പ്രതിരോധമേഖലയിൽ നിർണായകമായ നാഴികക്കല്ലാണ് ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണവിജയമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണവിജയം ഇന്ത്യക്ക് അഭിമാനാർഹമായ നേട്ടമായി. ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗമുള്ള മിസൈൽ നിർമിക്കാനുള്ള സാങ്കേതികവിദ്യയാണു വികസിപ്പിച്ചത്. ഇതോടെ ഹൈപ്പർ സോണിക് മിസൈൽവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള രാജ്യങ്ങൾ. ഒഡീഷയിലെ വീലർദ്വീപിലുള്ള മിസൈൽ വിക്ഷേപണ കേന്ദ്രത്തിൽനിന്നു തിങ്കളാഴ്ചയാണു ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ പരീക്ഷിച്ചത്. ഇതിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കാനായതു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമായാണ്. അഗ്നി മിസൈൽ ബൂസ്റ്ററിൽ മുപ്പതു കിലോമീറ്റർ ഉയരത്തിലേക്ക് ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിനെ എത്തിച്ചായിരുന്നു പരീക്ഷണം. വെഹിക്കിളിലെ സ്ക്രാംജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിച്ചെടുക്കാൻ ഉപയോഗിക്കാനാകും.
പ്രതിരോധമേഖലയിൽ നിർണായകമായ നാഴികക്കല്ലാണ് ഈ പരീക്ഷണവിജയമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സ്ക്രാംജെറ്റ് എൻജിനോടുകൂടിയ ഹൈപ്പർ സോണിക് മിസൈൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡിആർഡിഒയ്ക്കു നിർമിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. അന്തരീക്ഷത്തിൽവച്ചുതന്നെ ശത്രുമിസൈലുകളെ തടയാനുള്ള മിസൈൽവേധ സംവിധാനം ഒരുക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുമെന്നു ഡിആർഡിഒ കണക്കുകൂട്ടുന്നു. സൂപ്പർസോണിക് വേഗമുള്ള ബ്രഹ്മോസ് മിസൈൽ ഇപ്പോൾ ഇന്ത്യക്കുണ്ട്. അതിനേക്കാൾ ആറുമടങ്ങു ശക്തിയുള്ള ഹൈപ്പർസോണിക്കിലേക്കാണ് ഇനി കടക്കുന്നത്. അതിനുമപ്പുറം മുന്നോട്ടു പോകാനുള്ള വഴിയാണു തുറന്നിരിക്കുന്നത് എന്ന വിശ്വാസവും ശാസ്ത്രജ്ഞർക്കുണ്ട്.
അതിർത്തിയിൽ ചൈന തുടർച്ചയായി തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യ ഇന്ത്യ കൈവരിച്ചതു പ്രതിരോധമേഖലയിൽ വലിയ ആത്മവിശ്വാസമേകും എന്നതിൽ സംശയമില്ല. മണിക്കൂറിൽ 1,235 കിലോമീറ്ററാണ് ശബ്ദത്തിന്റെ വേഗം. സാധാരണ വിമാനങ്ങൾ സഞ്ചരിക്കുന്നതു മണിക്കൂറിൽ 880-930 കിലോമീറ്റർ വേഗത്തിലാണ്. ശബ്ദത്തിന്റെ ആറു മടങ്ങു വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് മിസൈലുകളെ പെട്ടെന്നു കണ്ടെത്താനോ പ്രതിരോധിക്കാനോ ശത്രുവിനു കഴിയില്ല. ഹൈപ്പർ സോണിക് മിസൈലുകൾക്കു പരന്പരാഗത ആയുധങ്ങളോ അണ്വായുധങ്ങളോ മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയുമെന്നതാണു മറ്റൊരു മികവ്. ഹൈപ്പർ സോണിക് മിസൈലുകൾ തൊടുത്തുവിടുന്നവർക്ക് അവയെ യഥേഷ്ടം നിയന്ത്രിക്കാം എന്നതിനാൽ അവയുടെ സഞ്ചാരപഥം ശത്രുവിനു പ്രവചനാതീതമാണ്. ഇതും കൂടിയ വേഗവും പരന്പരാഗത മിസൈലുകളെപ്പോലെ ഇവയെ പിന്തുടരുന്നത് അസാധ്യമാക്കുന്നു.
ഒരു ഹൈപ്പർ സോണിക് മിസൈലിന്റെ പ്രോട്ടോടൈപ്പ് തങ്ങൾ വികസിപ്പിച്ചെടുത്തതായി അമേരിക്ക ഇക്കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളും ഇത്തരം മിസൈലുകളുടെ ഗവേഷണത്തിലാണ്. സാധാരണ ക്രൂസ് മിസൈലുകൾക്കു മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിൽ ആയിരം കിലോമീറ്ററിലധികം അപ്പുറത്തുള്ള ലക്ഷ്യത്തിലെത്താൻ കഴിയും. ക്രൂസ് മിസൈലുകൾ കരയിൽനിന്നോ കടലിൽനിന്നോ ആകാശത്തുനിന്നോ തൊടുത്തുവിടാം. അതു ഭൂമിയുടെ ഉപരിതലത്തോടു ചേർന്നു സഞ്ചരിക്കുന്നതായതിനാൽ മിസൈൽവേധ സംവിധാനങ്ങൾക്കും കണ്ടുപിടിക്കാൻ വിഷമമാണ്. അതേസമയം, ബാലിസ്റ്റിക് മിസൈലുകൾ അന്തരീക്ഷത്തിനു മുകളിൽക്കൂടിയാണു സഞ്ചരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് ആയുധം പതിപ്പിക്കാൻ അതിനു കഴിയും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കു മണിക്കൂറിൽ 24,000 കിലോമീറ്റർവരെ വേഗം സഞ്ചാരത്തിനിടെ ആർജിക്കാൻ കഴിയും.
5,000 മുതൽ 16,000 വരെ കിലോമീറ്റർ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ഇന്ത്യ, ഉത്തരകൊറിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾക്കു മാത്രമാണ് ഇവ സ്വന്തം. 2018ൽ ഇന്ത്യ 5,000 കിലോമീറ്റർ ദൂരപരിധിയും അണ്വായുധശേഷിയുമുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ഉപഗ്രഹവേധ മിസൈലും പരീക്ഷിച്ചു വിജയിച്ചു. ഈ ദിശയിലുള്ള മറ്റൊരു നാഴികക്കല്ലാണ് തിങ്കളാഴ്ച പിന്നിട്ടത്. ചൈനയെ പ്രതിരോധിക്കാൻ ഈ രംഗത്ത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്നാണു പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണവിജയം ഇന്ത്യക്ക് അഭിമാനാർഹമായ നേട്ടമായി. ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗമുള്ള മിസൈൽ നിർമിക്കാനുള്ള സാങ്കേതികവിദ്യയാണു വികസിപ്പിച്ചത്. ഇതോടെ ഹൈപ്പർ സോണിക് മിസൈൽവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള രാജ്യങ്ങൾ. ഒഡീഷയിലെ വീലർദ്വീപിലുള്ള മിസൈൽ വിക്ഷേപണ കേന്ദ്രത്തിൽനിന്നു തിങ്കളാഴ്ചയാണു ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ പരീക്ഷിച്ചത്. ഇതിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കാനായതു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമായാണ്. അഗ്നി മിസൈൽ ബൂസ്റ്ററിൽ മുപ്പതു കിലോമീറ്റർ ഉയരത്തിലേക്ക് ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിനെ എത്തിച്ചായിരുന്നു പരീക്ഷണം. വെഹിക്കിളിലെ സ്ക്രാംജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിച്ചെടുക്കാൻ ഉപയോഗിക്കാനാകും.
പ്രതിരോധമേഖലയിൽ നിർണായകമായ നാഴികക്കല്ലാണ് ഈ പരീക്ഷണവിജയമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സ്ക്രാംജെറ്റ് എൻജിനോടുകൂടിയ ഹൈപ്പർ സോണിക് മിസൈൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡിആർഡിഒയ്ക്കു നിർമിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. അന്തരീക്ഷത്തിൽവച്ചുതന്നെ ശത്രുമിസൈലുകളെ തടയാനുള്ള മിസൈൽവേധ സംവിധാനം ഒരുക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുമെന്നു ഡിആർഡിഒ കണക്കുകൂട്ടുന്നു. സൂപ്പർസോണിക് വേഗമുള്ള ബ്രഹ്മോസ് മിസൈൽ ഇപ്പോൾ ഇന്ത്യക്കുണ്ട്. അതിനേക്കാൾ ആറുമടങ്ങു ശക്തിയുള്ള ഹൈപ്പർസോണിക്കിലേക്കാണ് ഇനി കടക്കുന്നത്. അതിനുമപ്പുറം മുന്നോട്ടു പോകാനുള്ള വഴിയാണു തുറന്നിരിക്കുന്നത് എന്ന വിശ്വാസവും ശാസ്ത്രജ്ഞർക്കുണ്ട്.
അതിർത്തിയിൽ ചൈന തുടർച്ചയായി തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതികവിദ്യ ഇന്ത്യ കൈവരിച്ചതു പ്രതിരോധമേഖലയിൽ വലിയ ആത്മവിശ്വാസമേകും എന്നതിൽ സംശയമില്ല. മണിക്കൂറിൽ 1,235 കിലോമീറ്ററാണ് ശബ്ദത്തിന്റെ വേഗം. സാധാരണ വിമാനങ്ങൾ സഞ്ചരിക്കുന്നതു മണിക്കൂറിൽ 880-930 കിലോമീറ്റർ വേഗത്തിലാണ്. ശബ്ദത്തിന്റെ ആറു മടങ്ങു വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് മിസൈലുകളെ പെട്ടെന്നു കണ്ടെത്താനോ പ്രതിരോധിക്കാനോ ശത്രുവിനു കഴിയില്ല. ഹൈപ്പർ സോണിക് മിസൈലുകൾക്കു പരന്പരാഗത ആയുധങ്ങളോ അണ്വായുധങ്ങളോ മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയുമെന്നതാണു മറ്റൊരു മികവ്. ഹൈപ്പർ സോണിക് മിസൈലുകൾ തൊടുത്തുവിടുന്നവർക്ക് അവയെ യഥേഷ്ടം നിയന്ത്രിക്കാം എന്നതിനാൽ അവയുടെ സഞ്ചാരപഥം ശത്രുവിനു പ്രവചനാതീതമാണ്. ഇതും കൂടിയ വേഗവും പരന്പരാഗത മിസൈലുകളെപ്പോലെ ഇവയെ പിന്തുടരുന്നത് അസാധ്യമാക്കുന്നു.
ഒരു ഹൈപ്പർ സോണിക് മിസൈലിന്റെ പ്രോട്ടോടൈപ്പ് തങ്ങൾ വികസിപ്പിച്ചെടുത്തതായി അമേരിക്ക ഇക്കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളും ഇത്തരം മിസൈലുകളുടെ ഗവേഷണത്തിലാണ്. സാധാരണ ക്രൂസ് മിസൈലുകൾക്കു മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിൽ ആയിരം കിലോമീറ്ററിലധികം അപ്പുറത്തുള്ള ലക്ഷ്യത്തിലെത്താൻ കഴിയും. ക്രൂസ് മിസൈലുകൾ കരയിൽനിന്നോ കടലിൽനിന്നോ ആകാശത്തുനിന്നോ തൊടുത്തുവിടാം. അതു ഭൂമിയുടെ ഉപരിതലത്തോടു ചേർന്നു സഞ്ചരിക്കുന്നതായതിനാൽ മിസൈൽവേധ സംവിധാനങ്ങൾക്കും കണ്ടുപിടിക്കാൻ വിഷമമാണ്. അതേസമയം, ബാലിസ്റ്റിക് മിസൈലുകൾ അന്തരീക്ഷത്തിനു മുകളിൽക്കൂടിയാണു സഞ്ചരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് ആയുധം പതിപ്പിക്കാൻ അതിനു കഴിയും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കു മണിക്കൂറിൽ 24,000 കിലോമീറ്റർവരെ വേഗം സഞ്ചാരത്തിനിടെ ആർജിക്കാൻ കഴിയും.
5,000 മുതൽ 16,000 വരെ കിലോമീറ്റർ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ഇന്ത്യ, ഉത്തരകൊറിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾക്കു മാത്രമാണ് ഇവ സ്വന്തം. 2018ൽ ഇന്ത്യ 5,000 കിലോമീറ്റർ ദൂരപരിധിയും അണ്വായുധശേഷിയുമുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ഉപഗ്രഹവേധ മിസൈലും പരീക്ഷിച്ചു വിജയിച്ചു. ഈ ദിശയിലുള്ള മറ്റൊരു നാഴികക്കല്ലാണ് തിങ്കളാഴ്ച പിന്നിട്ടത്. ചൈനയെ പ്രതിരോധിക്കാൻ ഈ രംഗത്ത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് എന്നാണു പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.