തിരുവനന്തപുരം: കോവിഡ് അതിവേഗം വ്യാപിച്ചു കളിക്കളങ്ങള്‍ക്കു പൂട്ടുവീണതോടെ ഇക്കുറി സ്കൂള്‍, കോളജ് അത്ലറ്റിക് മീറ്റുകള്‍ നടക്കാന്‍ സാധ്യത മങ്ങുന്നു. നിലവിലെ സാഹചര്യത്തില്‍ സ്കൂളുകളും കോളജുകളും എന്നു തുറന്നുപ്രവര്ത്തിക്കുമെന്നതിനെക്കുറിച്ചുപോലും വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ കായികമേളകള്‍ ഈ അധ്യയന വര്‍ഷം നടക്കാനുള്ള സാധ്യതയും കുറവാണെന്നാണു കായികരംഗത്തെ വിദഗ്ധര്‍ നല്കുന്ന സൂചന.
ഈ ഡിസംബര്‍ വരെ സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യത വിരളം. ജനുവരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നാല്‍ത്തന്നെ ഏറ്റവും കുറഞ്ഞത് മൂന്നു മാസമെങ്കിലും വേണം സംസ്ഥാനതലം വരെയുള്ള മത്സരങ്ങള്‍ ക്രമീകരിക്കാന്‍. സ്കൂള്‍ തലത്തില്‍, സബ് ജില്ല, റവന്യു ജില്ല, സോണല്‍, സംസ്ഥാനതല മത്സരങ്ങളാണ് ഗെയിംസിനു നടത്തേണ്ടത്. അത്ലറ്റിക്സില് സോണല്‍ തലം ഒഴികെയുള്ള മത്സരങ്ങളാണ് ക്രമീകരിക്കേണ്ടത്. ഗെയിംസ് ഇനങ്ങളില്‍ 35ൽ അധികം മത്സരയിനങ്ങളില്‍ സംസ്ഥാന ടീമിനെ സെലക്ട് ചെയത് ദേശീയ മത്സരങ്ങള്‍ക്കായി അയയ്ക്കേണ്ടതായും ഉണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മത്സരങ്ങളും അനുബന്ധജോലികളും ചെയ്തു തീര്‍ക്കുക പ്രായോഗികവുമല്ല.
കോളജ് തലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്റര്‍ കൊളീജിയറ്റ് മത്സരങ്ങളും ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളും ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളം കുറഞ്ഞ സമയത്തിനുള്ളില്‍ ക്രമീകരിക്കുക അപ്രായോഗികമാണെന്നും സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് കായിക മത്സരങ്ങള്‍ ക്രമീകരിക്കാനാണ് നീക്കമെന്നും എംജി സര്‍വകലാശാല ഫിസിക്കൽ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിജു ജോര്‍ജ് പറഞ്ഞു.
കായികക്ഷമതയും ഗ്രേസ് മാർക്കും നഷ്ടം
കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിശീലനങ്ങള്‍ പൂര്‍ണമായും ഇല്ലാതായതോടെ കായികതാരങ്ങളുടെ കായികക്ഷമതയില്‍ വന്‍ വ്യത്യാസമാണുണ്ടാവുകയെന്നു സായി മുഖ്യ കായികപരിശീലകന് ജോയി ജോസഫ് വ്യക്തമാക്കി. തുടര്‍ച്ചയായ പരിശീലനം നടത്താന്‍ കഴിയാതെ വരുന്നതോടെ ഓരോ താരത്തിനും തങ്ങളുടെ മുന്‍ വര്‍ഷത്തെ പെര്‍ഫോമന്‍സ് എങ്കിലും നിലനിര്‍ത്താന്‍ ഏറെ പരിശ്രമിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നു. ഉപരിപഠനത്തിന് ഇത് കായികതാരങ്ങള്‍ക്ക് ഏറെ സഹായകരവുമായിരുന്നു. ഒപ്പം ജൂണിയര്‍ മീറ്റുകള്‍ പോലുള്ളവയില്‍ പങ്കെടുക്കുമ്പോള്‍ നിരവധി ജോലി സാധ്യതയുമുണ്ടായിരുന്നു. കോവിഡ് മഹാമാരി ഇവയെല്ലാമാണു തട്ടിത്തെറിപ്പിച്ചത്.
തോമസ് വര്‍ഗീസ്
ഈ ഡിസംബര്‍ വരെ സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യത വിരളം. ജനുവരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നാല്‍ത്തന്നെ ഏറ്റവും കുറഞ്ഞത് മൂന്നു മാസമെങ്കിലും വേണം സംസ്ഥാനതലം വരെയുള്ള മത്സരങ്ങള്‍ ക്രമീകരിക്കാന്‍. സ്കൂള്‍ തലത്തില്‍, സബ് ജില്ല, റവന്യു ജില്ല, സോണല്‍, സംസ്ഥാനതല മത്സരങ്ങളാണ് ഗെയിംസിനു നടത്തേണ്ടത്. അത്ലറ്റിക്സില് സോണല്‍ തലം ഒഴികെയുള്ള മത്സരങ്ങളാണ് ക്രമീകരിക്കേണ്ടത്. ഗെയിംസ് ഇനങ്ങളില്‍ 35ൽ അധികം മത്സരയിനങ്ങളില്‍ സംസ്ഥാന ടീമിനെ സെലക്ട് ചെയത് ദേശീയ മത്സരങ്ങള്‍ക്കായി അയയ്ക്കേണ്ടതായും ഉണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മത്സരങ്ങളും അനുബന്ധജോലികളും ചെയ്തു തീര്‍ക്കുക പ്രായോഗികവുമല്ല.
കോളജ് തലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്റര്‍ കൊളീജിയറ്റ് മത്സരങ്ങളും ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളും ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളം കുറഞ്ഞ സമയത്തിനുള്ളില്‍ ക്രമീകരിക്കുക അപ്രായോഗികമാണെന്നും സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് കായിക മത്സരങ്ങള്‍ ക്രമീകരിക്കാനാണ് നീക്കമെന്നും എംജി സര്‍വകലാശാല ഫിസിക്കൽ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിജു ജോര്‍ജ് പറഞ്ഞു.
കായികക്ഷമതയും ഗ്രേസ് മാർക്കും നഷ്ടം
കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിശീലനങ്ങള്‍ പൂര്‍ണമായും ഇല്ലാതായതോടെ കായികതാരങ്ങളുടെ കായികക്ഷമതയില്‍ വന്‍ വ്യത്യാസമാണുണ്ടാവുകയെന്നു സായി മുഖ്യ കായികപരിശീലകന് ജോയി ജോസഫ് വ്യക്തമാക്കി. തുടര്‍ച്ചയായ പരിശീലനം നടത്താന്‍ കഴിയാതെ വരുന്നതോടെ ഓരോ താരത്തിനും തങ്ങളുടെ മുന്‍ വര്‍ഷത്തെ പെര്‍ഫോമന്‍സ് എങ്കിലും നിലനിര്‍ത്താന്‍ ഏറെ പരിശ്രമിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നു. ഉപരിപഠനത്തിന് ഇത് കായികതാരങ്ങള്‍ക്ക് ഏറെ സഹായകരവുമായിരുന്നു. ഒപ്പം ജൂണിയര്‍ മീറ്റുകള്‍ പോലുള്ളവയില്‍ പങ്കെടുക്കുമ്പോള്‍ നിരവധി ജോലി സാധ്യതയുമുണ്ടായിരുന്നു. കോവിഡ് മഹാമാരി ഇവയെല്ലാമാണു തട്ടിത്തെറിപ്പിച്ചത്.
തോമസ് വര്‍ഗീസ്