ദുബായ്/അബുദാബി: എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിനു ഗൾഫ് നാട്ടിലെ കൃത്രിമ പച്ചപ്പിൽ കൊടിയുയരാൻ ഇനിശേഷിക്കുന്നത് വെറും എട്ടു ദിനം മാത്രം. കോവിഡിനെ പേടിച്ച് യുഎഇയിലേക്കു മാറ്റിയ 13-ാം എഡിഷൻ ഐപിഎലിൽ ഇതിനോടകം ഏറെ ചർച്ചചെയ്യപ്പെട്ട ടീം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ആണ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടീം ക്യാന്പ് സംഘടിപ്പിച്ചതു മുതൽ സൂപ്പർ കിംഗ്സ് വാർത്തയിൽ നിറഞ്ഞു. യുഎഇയിൽ ക്വാറന്റൈനിൽ കഴിഞ്ഞ സൂപ്പർ കിംഗ്സ് ടീമിൽ കോവിഡ് പടർന്നതും സുരേഷ് റെയ്ന നാട്ടിലേക്കു മടങ്ങിയതും ഹർഭജൻ സിംഗ് യാത്ര തിരിക്കാതിരുന്നതുമെല്ലാം ചൂടേറിയ ചർച്ചയ്ക്കു വഴിവച്ചു.
എല്ലാ വിവാദങ്ങളും കെട്ടടങ്ങി ഐപിഎൽ പടിവാതിൽക്കൽ എത്തി. 19ന് ആരംഭിക്കുന്ന ടൂർണമെന്റിനായി ടീമുകൾ അവസാനവട്ട പരിശീലനത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ഗാലറിയിൽ കാണികളില്ലാതെയാണ് ഐപിഎൽ നടക്കുക. 30 ശതമാനം സീറ്റുകളിൽ കാണികളെ ഉൾക്കൊള്ളിക്കാനുള്ള ശ്രമം ബിസിസിഐ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കോവിഡ് നെഗറ്റീവ്; ദീപക് ചാഹർ തിരിച്ചെത്തി
കോവിഡ്-19 ബാധിച്ച് ക്വാറന്റൈനിലായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം ദീപക് ചാഹർ ടീം ഹോട്ടലിൽ ഇന്നലെ തിരിച്ചെത്തി. രണ്ടു തവണയും നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെയാണിത്. നാലു ദിവസത്തിനകം പേസർ ടീമിനൊപ്പം പരിശീലനത്തിനിറങ്ങുമെന്നു സൂപ്പർ കിംഗ്സ് സിഇഒ കെ.എസ്. വിശ്വനാഥൻ അറിയിച്ചു.
ദീപക്കിനൊപ്പം കോവിഡ് രോഗം സ്ഥിരീകരിച്ച ഋതുരാജ് ഗെയ്ക്ക്വാദിന്റെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടില്ല.
ബിസിസിഐ നിർദേശപ്രകാരം പോസിറ്റീവ് ആയവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. അതിനുശേഷം രണ്ട് ടെസ്റ്റുകൾ കോവിഡ് നെഗറ്റീവ് ആകുകയും വേണം. ചാഹറിനും ഋതുരാജിനും പിന്നാലെ ചെന്നൈയുടെ 11 സപ്പോർട്ടിംഗ് സ്റ്റാഫിനും കോവിഡ് പിടിപെട്ടിരുന്നു.
20,000 കോവിഡ് പരിശോധന
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഇത്തവണത്തെ ഐപിഎലിൽ 20,000 കോവിഡ്-19 പരിശോധനകൾ നടത്തുമെന്നു മെഡിക്കൽ സംഘം. കളിക്കാരിലും സപ്പോർട്ടിംഗ് സ്റ്റാഫിലുമായി ഇതുവരെ 3,500 കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞതായും ഐപിഎൽ ട്വന്റി-20യുടെ മെഡിക്കൽ വിഭാഗം ഇന്നലെ അറിയിച്ചു.
ക്വാറന്റൈനിൽ കഴിയവേ മൂന്നു തവണയും പിന്നീട് ഓരോ അഞ്ചു ദിവസം കൂടുന്പോഴും താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും കോവിഡ് പരിശോധന നടത്തുന്നുണ്ട്.
വിപിഎസ് ഹെല്‍ത്ത് കെയറാണ് ഐപിഎല്‍ 2020ന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളി.
എല്ലാ വിവാദങ്ങളും കെട്ടടങ്ങി ഐപിഎൽ പടിവാതിൽക്കൽ എത്തി. 19ന് ആരംഭിക്കുന്ന ടൂർണമെന്റിനായി ടീമുകൾ അവസാനവട്ട പരിശീലനത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ഗാലറിയിൽ കാണികളില്ലാതെയാണ് ഐപിഎൽ നടക്കുക. 30 ശതമാനം സീറ്റുകളിൽ കാണികളെ ഉൾക്കൊള്ളിക്കാനുള്ള ശ്രമം ബിസിസിഐ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കോവിഡ് നെഗറ്റീവ്; ദീപക് ചാഹർ തിരിച്ചെത്തി
കോവിഡ്-19 ബാധിച്ച് ക്വാറന്റൈനിലായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം ദീപക് ചാഹർ ടീം ഹോട്ടലിൽ ഇന്നലെ തിരിച്ചെത്തി. രണ്ടു തവണയും നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെയാണിത്. നാലു ദിവസത്തിനകം പേസർ ടീമിനൊപ്പം പരിശീലനത്തിനിറങ്ങുമെന്നു സൂപ്പർ കിംഗ്സ് സിഇഒ കെ.എസ്. വിശ്വനാഥൻ അറിയിച്ചു.
ദീപക്കിനൊപ്പം കോവിഡ് രോഗം സ്ഥിരീകരിച്ച ഋതുരാജ് ഗെയ്ക്ക്വാദിന്റെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടില്ല.
ബിസിസിഐ നിർദേശപ്രകാരം പോസിറ്റീവ് ആയവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. അതിനുശേഷം രണ്ട് ടെസ്റ്റുകൾ കോവിഡ് നെഗറ്റീവ് ആകുകയും വേണം. ചാഹറിനും ഋതുരാജിനും പിന്നാലെ ചെന്നൈയുടെ 11 സപ്പോർട്ടിംഗ് സ്റ്റാഫിനും കോവിഡ് പിടിപെട്ടിരുന്നു.
20,000 കോവിഡ് പരിശോധന
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഇത്തവണത്തെ ഐപിഎലിൽ 20,000 കോവിഡ്-19 പരിശോധനകൾ നടത്തുമെന്നു മെഡിക്കൽ സംഘം. കളിക്കാരിലും സപ്പോർട്ടിംഗ് സ്റ്റാഫിലുമായി ഇതുവരെ 3,500 കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞതായും ഐപിഎൽ ട്വന്റി-20യുടെ മെഡിക്കൽ വിഭാഗം ഇന്നലെ അറിയിച്ചു.
ക്വാറന്റൈനിൽ കഴിയവേ മൂന്നു തവണയും പിന്നീട് ഓരോ അഞ്ചു ദിവസം കൂടുന്പോഴും താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും കോവിഡ് പരിശോധന നടത്തുന്നുണ്ട്.
വിപിഎസ് ഹെല്‍ത്ത് കെയറാണ് ഐപിഎല്‍ 2020ന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളി.