മയക്കുമരുന്നു ബന്ധത്തിൽ ദക്ഷിണേന്ത്യൻ സിനിമയും
ഒട്ടും മോശമല്ലെന്നു തെളിയുന്പോൾ പൊളിഞ്ഞുവീഴുന്നതു
നമ്മുടെയും പുറംപൂച്ചുകളാണ്.
ക്രൈം ത്രില്ലർ സിനിമാക്കഥകളെ വെല്ലുന്ന സംഭ്രമജനകമായ വാർത്തകളാണ് ഇപ്പോൾ ചലച്ചിത്രലോകത്തുനിന്നു പുറത്തുവരുന്നത്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടു ചില പ്രമുഖ നടിമാർ അറസ്റ്റിലായത് സിനിമയുടെ മാസ്മരികതയിലും താരപ്രഭയുടെ വർണപ്പൊലിമയിലും ആകർഷിക്കപ്പെട്ട് അഭിനേതാക്കളെ താരങ്ങളായി ആരാധിച്ചിരുന്നവരെ ഞെട്ടിച്ചിട്ടുണ്ടാവണം. കന്നഡ സിനിമാ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരും ബോളിവുഡ് നടി റിയ ചക്രവർത്തിയുമാണ് ഒടുവിൽ അറസ്റ്റിലായത്. മറ്റു ചില കന്നട നടീനടന്മാരും അവരുമായി ബന്ധമുള്ളവരും നേരത്തേ അറസ്റ്റിലായിരുന്നു. ബോളിവുഡിൽ പച്ചവെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകുന്നതെന്നു പറഞ്ഞ നടി കങ്കണ റണൗത്തും സംശയത്തിന്റെ നിഴലിലാണ്.
മയക്കുമരുന്ന് ബന്ധത്തിന്റെ സംശയമുനകൾ മലയാള സിനിമാമേഖലയിലേക്കും നീണ്ടുവരുന്നുണ്ട്. കേരളത്തെ ഇളക്കിമറിച്ച സ്വർണക്കടത്തു കേസിലെ പ്രതികളിൽ ചിലർക്കു മയക്കുമരുന്നു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും വരുന്നു. രാജ്യത്തെ സിനിമാമേഖലയിലാകെ മയക്കുമരുന്ന് മാഫിയ ബന്ധപ്പെടുന്നു എന്ന് അനുമാനിക്കേണ്ട നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴിയിൽ തെല്ലും പതിരില്ലെന്നു ഞെട്ടലോടെ തിരിച്ചറിയുന്നു.
വെള്ളിത്തിരയിലെ നായകർ നന്മയുടെ പ്രതീകങ്ങളാണ്. ലക്ഷങ്ങളുടെ ആരാധനാപാത്രങ്ങൾ എന്ന നിലയിൽ ആ അഭിനേതാക്കൾ സമൂഹത്തിലെ വിജയബിംബങ്ങളുമാണ്. സെല്ലുലോയ്ഡ് ഹീറോകൾ പലരും യഥാർഥ ജീവിതത്തിൽ പ്രതിനായകരാണ് എന്ന രീതിയിൽ കഥ മാറുമ്പോൾ മനസിലെ വിഗ്രഹങ്ങൾ വീണുടയും. ചതിക്കപ്പെട്ടതിന്റെ മനോവ്യഥയും നിരാശയും ഉളവാകുകയും ചെയ്യും. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവാണ് മയക്കുമരുന്നു വ്യാപാരത്തിന്റെ ഒരു പ്രമുഖ കേന്ദ്രം എന്നതിനാലാവണം മയക്കുമരുന്നു റാക്കറ്റിനു കന്നഡ സിനിമയുമായുള്ള ബന്ധങ്ങളുടെ വിവരങ്ങൾ കൂടുതലായി പുറത്തുവന്നിട്ടുള്ളത്. കോവിഡിൽ നിശ്ചലാവസ്ഥയിലായ സിനിമാരംഗത്തെ അടിമുടി ഉലയ്ക്കാൻ അതിനു കഴിഞ്ഞു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവർത്തി അറസ്റ്റിലായത്. സുശാന്തിന്റെ അപ്രതീക്ഷിത മരണം രാജ്യമെങ്ങും ചർച്ച ചെയ്യപ്പെട്ടിരുന്നു. താൻ ലഹരി ഉപയോഗിച്ചതായി ചോദ്യം ചെയ്യലിൽ റിയ സമ്മതിച്ചിട്ടുണ്ട്. സിനിമാലോകത്തെ മരണങ്ങൾക്കുപോലും മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നു വരുന്നത് ഇതിന്റെ നീരാളിക്കെെകൾ ചലച്ചിത്രമേഖലയിൽ എത്രമാത്രം പിടിമുറുക്കിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്.
കുറ്റകൃത്യങ്ങളുടെ ലോകവുമായി കൂടുതൽ കെട്ടുപിണഞ്ഞ അവസ്ഥയിലാണു ബോളിവുഡ്. മയക്കുമരുന്നു മാഫിയയെക്കുറിച്ചു തനിക്കറിയാമെന്നും തുറന്നുപറയണമെങ്കിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണു യുവനടി കങ്കണ റണൗത്ത് പറഞ്ഞത്. മുംബൈ ഇപ്പോൾ പാക് അധീന കാഷ്മീരിനു സമമാണെന്ന രാഷ്ട്രീയ പ്രസ്താവനയും അവർ നടത്തി. കേന്ദ്ര സർക്കാർ ഉടൻതന്നെ കങ്കണയ്ക്കു വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇതേത്തുടർന്ന്, കങ്കണയും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നടൻ അധ്യായൻ സുമൻ ആരോപിക്കുകയും അക്കാര്യം അന്വേഷിക്കുമെന്നു മുംബൈ പോലീസ് അറിയിക്കുകയും ചെയ്തു. മുംബൈ അധോലോകത്തിന്റെ പിടിയിലാണു ബോളിവുഡ് എന്ന ആക്ഷേപം പണ്ടേയുണ്ട്. അധോലോകത്തിന്റെ തീട്ടൂരം കിട്ടിയാലേ പല സിനിമകളുടെയും നിർമാണം നടക്കൂ. അധോലോകനായകർക്കു ഗുണ്ടാപ്പണം നൽകിയാൽ മാത്രം പോര, അവർ പറയുന്നവരെ സിനിമകളിൽ അഭിനയിപ്പിക്കുകയും വേണം. വഴങ്ങാത്തവരെ വകവരുത്തും. സെക്സും ക്രൈമും മാത്രമല്ല മയക്കുമരുന്നുകൂടി സിനിമാ ലോകത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടും കഥയറിയാതെ ആട്ടം കാണുകയാണു പാവം പ്രേക്ഷകർ.
മയക്കുമരുന്നു ബന്ധത്തിൽ ദക്ഷിണേന്ത്യൻ സിനിമയും ഒട്ടും മോശമല്ലെന്നു തെളിയുന്പോൾ പൊളിഞ്ഞുവീഴുന്നതു നമ്മുടെയും പുറംപൂച്ചുകളാണ്. മലയാള സിനിമയിലെ യുവഅഭിനേതാക്കളിൽ പലരും മയക്കുമരുന്നിന്റെ പിടിയിലാണെന്ന ആക്ഷേപങ്ങൾ നേരത്തേയും ഉണ്ടായിരുന്നെങ്കിലും വലിയ ഒച്ചപ്പാടുണ്ടാക്കാതെ അതൊക്കെ കെട്ടടങ്ങുകയാണുണ്ടായത്. നിശാപാർട്ടികളും ലഹരിനിറഞ്ഞ ഒത്തുചേരലുകളും യുവതയുടെ ആഘോഷമായി മാത്രം ചിത്രീകരിക്കപ്പെട്ടു. ഇപ്പോൾ മയക്കുമരുന്നിന്റെ പുകപടലങ്ങൾ ചലച്ചിത്ര മേഖലയെ മൂടുന്പോൾ ബന്ധപ്പെട്ടവർക്കു നിരപരാധിത്വം നടിച്ച് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഈ ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. നേരിന്റെയും നന്മയുടെയും പ്രഭ പരത്തുന്ന പ്രതിഭകൾ സിനിമാമേഖലയിൽ ഇപ്പോഴും ധാരാളമുണ്ട്. എന്നാൽ, കാപട്യത്തിന്റെ പ്രതിരൂപങ്ങൾ തകർന്നുവീഴുക തന്നെ വേണം. അതൊരു ഞെട്ടലായി സമൂഹത്തിന്റെ മനഃസാക്ഷിയിൽ ആഞ്ഞുപതിക്കുന്പോൾ കുറേപ്പെരെങ്കിലും വഴിതെറ്റാതെ രക്ഷപ്പെടും.
ഒട്ടും മോശമല്ലെന്നു തെളിയുന്പോൾ പൊളിഞ്ഞുവീഴുന്നതു
നമ്മുടെയും പുറംപൂച്ചുകളാണ്.
ക്രൈം ത്രില്ലർ സിനിമാക്കഥകളെ വെല്ലുന്ന സംഭ്രമജനകമായ വാർത്തകളാണ് ഇപ്പോൾ ചലച്ചിത്രലോകത്തുനിന്നു പുറത്തുവരുന്നത്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടു ചില പ്രമുഖ നടിമാർ അറസ്റ്റിലായത് സിനിമയുടെ മാസ്മരികതയിലും താരപ്രഭയുടെ വർണപ്പൊലിമയിലും ആകർഷിക്കപ്പെട്ട് അഭിനേതാക്കളെ താരങ്ങളായി ആരാധിച്ചിരുന്നവരെ ഞെട്ടിച്ചിട്ടുണ്ടാവണം. കന്നഡ സിനിമാ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരും ബോളിവുഡ് നടി റിയ ചക്രവർത്തിയുമാണ് ഒടുവിൽ അറസ്റ്റിലായത്. മറ്റു ചില കന്നട നടീനടന്മാരും അവരുമായി ബന്ധമുള്ളവരും നേരത്തേ അറസ്റ്റിലായിരുന്നു. ബോളിവുഡിൽ പച്ചവെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകുന്നതെന്നു പറഞ്ഞ നടി കങ്കണ റണൗത്തും സംശയത്തിന്റെ നിഴലിലാണ്.
മയക്കുമരുന്ന് ബന്ധത്തിന്റെ സംശയമുനകൾ മലയാള സിനിമാമേഖലയിലേക്കും നീണ്ടുവരുന്നുണ്ട്. കേരളത്തെ ഇളക്കിമറിച്ച സ്വർണക്കടത്തു കേസിലെ പ്രതികളിൽ ചിലർക്കു മയക്കുമരുന്നു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും വരുന്നു. രാജ്യത്തെ സിനിമാമേഖലയിലാകെ മയക്കുമരുന്ന് മാഫിയ ബന്ധപ്പെടുന്നു എന്ന് അനുമാനിക്കേണ്ട നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴിയിൽ തെല്ലും പതിരില്ലെന്നു ഞെട്ടലോടെ തിരിച്ചറിയുന്നു.
വെള്ളിത്തിരയിലെ നായകർ നന്മയുടെ പ്രതീകങ്ങളാണ്. ലക്ഷങ്ങളുടെ ആരാധനാപാത്രങ്ങൾ എന്ന നിലയിൽ ആ അഭിനേതാക്കൾ സമൂഹത്തിലെ വിജയബിംബങ്ങളുമാണ്. സെല്ലുലോയ്ഡ് ഹീറോകൾ പലരും യഥാർഥ ജീവിതത്തിൽ പ്രതിനായകരാണ് എന്ന രീതിയിൽ കഥ മാറുമ്പോൾ മനസിലെ വിഗ്രഹങ്ങൾ വീണുടയും. ചതിക്കപ്പെട്ടതിന്റെ മനോവ്യഥയും നിരാശയും ഉളവാകുകയും ചെയ്യും. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവാണ് മയക്കുമരുന്നു വ്യാപാരത്തിന്റെ ഒരു പ്രമുഖ കേന്ദ്രം എന്നതിനാലാവണം മയക്കുമരുന്നു റാക്കറ്റിനു കന്നഡ സിനിമയുമായുള്ള ബന്ധങ്ങളുടെ വിവരങ്ങൾ കൂടുതലായി പുറത്തുവന്നിട്ടുള്ളത്. കോവിഡിൽ നിശ്ചലാവസ്ഥയിലായ സിനിമാരംഗത്തെ അടിമുടി ഉലയ്ക്കാൻ അതിനു കഴിഞ്ഞു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവർത്തി അറസ്റ്റിലായത്. സുശാന്തിന്റെ അപ്രതീക്ഷിത മരണം രാജ്യമെങ്ങും ചർച്ച ചെയ്യപ്പെട്ടിരുന്നു. താൻ ലഹരി ഉപയോഗിച്ചതായി ചോദ്യം ചെയ്യലിൽ റിയ സമ്മതിച്ചിട്ടുണ്ട്. സിനിമാലോകത്തെ മരണങ്ങൾക്കുപോലും മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നു വരുന്നത് ഇതിന്റെ നീരാളിക്കെെകൾ ചലച്ചിത്രമേഖലയിൽ എത്രമാത്രം പിടിമുറുക്കിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്.
കുറ്റകൃത്യങ്ങളുടെ ലോകവുമായി കൂടുതൽ കെട്ടുപിണഞ്ഞ അവസ്ഥയിലാണു ബോളിവുഡ്. മയക്കുമരുന്നു മാഫിയയെക്കുറിച്ചു തനിക്കറിയാമെന്നും തുറന്നുപറയണമെങ്കിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണു യുവനടി കങ്കണ റണൗത്ത് പറഞ്ഞത്. മുംബൈ ഇപ്പോൾ പാക് അധീന കാഷ്മീരിനു സമമാണെന്ന രാഷ്ട്രീയ പ്രസ്താവനയും അവർ നടത്തി. കേന്ദ്ര സർക്കാർ ഉടൻതന്നെ കങ്കണയ്ക്കു വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇതേത്തുടർന്ന്, കങ്കണയും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നടൻ അധ്യായൻ സുമൻ ആരോപിക്കുകയും അക്കാര്യം അന്വേഷിക്കുമെന്നു മുംബൈ പോലീസ് അറിയിക്കുകയും ചെയ്തു. മുംബൈ അധോലോകത്തിന്റെ പിടിയിലാണു ബോളിവുഡ് എന്ന ആക്ഷേപം പണ്ടേയുണ്ട്. അധോലോകത്തിന്റെ തീട്ടൂരം കിട്ടിയാലേ പല സിനിമകളുടെയും നിർമാണം നടക്കൂ. അധോലോകനായകർക്കു ഗുണ്ടാപ്പണം നൽകിയാൽ മാത്രം പോര, അവർ പറയുന്നവരെ സിനിമകളിൽ അഭിനയിപ്പിക്കുകയും വേണം. വഴങ്ങാത്തവരെ വകവരുത്തും. സെക്സും ക്രൈമും മാത്രമല്ല മയക്കുമരുന്നുകൂടി സിനിമാ ലോകത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടും കഥയറിയാതെ ആട്ടം കാണുകയാണു പാവം പ്രേക്ഷകർ.
മയക്കുമരുന്നു ബന്ധത്തിൽ ദക്ഷിണേന്ത്യൻ സിനിമയും ഒട്ടും മോശമല്ലെന്നു തെളിയുന്പോൾ പൊളിഞ്ഞുവീഴുന്നതു നമ്മുടെയും പുറംപൂച്ചുകളാണ്. മലയാള സിനിമയിലെ യുവഅഭിനേതാക്കളിൽ പലരും മയക്കുമരുന്നിന്റെ പിടിയിലാണെന്ന ആക്ഷേപങ്ങൾ നേരത്തേയും ഉണ്ടായിരുന്നെങ്കിലും വലിയ ഒച്ചപ്പാടുണ്ടാക്കാതെ അതൊക്കെ കെട്ടടങ്ങുകയാണുണ്ടായത്. നിശാപാർട്ടികളും ലഹരിനിറഞ്ഞ ഒത്തുചേരലുകളും യുവതയുടെ ആഘോഷമായി മാത്രം ചിത്രീകരിക്കപ്പെട്ടു. ഇപ്പോൾ മയക്കുമരുന്നിന്റെ പുകപടലങ്ങൾ ചലച്ചിത്ര മേഖലയെ മൂടുന്പോൾ ബന്ധപ്പെട്ടവർക്കു നിരപരാധിത്വം നടിച്ച് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഈ ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. നേരിന്റെയും നന്മയുടെയും പ്രഭ പരത്തുന്ന പ്രതിഭകൾ സിനിമാമേഖലയിൽ ഇപ്പോഴും ധാരാളമുണ്ട്. എന്നാൽ, കാപട്യത്തിന്റെ പ്രതിരൂപങ്ങൾ തകർന്നുവീഴുക തന്നെ വേണം. അതൊരു ഞെട്ടലായി സമൂഹത്തിന്റെ മനഃസാക്ഷിയിൽ ആഞ്ഞുപതിക്കുന്പോൾ കുറേപ്പെരെങ്കിലും വഴിതെറ്റാതെ രക്ഷപ്പെടും.