ദുബായ്: സൂപ്പർ ഓവറിലേക്കു നീണ്ട പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ് ഇലവണ്‍ ഡൽഹി ക്യാപ്പിറ്റൽസിനു മുന്നിൽ കീഴടങ്ങിയതിനു പിന്നാലെ വിവാദം തലപൊക്കി. മത്സരത്തിനിടെ അന്പയറിന്റെ പിഴവിലൂടെ പഞ്ചാബിനു നിഷേധിക്കപ്പെട്ട ഒരു റണ്‍ ആണു വിവാദത്തിനു കാരണം. പാതിമലയാളിയായ നിതിൻ മേനോൻ ആയിരുന്നു വിവാദത്തിനാധാരമായ തീരുമാനം കൈക്കൊണ്ട അന്പയർ. ഐസിസി എ ലൈറ്റ് പാനൽ അന്പയറാണു നിതിൻ.
ഡൽഹി മുന്നോട്ടുവച്ച 158 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന പഞ്ചാബ് 18.2 ഓവറിൽ ആറിന് 137ൽ നിൽക്കുന്പോഴായിരുന്നു സംഭവം. കഗിസൊ റബാഡ എറിഞ്ഞ ആ ഓവറിലെ മൂന്നാം പന്ത് നേരിട്ട മായങ്ക് അഗർവാൾ ലോംഗ് ഓണിലേക്കു ഷോട്ട് എടുത്തു. മറുവശത്ത് ക്രീസിലുണ്ടായിരുന്ന ക്രിസ് ജോർദാൻ രണ്ടാം റണ്ണിനായി ക്ഷണിച്ചതനുസരിച്ച് ഇരുവരും രണ്ടു റണ്‍ പൂർത്തിയാക്കി. എന്നാൽ, ജോർദാൻ ക്രീസിൽ തൊട്ടില്ലെന്ന കാരണത്താൽ അന്പയർ ഷോർട്ട് റണ്‍ വിധിച്ച് ഒരു റണ്‍ കുറച്ചു. ആ ഒരു റണ്‍ അനുവദിച്ചിരുന്നെങ്കിൽ പഞ്ചാബ് ജയിക്കുമായിരുന്നുവെന്നു ടീം ഉടമ പ്രീതി സിന്റയും ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. മാൻ ഓഫ് ദ മാച്ച് അന്പയറിനു നൽകണമെന്ന് സെവാഗ് കളിയാക്കി.
ആ ഒരു റണ്‍ അനുവദിച്ചിരുന്നെങ്കിൽ 19.3-ാം ഓവറിൽ പഞ്ചാബ് ജയിക്കുമായിരുന്നു. ഡൽഹിയുടെ സ്കോറായ 157ൽ പഞ്ചാബ് 19.3-ാം ഓവറിൽ എത്തിയിരുന്നു. തുടർന്നുള്ള മൂന്ന് പന്തിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബിന് വിജയ റണ്‍ നേടാനായില്ല. അതോടെ മത്സരം ടൈ ആയി. സൂപ്പർ ഓവറിൽ പഞ്ചാബ് കുറിച്ച മൂന്ന് റണ്‍സ് എന്ന വിജയലക്ഷ്യം ഡൽഹി രണ്ടു പന്തിൽ സ്വന്തമാക്കുകയും ചെയ്തു.
പഞ്ചാബിന്റെ വാദം ശരിവയ്ക്കുന്ന, ജോർദാൻ ക്രീസിൽ തൊടുന്നതിന്റെ റീപ്ലേ ദൃശ്യങ്ങളും ആരാധകരോഷം അണപൊട്ടാനിടയാക്കി.
ഡൽഹി മുന്നോട്ടുവച്ച 158 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന പഞ്ചാബ് 18.2 ഓവറിൽ ആറിന് 137ൽ നിൽക്കുന്പോഴായിരുന്നു സംഭവം. കഗിസൊ റബാഡ എറിഞ്ഞ ആ ഓവറിലെ മൂന്നാം പന്ത് നേരിട്ട മായങ്ക് അഗർവാൾ ലോംഗ് ഓണിലേക്കു ഷോട്ട് എടുത്തു. മറുവശത്ത് ക്രീസിലുണ്ടായിരുന്ന ക്രിസ് ജോർദാൻ രണ്ടാം റണ്ണിനായി ക്ഷണിച്ചതനുസരിച്ച് ഇരുവരും രണ്ടു റണ്‍ പൂർത്തിയാക്കി. എന്നാൽ, ജോർദാൻ ക്രീസിൽ തൊട്ടില്ലെന്ന കാരണത്താൽ അന്പയർ ഷോർട്ട് റണ്‍ വിധിച്ച് ഒരു റണ്‍ കുറച്ചു. ആ ഒരു റണ്‍ അനുവദിച്ചിരുന്നെങ്കിൽ പഞ്ചാബ് ജയിക്കുമായിരുന്നുവെന്നു ടീം ഉടമ പ്രീതി സിന്റയും ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. മാൻ ഓഫ് ദ മാച്ച് അന്പയറിനു നൽകണമെന്ന് സെവാഗ് കളിയാക്കി.
ആ ഒരു റണ്‍ അനുവദിച്ചിരുന്നെങ്കിൽ 19.3-ാം ഓവറിൽ പഞ്ചാബ് ജയിക്കുമായിരുന്നു. ഡൽഹിയുടെ സ്കോറായ 157ൽ പഞ്ചാബ് 19.3-ാം ഓവറിൽ എത്തിയിരുന്നു. തുടർന്നുള്ള മൂന്ന് പന്തിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബിന് വിജയ റണ്‍ നേടാനായില്ല. അതോടെ മത്സരം ടൈ ആയി. സൂപ്പർ ഓവറിൽ പഞ്ചാബ് കുറിച്ച മൂന്ന് റണ്‍സ് എന്ന വിജയലക്ഷ്യം ഡൽഹി രണ്ടു പന്തിൽ സ്വന്തമാക്കുകയും ചെയ്തു.
പഞ്ചാബിന്റെ വാദം ശരിവയ്ക്കുന്ന, ജോർദാൻ ക്രീസിൽ തൊടുന്നതിന്റെ റീപ്ലേ ദൃശ്യങ്ങളും ആരാധകരോഷം അണപൊട്ടാനിടയാക്കി.