കോവിഡ് ഏറ്റവും കൂടുതൽ തളർത്തിയ മേഖലകളിലൊന്നാണു ടൂറിസം. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജിഡിപി) പത്തുശതമാനം ടൂറിസത്തിൽനിന്നാണ്. അതുകൊണ്ടു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വാതിലുകൾ സഞ്ചാരികൾക്കായി നമുക്കു തുറക്കാം; കരുതലോടെയും ജാഗ്രതയോടെയും.
കോവിഡ് വ്യാപനത്തെത്തുടർന്നു നിശ്ചലമായ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ടൂറിസം മേഖല മൂന്നു ഘട്ടങ്ങളായി തുറക്കാനുള്ള നിർദേശങ്ങൾ ടൂറിസം വകുപ്പ് സർക്കാരിനു സമർപ്പിച്ചിരുന്നു. ടിക്കറ്റ് ഉപയോഗിച്ചു പ്രവേശന നിയന്ത്രണമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒന്നാംഘട്ടത്തിൽ തുറക്കണമെന്നാണു നിർദേശം. രണ്ടാംഘട്ടത്തിൽ ഹിൽസ്റ്റേഷനുകൾ, ഹൗസ്ബോട്ടുകൾ എന്നിവയും മൂന്നാംഘട്ടത്തിൽ കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ള ബീച്ചുകളും തുറക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനഭീഷണി പൂർണമായി നീങ്ങിയിട്ടില്ലെങ്കിലും സാന്പത്തിക പ്രവർത്തന മേഖലകൾ ഇനിയും അടച്ചിടുന്നത് ഇപ്പോൾതന്നെ തകരാറിലായ സന്പദ്രംഗത്തിനു കൂടുതൽ ആഘാതമേൽപ്പിക്കുമെന്ന തിരിച്ചറിവാണു വെല്ലുവിളിയെ നേരിട്ടു മുന്നോട്ടുപോകാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.
കോവിഡിനെത്തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം നടപ്പുസാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽത്തന്നെ കേരളത്തിന് 80,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു സംസ്ഥാന പ്ലാനിംഗ് ബോർഡ് കണക്കുകൂട്ടിയിരുന്നു. എന്നാൽ, എല്ലാവിധ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടു കോവിഡ് രോഗവ്യാപനം നീണ്ടുപോകുന്നതുമൂലമുള്ള റവന്യൂനഷ്ടം ഇതിന്റെ പല മടങ്ങാകാൻ എല്ലാ സാധ്യതയുമുണ്ട്. കോവിഡ് ഏറ്റവും കൂടുതൽ തളർത്തിയ മേഖലകളിലൊന്നാണു ടൂറിസം. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജിഡിപി) പത്തുശതമാനം ടൂറിസത്തിൽനിന്നാണ്. പതിനഞ്ചുലക്ഷം പേർക്കു നേരിട്ടും അതിലിരട്ടി പേർക്കു പരോക്ഷമായും തൊഴിൽനൽകുന്ന ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം ഇക്കൊല്ലം 20,000 കോടി രൂപ കുറയുമെന്നാണ് ആശങ്ക. പ്രതിവർഷം ഏകദേശം 45,000 കോടി രൂപയാണ് സംസ്ഥാനത്തിനു ടൂറിസത്തിൽനിന്നു വരുമാനം ലഭിക്കുന്നത്. 2018-ലെ നിപ്പ രോഗവും പ്രളയവും മുതൽ സംസ്ഥാന ടൂറിസത്തിനു ശനിദശയാണ്. എങ്കിലും 2018-19 ൽ 35,000 കോടി രൂപ ടൂറിസം മേഖലയിൽനിന്നു ലഭിച്ചു. മുൻ വർഷത്തെക്കാൾ 2,874 കോടി രൂപ കൂടുതലാണിത്. എന്നാൽ, കോവിഡ് മഹാമാരി ടൂറിസം മേഖലയെയാകെ പിടിച്ചുലച്ചു. അതിൽനിന്നു കരകയറാനുള്ള വഴികളാണു നോക്കുന്നത്.
കോവിഡ് മൂലം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ കണക്കുകൂട്ടൽ. ടൂറിസം മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും നാലുകോടി തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും കണക്കാക്കുന്നു. വിനോദസഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. അതേസമയം, കോവിഡ് വ്യാപനത്തിന്റെ തോത് വർധിച്ചുവരുന്ന ഈ സന്ദർഭത്തിൽ ടൂറിസം മേഖല തുറക്കുന്നതും ആളുകൾ കൂട്ടംകൂടുന്നതും രോഗവ്യാപനത്തിന്റെ രൂക്ഷത വർധിപ്പിക്കുമോ എന്നുള്ള ആശങ്കകളും കണക്കിലെടുക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകുന്നതെന്നു സർക്കാർ ഉറപ്പുവരുത്തണം.
മുഖ്യമായും വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള 4000-ത്തിൽ പരം ഹോട്ടലുകളും റിസോർട്ടുകളും ആയിരത്തിൽപരം ഹൗസ്ബോട്ടുകളും നൂറിലേറെ ആയുർവേദ കേന്ദ്രങ്ങളും ആയിരത്തിൽപരം ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളും സംസ്ഥാനത്ത് അടഞ്ഞുകിടക്കുകയാണ്. അതേസമയം ഗോവ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പറയുന്നു. കരുതലും ജാഗ്രതയും പാലിച്ചുകൊണ്ടു ടൂറിസത്തിന്റെ വാതായനങ്ങൾ തുറക്കാൻ സമയമായെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം. ഇപ്പോൾ തുറന്നാലും സഞ്ചാരികളുടെ വരവ് പഴയനിലയിലെത്താൻ ചിലപ്പോൾ വർഷങ്ങൾതന്നെ എടുത്തേക്കാം.
കഴിഞ്ഞവർഷം 11 ലക്ഷം വിദേശസഞ്ചാരികളും 1.83 കോടി ആഭ്യന്തര സഞ്ചാരികളും കേരളം സന്ദർശിച്ചിരുന്നു. അവർ പേഴ്സുകൾ തുറക്കുന്പോൾ പണം വന്നുവീഴുന്നതു കേരളത്തിന്റെ ഖജനാവിലേക്കാണ്. നമ്മുടെ ജീവിതത്തെ പച്ചപിടിപ്പിക്കുന്ന പണമാണത്. അതുകൊണ്ടു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വാതിലുകൾ സഞ്ചാരികൾക്കായി നമുക്കു തുറക്കാം; കരുതലോടെയും ജാഗ്രതയോടെയും.
കോവിഡ് വ്യാപനത്തെത്തുടർന്നു നിശ്ചലമായ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ടൂറിസം മേഖല മൂന്നു ഘട്ടങ്ങളായി തുറക്കാനുള്ള നിർദേശങ്ങൾ ടൂറിസം വകുപ്പ് സർക്കാരിനു സമർപ്പിച്ചിരുന്നു. ടിക്കറ്റ് ഉപയോഗിച്ചു പ്രവേശന നിയന്ത്രണമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒന്നാംഘട്ടത്തിൽ തുറക്കണമെന്നാണു നിർദേശം. രണ്ടാംഘട്ടത്തിൽ ഹിൽസ്റ്റേഷനുകൾ, ഹൗസ്ബോട്ടുകൾ എന്നിവയും മൂന്നാംഘട്ടത്തിൽ കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ള ബീച്ചുകളും തുറക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനഭീഷണി പൂർണമായി നീങ്ങിയിട്ടില്ലെങ്കിലും സാന്പത്തിക പ്രവർത്തന മേഖലകൾ ഇനിയും അടച്ചിടുന്നത് ഇപ്പോൾതന്നെ തകരാറിലായ സന്പദ്രംഗത്തിനു കൂടുതൽ ആഘാതമേൽപ്പിക്കുമെന്ന തിരിച്ചറിവാണു വെല്ലുവിളിയെ നേരിട്ടു മുന്നോട്ടുപോകാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.
കോവിഡിനെത്തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം നടപ്പുസാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽത്തന്നെ കേരളത്തിന് 80,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു സംസ്ഥാന പ്ലാനിംഗ് ബോർഡ് കണക്കുകൂട്ടിയിരുന്നു. എന്നാൽ, എല്ലാവിധ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടു കോവിഡ് രോഗവ്യാപനം നീണ്ടുപോകുന്നതുമൂലമുള്ള റവന്യൂനഷ്ടം ഇതിന്റെ പല മടങ്ങാകാൻ എല്ലാ സാധ്യതയുമുണ്ട്. കോവിഡ് ഏറ്റവും കൂടുതൽ തളർത്തിയ മേഖലകളിലൊന്നാണു ടൂറിസം. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജിഡിപി) പത്തുശതമാനം ടൂറിസത്തിൽനിന്നാണ്. പതിനഞ്ചുലക്ഷം പേർക്കു നേരിട്ടും അതിലിരട്ടി പേർക്കു പരോക്ഷമായും തൊഴിൽനൽകുന്ന ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം ഇക്കൊല്ലം 20,000 കോടി രൂപ കുറയുമെന്നാണ് ആശങ്ക. പ്രതിവർഷം ഏകദേശം 45,000 കോടി രൂപയാണ് സംസ്ഥാനത്തിനു ടൂറിസത്തിൽനിന്നു വരുമാനം ലഭിക്കുന്നത്. 2018-ലെ നിപ്പ രോഗവും പ്രളയവും മുതൽ സംസ്ഥാന ടൂറിസത്തിനു ശനിദശയാണ്. എങ്കിലും 2018-19 ൽ 35,000 കോടി രൂപ ടൂറിസം മേഖലയിൽനിന്നു ലഭിച്ചു. മുൻ വർഷത്തെക്കാൾ 2,874 കോടി രൂപ കൂടുതലാണിത്. എന്നാൽ, കോവിഡ് മഹാമാരി ടൂറിസം മേഖലയെയാകെ പിടിച്ചുലച്ചു. അതിൽനിന്നു കരകയറാനുള്ള വഴികളാണു നോക്കുന്നത്.
കോവിഡ് മൂലം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ കണക്കുകൂട്ടൽ. ടൂറിസം മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും നാലുകോടി തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും കണക്കാക്കുന്നു. വിനോദസഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. അതേസമയം, കോവിഡ് വ്യാപനത്തിന്റെ തോത് വർധിച്ചുവരുന്ന ഈ സന്ദർഭത്തിൽ ടൂറിസം മേഖല തുറക്കുന്നതും ആളുകൾ കൂട്ടംകൂടുന്നതും രോഗവ്യാപനത്തിന്റെ രൂക്ഷത വർധിപ്പിക്കുമോ എന്നുള്ള ആശങ്കകളും കണക്കിലെടുക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകുന്നതെന്നു സർക്കാർ ഉറപ്പുവരുത്തണം.
മുഖ്യമായും വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള 4000-ത്തിൽ പരം ഹോട്ടലുകളും റിസോർട്ടുകളും ആയിരത്തിൽപരം ഹൗസ്ബോട്ടുകളും നൂറിലേറെ ആയുർവേദ കേന്ദ്രങ്ങളും ആയിരത്തിൽപരം ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളും സംസ്ഥാനത്ത് അടഞ്ഞുകിടക്കുകയാണ്. അതേസമയം ഗോവ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പറയുന്നു. കരുതലും ജാഗ്രതയും പാലിച്ചുകൊണ്ടു ടൂറിസത്തിന്റെ വാതായനങ്ങൾ തുറക്കാൻ സമയമായെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം. ഇപ്പോൾ തുറന്നാലും സഞ്ചാരികളുടെ വരവ് പഴയനിലയിലെത്താൻ ചിലപ്പോൾ വർഷങ്ങൾതന്നെ എടുത്തേക്കാം.
കഴിഞ്ഞവർഷം 11 ലക്ഷം വിദേശസഞ്ചാരികളും 1.83 കോടി ആഭ്യന്തര സഞ്ചാരികളും കേരളം സന്ദർശിച്ചിരുന്നു. അവർ പേഴ്സുകൾ തുറക്കുന്പോൾ പണം വന്നുവീഴുന്നതു കേരളത്തിന്റെ ഖജനാവിലേക്കാണ്. നമ്മുടെ ജീവിതത്തെ പച്ചപിടിപ്പിക്കുന്ന പണമാണത്. അതുകൊണ്ടു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വാതിലുകൾ സഞ്ചാരികൾക്കായി നമുക്കു തുറക്കാം; കരുതലോടെയും ജാഗ്രതയോടെയും.