ബാഴ്സലോണ: പിന്നിലേക്ക് ഇറക്കി കളിപ്പിച്ചാലും ബാഴ്സലോണയ്ക്കു ജയിക്കാനുള്ള ഗോൾ വേണമെങ്കിൽ ലയണൽ മെസിയുടെ കാലുകൾതന്നെ വേണമെന്നുന് വീണ്ടും തെളിഞ്ഞു. പുതിയ പരിശീലകൻ റോണൾഡ് കൂമന്റെ 4-2-3-1 ശൈലിയിലാണ് ബാഴ്സ ക്ലബ് സൗഹൃദ പോരാട്ടത്തിൽ ജിറോണയ്ക്കെതിരേ ഇറങ്ങിയത്. സിംഗിൾ സ്ട്രൈക്കറായി ഇറങ്ങിയത് ആൻത്വാൻ ഗ്രീസ്മാൻ. ഗ്രീസ്മാനു പിന്നിലായായിരുന്നു മെസിയുടെ സ്ഥാനം.
63 മിനിറ്റ് വരെ കളത്തിലുണ്ടായിരുന്ന മെസി രണ്ടു ഗോൾ നേടിയ മത്സരത്തിൽ ബാഴ്സ 3-1ന് ജയിച്ചു. ട്രിൻകാവൊയുടെ പാസിൽ കുടീഞ്ഞോയിലൂടെ 21-ാം മിനിറ്റിൽ മുന്നിലെത്തിയ ബാഴ്സയെ കുടീഞ്ഞോയുടെ പാസിലൂടെ മെസി 45-ാം മിനിറ്റിൽ 2-0ൽ എത്തിച്ചു. ഉജ്വലമായൊരു ലോംഗ് റേഞ്ചിലൂടെയായിരുന്നു മെസിയുടെ ഗോൾ. ജിറോണ 46-ാം മിനിറ്റിൽ ഒരു ഗോൾ മടക്കിയെങ്കിലും 51-ാം മിനിറ്റിൽ മെസി വീണ്ടും വല കുലുക്കി.
63 മിനിറ്റ് വരെ കളത്തിലുണ്ടായിരുന്ന മെസി രണ്ടു ഗോൾ നേടിയ മത്സരത്തിൽ ബാഴ്സ 3-1ന് ജയിച്ചു. ട്രിൻകാവൊയുടെ പാസിൽ കുടീഞ്ഞോയിലൂടെ 21-ാം മിനിറ്റിൽ മുന്നിലെത്തിയ ബാഴ്സയെ കുടീഞ്ഞോയുടെ പാസിലൂടെ മെസി 45-ാം മിനിറ്റിൽ 2-0ൽ എത്തിച്ചു. ഉജ്വലമായൊരു ലോംഗ് റേഞ്ചിലൂടെയായിരുന്നു മെസിയുടെ ഗോൾ. ജിറോണ 46-ാം മിനിറ്റിൽ ഒരു ഗോൾ മടക്കിയെങ്കിലും 51-ാം മിനിറ്റിൽ മെസി വീണ്ടും വല കുലുക്കി.