുറത്തുവന്നത്. ഈ നിയമനത്തിനുള്ള പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായതും പരീക്ഷയ്ക്കുശേഷവും അപേക്ഷ വാങ്ങി നിയമനം നടത്തിയതുമൊക്കെ വാർത്തയായി വന്നപ്പോൾ ഇങ്ങനെയൊക്കെയാണല്ലോ ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്നറിഞ്ഞു സാധാരണ ജനങ്ങൾ അന്പരന്നുപോയി. സർവകലാശാലാ നിയമനത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകളും നീതിനിഷേധവും നടന്നതായും തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാനും ലോകായുക്ത വിധിച്ചു.
ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്കു രേഖപ്പെടുത്തിയ കംപ്യൂട്ടർ ഒളിപ്പിച്ചും അഴിമതി മറയ്ക്കാൻ സംഘടിത ശ്രമമുണ്ടായി. അർഹതയില്ലാത്തവരെ നിയമിക്കാൻ ഗൂഢാലോചന നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അക്കാലത്തു കേരള സർവകലാശാലയിലുണ്ടായിരുന്ന വൈസ് ചാൻസലർ, പ്രോ- വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കറ്റ് അംഗങ്ങൾ തുടങ്ങിയവരെ പ്രതികളാക്കി കുറ്റപത്രം തയാറാക്കി 2014-ൽ കോടതിയെ സമീപിച്ചു.
അനധികൃത നിയമനം ലഭിച്ചവരെക്കൂടി പ്രതിചേർത്തു പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. തട്ടിപ്പു നടന്നു എന്നു ക്രൈംബ്രാഞ്ച് ആദ്യത്തെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നതാണ്. എന്നാൽ, പുനരന്വേഷണം പുരോഗമിച്ചതോടെ കേസ് സംബന്ധിച്ച പല രേഖകളും നഷ്ടമായി. കേസിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുയർന്നു. നീതി ലഭിക്കുമെന്നു കരുതിയവർ വഞ്ചിക്കപ്പെട്ട അവസ്ഥയിലുമായി. ആദ്യത്തെ കുറ്റപത്രം തള്ളാതിരുന്നെങ്കിൽ ചിലപ്പോൾ കുറെപ്പേരെങ്കിലും ശിക്ഷിക്കപ്പെടുമായിരുന്നു.
അന്വേഷണത്തിനു നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ സർവീസിൽനിന്നു പിരിയുന്നതിനു തൊട്ടുതലേന്നാണ് ഈ കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതമനുസരിച്ചു കേസുകളുടെ ഗതി മാറുന്നത് നമ്മുടെ നീതിനിർവഹണസംവിധാനം വന്നുപെട്ടിരിക്കുന്ന അപചയത്തിനു മികച്ച ദൃഷ്ടാന്തമായി കാണാം. നീതിബോധവും ധാർമികതയും സമൂഹത്തിൽനിന്നു പൊതുവെ നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നും ഉന്നത ഉദ്യോഗങ്ങൾ വഹിക്കുന്നവരെന്നു നാം കരുതുന്നവരും അതിൽനിന്നു വ്യത്യസ്തരല്ലെന്നുമാണല്ലോ വൈസ് ചാൻസലർ അടക്കമുള്ളവർ പ്രതികളായിട്ടുള്ള കേസും അതില്ലാതാക്കാൻ നടക്കുന്ന ശ്രമവുമൊക്കെ തെളിയിക്കുന്നത്.
എത്ര മിടുക്കരായാലും എത്ര കഷ്ടപ്പെട്ടു പഠിച്ചാലും ഉന്നത ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവുമില്ലെങ്കിൽ ജോലി ലഭിക്കില്ല എന്നുവരുന്നത് നമ്മുടെ വ്യവസ്ഥതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഇഷ്ടക്കാരെ ഇഷ്ടംപോലെ തിരുകിക്കയറ്റാവുന്ന കരാർ നിയമനങ്ങളും കൺസൾട്ടൻസി നിയമനങ്ങളുമാണ് ഇപ്പോൾ പലർക്കും പഥ്യം എന്നതും ഇതോടു ചേർത്തുവായിക്കണം. നീതിബോധവും ധാർമികതയും നമ്മുടെ സമൂഹത്തിൽ അന്യംനിന്നുപോകാൻ പാടില്ല. അതുകൊണ്ടു കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസ് തേച്ചുമായ്ച്ചു കളയാതെ അതിന്റെ യുക്തിസഹമായ അന്ത്യത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണം.
സംസ്ഥാനത്തു വലിയ വിവാദം സൃഷ്ടിച്ച കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസ് എഴുതിത്തള്ളാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം ന്യായവും നീതിയും നടപ്പാക്കേണ്ടതു പൗരാവകാശങ്ങൾക്കു വിലകല്പിക്കുന്ന ഒരു സ്വതന്ത്ര ജനാധിപത്യസംവിധാനത്തിന്റെ പ്രാഥമിക കർത്തവ്യമാണെന്നു വിശ്വസിക്കുന്നവരെയെല്ലാം ആകുലപ്പെടുത്തുന്നു. ഭരണകക്ഷിയുമായി ബന്ധമുള്ളവർ സംശയനിഴലിലുള്ളപ്പോൾ അന്വേഷണ ഏജൻസികൾ ഇത്തരം നിലപാടെടുക്കുന്നതു നിഷ്പക്ഷമതികളുടെ സംശയങ്ങൾ വർധിപ്പിക്കുകയേയുള്ളു. തെളിവുകളില്ലെന്നുപറഞ്ഞാണ് അന്വേഷണം അവസാനിപ്പിക്കാൻ നോക്കുന്നത്. ഏതു കേസിലായാലും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ആത്മാർഥമായ അന്വേഷണം നടത്തിയാലല്ലേ തെളിവുകൾ ലഭിക്കൂ. ഈ കേസിൽ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായിട്ടില്ല എന്നറിയുന്പോൾ അന്വേഷണത്തിലെ ആത്മാർഥത എത്രയെന്ന് ആർക്കും ബോധ്യമാവും.
വലിയതോതിൽ ജനതാത്പര്യമുള്ള കേസുകളിൽപ്പോലും രാഷ്ട്രീയ താത്പര്യങ്ങൾക്കൊപ്പിച്ചാണ് അന്വേഷണം നീങ്ങുന്നതെങ്കിൽ സാധാരണ പൗരന്മാർക്കു നിയമവ്യവസ്ഥിതിയിലുള്ള വിശ്വാസം തീരെയില്ലാതാകും. കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷയെഴുതിയവർക്കല്ല, രാഷ്ട്രീയ ബന്ധങ്ങളുള്ളവർക്കാണു സർവകലാശാലകളിലും മറ്റും നിയമനങ്ങൾ ലഭിക്കുന്നത് എന്നറിഞ്ഞപ്പോൾതന്നെ ആ വിശ്വാസം നല്ലൊരളവിൽ തകർന്നതാണല്ലോ.
കേരള സർവകലാശാലയിലേക്ക് ഒരു വ്യാഴവട്ടം മുന്പു നടന്ന നിയമനമാണ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അധികാരദുർവിനിയോഗത്തിന്റെയും ദുർഗന്ധംപേറി സംസ്ഥാനത്തിനു തീരാക്കളങ്കമായി നിൽക്കുന്നത്. വിവാദ അസിസ്റ്റന്റ് നിയമനം നടന്നത് 2008-ലാണ്. എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലുമൊക്കെ വലിയ തിരിമറികൾ നടത്തി അനർഹരെ നിയമനപ്പട്ടികയിൽ തിരുകിക്കയറ്റി. നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെത്തുടർന്ന് ഒരു സെനറ്റ് അംഗം ലോകായുക്തയിൽ പരാതി ഫയൽചെയ്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ നിയമനത്തട്ടിപ്പിന്റെ കഥകളാണു പിന്നീടു പുറത്തുവന്നത്. ഈ നിയമനത്തിനുള്ള പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായതും പരീക്ഷയ്ക്കുശേഷവും അപേക്ഷ വാങ്ങി നിയമനം നടത്തിയതുമൊക്കെ വാർത്തയായി വന്നപ്പോൾ ഇങ്ങനെയൊക്കെയാണല്ലോ ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്നറിഞ്ഞു സാധാരണ ജനങ്ങൾ അന്പരന്നുപോയി. സർവകലാശാലാ നിയമനത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകളും നീതിനിഷേധവും നടന്നതായും തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാനും ലോകായുക്ത വിധിച്ചു.
ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്കു രേഖപ്പെടുത്തിയ കംപ്യൂട്ടർ ഒളിപ്പിച്ചും അഴിമതി മറയ്ക്കാൻ സംഘടിത ശ്രമമുണ്ടായി. അർഹതയില്ലാത്തവരെ നിയമിക്കാൻ ഗൂഢാലോചന നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അക്കാലത്തു കേരള സർവകലാശാലയിലുണ്ടായിരുന്ന വൈസ് ചാൻസലർ, പ്രോ- വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കറ്റ് അംഗങ്ങൾ തുടങ്ങിയവരെ പ്രതികളാക്കി കുറ്റപത്രം തയാറാക്കി 2014-ൽ കോടതിയെ സമീപിച്ചു.
അനധികൃത നിയമനം ലഭിച്ചവരെക്കൂടി പ്രതിചേർത്തു പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. തട്ടിപ്പു നടന്നു എന്നു ക്രൈംബ്രാഞ്ച് ആദ്യത്തെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നതാണ്. എന്നാൽ, പുനരന്വേഷണം പുരോഗമിച്ചതോടെ കേസ് സംബന്ധിച്ച പല രേഖകളും നഷ്ടമായി. കേസിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുയർന്നു. നീതി ലഭിക്കുമെന്നു കരുതിയവർ വഞ്ചിക്കപ്പെട്ട അവസ്ഥയിലുമായി. ആദ്യത്തെ കുറ്റപത്രം തള്ളാതിരുന്നെങ്കിൽ ചിലപ്പോൾ കുറെപ്പേരെങ്കിലും ശിക്ഷിക്കപ്പെടുമായിരുന്നു.
അന്വേഷണത്തിനു നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ സർവീസിൽനിന്നു പിരിയുന്നതിനു തൊട്ടുതലേന്നാണ് ഈ കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതമനുസരിച്ചു കേസുകളുടെ ഗതി മാറുന്നത് നമ്മുടെ നീതിനിർവഹണസംവിധാനം വന്നുപെട്ടിരിക്കുന്ന അപചയത്തിനു മികച്ച ദൃഷ്ടാന്തമായി കാണാം. നീതിബോധവും ധാർമികതയും സമൂഹത്തിൽനിന്നു പൊതുവെ നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നും ഉന്നത ഉദ്യോഗങ്ങൾ വഹിക്കുന്നവരെന്നു നാം കരുതുന്നവരും അതിൽനിന്നു വ്യത്യസ്തരല്ലെന്നുമാണല്ലോ വൈസ് ചാൻസലർ അടക്കമുള്ളവർ പ്രതികളായിട്ടുള്ള കേസും അതില്ലാതാക്കാൻ നടക്കുന്ന ശ്രമവുമൊക്കെ തെളിയിക്കുന്നത്.
എത്ര മിടുക്കരായാലും എത്ര കഷ്ടപ്പെട്ടു പഠിച്ചാലും ഉന്നത ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവുമില്ലെങ്കിൽ ജോലി ലഭിക്കില്ല എന്നുവരുന്നത് നമ്മുടെ വ്യവസ്ഥതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഇഷ്ടക്കാരെ ഇഷ്ടംപോലെ തിരുകിക്കയറ്റാവുന്ന കരാർ നിയമനങ്ങളും കൺസൾട്ടൻസി നിയമനങ്ങളുമാണ് ഇപ്പോൾ പലർക്കും പഥ്യം എന്നതും ഇതോടു ചേർത്തുവായിക്കണം. നീതിബോധവും ധാർമികതയും നമ്മുടെ സമൂഹത്തിൽ അന്യംനിന്നുപോകാൻ പാടില്ല. അതുകൊണ്ടു കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസ് തേച്ചുമായ്ച്ചു കളയാതെ അതിന്റെ യുക്തിസഹമായ അന്ത്യത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണം.