അബുദാബി: ആളും ആരവും ആഘോഷവുമില്ലെങ്കിലും ഐപിഎൽ 13-ാം സീസണിനു ആത്യുജ്വല പോരാട്ടത്തോടെ തുടക്കം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിനു കീഴടക്കി. നാല് പന്ത് ബാക്കിനിൽക്കേയാണ് ചെന്നൈ ജയം സ്വന്തമാക്കിയത്. രണ്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആറ് റൺസ് എന്ന നിലയിൽ പതറിയ സൂപ്പർ കിംഗ്സിനെ 48 പന്തിൽ 71 റൺസ് എടുത്ത അന്പാട്ടി റായുഡുവാണ് ജയത്തിലേക്ക് കൈപിടിച്ചത്. ഫാഫ് ഡുപ്ലസിസ് 44 പന്തിൽ 58 റൺസുമായി പുറത്താകാതെനിന്നു.
നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗിൽ ആറ് പന്തിൽ ഒരു ഫോറും രണ്ട് സിക്സും അടക്കം 18 റൺസ് നേടുകയും ചെയ്ത ഇംഗ്ലീഷ് താരം സാം കറൻ ആണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഒന്‍പതിന് 162. ചെന്നൈ സൂപ്പർ കിംഗ്സ് 19.2 ഓവറിൽ അഞ്ചിന് 166.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി രോഹിത് ശർമയും ക്വിന്റൺ ഡികോക്കും മികച്ച തുടക്കം നൽകി. ദീപക് ചാഹറിനെ ഇന്നിംഗ്സിലെ ആദ്യ പന്തിൽ കവറിലൂടെ മനോഹരമായൊരു ബൗണ്ടറി പായിച്ചാണ് രോഹിത് ശർമ ഐപിഎൽ 13-ാം സീസണിന്റെ സ്കോറിംഗിനു തുടക്കമിട്ടത്.
31 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 42 റണ്‍സ് എടുത്ത സൗരഭ് തിവാരിയായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. തിവാരിയെ ജഡേജയുടെ പന്തിൽ ബൗണ്ടറി ലൈനിൽ ഉജ്വലമായൊരു ക്യാച്ചിലൂടെ ഡുപ്ലസിസ് മടക്കി. 10 പന്തിൽ 14 റണ്‍സ് എടുത്ത ഹാർദിക്കിനെയും ജഡേജയുടെ പന്തിൽ ഡുപ്ലസിസ് ബൗണ്ടറി ലൈനിലെ അത്യുജ്വല ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അവസാന അഞ്ച് ഓവറിൽ 36 റണ്‍സ് എടുക്കാനേ മുംബൈക്കു സാധിച്ചുള്ളൂ.
163 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ ഓവറിന്റെ അവസാന പന്തിൽ ട്രെന്റ് ബോൾട്ട് ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഷെയ്ൻ വാട്സണെ (അഞ്ച്) വിക്കറ്റിനു മുന്നിൽ കുടുക്കി. ആറ് പന്തിന്റെ ഇടവേളയിൽ സൂപ്പർ കിംഗ്സിന് ഓപ്പണർ മുരളി വിജയെയും (ഏഴ് പന്തിൽ ഒരു റണ്‍) നഷ്ടമായി. റായുഡു-ഡുപ്ലസിസ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 115 റൺസ് നേടി. ധോണി (പൂജ്യം) ഡുപ്ലസിസ്നൊപ്പം പുറത്താകാതെനിന്നു.
ക്യാച്ചിൽ സെഞ്ചുറി
ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണിക്ക് അപൂർവ റിക്കാർഡ്. വിക്കറ്റിനു പിന്നിൽ ധോണി ക്യാച്ചിൽ സെഞ്ചുറി തികച്ചു. മുംബൈ ഇന്ത്യൻസിനെതിരേ രണ്ട് ക്യാച്ച് ധോണി എടുത്തിരുന്നു. ലുൻഗി എൻഗിഡിയുടെ പന്തിൽ കിറോണ്‍ പൊള്ളാർഡിന്റെ ക്യാച്ച് എടുത്തതോടെയാണ് ധോണി സെഞ്ചുറി പൂർത്തിയാക്കിയത്.
2019 ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ധോണി കളത്തിലെത്തിയ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. വിക്കറ്റിനു പിന്നിൽ ഡൈവിംഗ് ക്യാച്ചിലൂടെയായിരുന്നു കൃണാൽ പാണ്ഡ്യയെ ധോണി മടക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം ധോണി ഇറങ്ങുന്ന ആദ്യ മത്സരവും ഇതായിരുന്നു.
നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗിൽ ആറ് പന്തിൽ ഒരു ഫോറും രണ്ട് സിക്സും അടക്കം 18 റൺസ് നേടുകയും ചെയ്ത ഇംഗ്ലീഷ് താരം സാം കറൻ ആണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഒന്‍പതിന് 162. ചെന്നൈ സൂപ്പർ കിംഗ്സ് 19.2 ഓവറിൽ അഞ്ചിന് 166.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി രോഹിത് ശർമയും ക്വിന്റൺ ഡികോക്കും മികച്ച തുടക്കം നൽകി. ദീപക് ചാഹറിനെ ഇന്നിംഗ്സിലെ ആദ്യ പന്തിൽ കവറിലൂടെ മനോഹരമായൊരു ബൗണ്ടറി പായിച്ചാണ് രോഹിത് ശർമ ഐപിഎൽ 13-ാം സീസണിന്റെ സ്കോറിംഗിനു തുടക്കമിട്ടത്.
31 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 42 റണ്‍സ് എടുത്ത സൗരഭ് തിവാരിയായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. തിവാരിയെ ജഡേജയുടെ പന്തിൽ ബൗണ്ടറി ലൈനിൽ ഉജ്വലമായൊരു ക്യാച്ചിലൂടെ ഡുപ്ലസിസ് മടക്കി. 10 പന്തിൽ 14 റണ്‍സ് എടുത്ത ഹാർദിക്കിനെയും ജഡേജയുടെ പന്തിൽ ഡുപ്ലസിസ് ബൗണ്ടറി ലൈനിലെ അത്യുജ്വല ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അവസാന അഞ്ച് ഓവറിൽ 36 റണ്‍സ് എടുക്കാനേ മുംബൈക്കു സാധിച്ചുള്ളൂ.
163 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ ഓവറിന്റെ അവസാന പന്തിൽ ട്രെന്റ് ബോൾട്ട് ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഷെയ്ൻ വാട്സണെ (അഞ്ച്) വിക്കറ്റിനു മുന്നിൽ കുടുക്കി. ആറ് പന്തിന്റെ ഇടവേളയിൽ സൂപ്പർ കിംഗ്സിന് ഓപ്പണർ മുരളി വിജയെയും (ഏഴ് പന്തിൽ ഒരു റണ്‍) നഷ്ടമായി. റായുഡു-ഡുപ്ലസിസ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 115 റൺസ് നേടി. ധോണി (പൂജ്യം) ഡുപ്ലസിസ്നൊപ്പം പുറത്താകാതെനിന്നു.
ക്യാച്ചിൽ സെഞ്ചുറി
ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണിക്ക് അപൂർവ റിക്കാർഡ്. വിക്കറ്റിനു പിന്നിൽ ധോണി ക്യാച്ചിൽ സെഞ്ചുറി തികച്ചു. മുംബൈ ഇന്ത്യൻസിനെതിരേ രണ്ട് ക്യാച്ച് ധോണി എടുത്തിരുന്നു. ലുൻഗി എൻഗിഡിയുടെ പന്തിൽ കിറോണ്‍ പൊള്ളാർഡിന്റെ ക്യാച്ച് എടുത്തതോടെയാണ് ധോണി സെഞ്ചുറി പൂർത്തിയാക്കിയത്.
2019 ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ധോണി കളത്തിലെത്തിയ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. വിക്കറ്റിനു പിന്നിൽ ഡൈവിംഗ് ക്യാച്ചിലൂടെയായിരുന്നു കൃണാൽ പാണ്ഡ്യയെ ധോണി മടക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം ധോണി ഇറങ്ങുന്ന ആദ്യ മത്സരവും ഇതായിരുന്നു.