ചൈനീസ് കടന്നുകയറ്റത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായിട്ടാണെങ്കിലും പബ്ജി
നിരോധിക്കപ്പെട്ടതിനെ കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവരെല്ലാം പിന്തുണയ്ക്കും.
രാജ്യത്തിന്റെ പരമാധികാരവും അന്തസും പ്രതിരോധവും സുരക്ഷയും മുൻനിർത്തി എന്ന വിശദീകരണത്തോടെ ഇന്ത്യ 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഏറെ പ്രചാരമുണ്ടായിരുന്ന പബ്ജി ഓൺലൈൻ ഗെയിമും നിരോധിക്കപ്പെട്ട മൊബൈൽ ആപ്പുകളിൽ ഉൾപ്പെടുന്നു. അതിർത്തിക്കുള്ളിലേക്കു കടന്നുകയറി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചൈനീസ് നീക്കത്തിനെതിരേയുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഇന്ത്യയുടെ നടപടിയെങ്കിലും മൊബൈൽ ഗെയിമുകൾക്ക് അടിമകളായി മാറുന്ന ഇന്ത്യയിലെ കൗമാരക്കാരെയും യുവാക്കളെയും അതിൽനിന്നു രക്ഷിക്കാനുതകുന്ന തീരുമാനം എന്ന നിലയിലും ഇതു ശ്ലാഘനീയമാണ്.
രണ്ടുമാസം മുമ്പ് ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചിരുന്നു. ടിക് ടോക് ഉൾപ്പെടെ ഇന്ത്യയിൽ വലിയ പ്രചാരമുണ്ടായിരുന്ന ചില മൊബൈൽ ആപ്പുകൾ അന്നു നിരോധിച്ചവയിലുമുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെയും ജനാധിപത്യ മര്യാദകളെയും മാനിക്കുന്ന ഇന്ത്യ അന്ന് ആ നടപടിയിലൂടെ നൽകിയ പരോക്ഷമായ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാൻ ചൈന തയാറാകാതിരുന്നതുകൊണ്ടാണ് ഇന്ത്യക്കു വീണ്ടും അത്തരം നടപടികൾ കൈക്കൊള്ളേണ്ടിവന്നത്.
അതിർത്തിയിലെ തർക്കങ്ങൾക്ക് അതുമായി ബന്ധപ്പെട്ട പരിഹാര നടപടികളാണു വേണ്ടതെന്ന യാഥാർഥ്യബോധം ഇന്ത്യക്കുണ്ട്. അതനുസരിച്ചുള്ള നീക്കങ്ങൾ നടക്കുന്നുമുണ്ട്. ചൈനീസ് മൊബൈൽ ആപ്പുകളുടെ ഭീഷണി മറ്റൊരു തലത്തിലാണ്. ഇന്ത്യൻ യുവത്വത്തിന്റെ ക്രിയാത്മകതയും സർഗശേഷിയും അവരറിയാതെ നശിപ്പിക്കുന്ന ഗെയിമുകളാണ് ഇവയിൽ ഏറ്റവും അപകടകാരികൾ. ഇന്ത്യയിൽ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ വളരെ പ്രചാരമുള്ള ഒരു മൊബൈൽ ഗെയിമാണു പബ്ജി. സ്ഥിരമായി പബ്ജി കളിക്കുന്ന 3.3 കോടി ഇന്ത്യക്കാരുണ്ടെന്നും ഇവരിൽ ഒരു കോടി പ്രതിദിനകളിക്കാരാണെന്നും കണക്കുകളുണ്ട്. പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട്സ് എന്നതിന്റെ ചുരുക്കെഴുത്താണു പബ്ജി. 1999ൽ പുറത്തിറങ്ങിയ ബാറ്റിൽ റോയൽ എന്ന നോവലും 2000ൽ അതേ പേരിൽ പുറത്തിറങ്ങിയ സിനിമയുമാണ് ഇത്തരം ഗെയിമുകളുടെ ഇതിവൃത്തത്തിന് അടിസ്ഥാനം. ഒരു സംഘം പോരാളികൾ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിപ്പെടുകയും പരസ്പരം ഏറ്റുമുട്ടി ഓരോരുത്തരെയായി വകവരുത്തി ഒടുവിൽ അവശേഷിക്കുന്നയാൾ വിജയിക്കുകയും ചെയ്യുന്നതാണ് ഗെയിമിന്റെ സ്വഭാവം.
ദക്ഷിണകൊറിയൻ കന്പനിയായ ബ്ലൂഹോളിന്റെ സബ്സിഡിയറി കന്പനിയായ പബ്ജി കോർപറേഷൻ ആണ് പബ്ജി വീഡിയോ ഗെയിം വികസിപ്പിച്ചത്. ചൈനീസ് കന്പനിയായ ടെൻസെന്റ് ഇതിന്റെ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഈ മൊബൈൽ പതിപ്പാണു നിരോധിക്കപ്പെട്ടിരിക്കുന്നത്. ടെൻസെന്റിന്റെ മറ്റു ചില ഗെയിമുകളും ആപ്പുകളും ബുധനാഴ്ച നിരോധിക്കപ്പെട്ടവയിലുണ്ട്. ആക്ഷൻ, ഷൂട്ടർ ഗെയിമുകളാണ് നിരോധിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. യാഥാർഥ്യത്തിന്റെ പ്രതീതി ജനിപ്പിച്ച് ഒരുതരം മായാലോകത്തേക്കാണ് ഇവ കളിക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. കളിഭ്രാന്തിന്റെ മൂർധന്യത്തിൽ സത്യമേത്, മിഥ്യയേത് എന്ന തിരിച്ചറിവിന്റെ വിവേകതലങ്ങൾ നഷ്ടമാകുന്പോൾ കളിക്കാരൻ ജീവിതത്തിൽ സഞ്ചരിക്കുന്നത് അപകടത്തിലേക്കാവാം.
കളിച്ചുതുടങ്ങിയാൽ വീണ്ടും കളിക്കാൻ പ്രേരണ നൽകുന്ന ഒരു ഗെയിമാണു പബ്ജിയെന്നു മനഃശാസ്ത്ര വിദഗ്ധർ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പബ്ജിക്ക് അടിമകളായ കുട്ടികൾ പഠനം മറന്ന് അതു കളിക്കാൻ ഉത്സാഹിക്കുന്നു എന്നും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നും അഭിപ്രായങ്ങളുണ്ട്. ആദ്യം തരംഗമായ ചൈനയിൽ ഈ ഗെയിം നിരോധിക്കപ്പെട്ടത് അതിന്റെ ദൂഷ്യവശങ്ങൾ കണക്കിലെടുത്താണ്. പബ്ജി മൊബൈൽ ആപ്പിനു മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ നിരോധനം. കംപ്യൂട്ടറുകളിലും ഗെയിം കൺസോളുകളിലും ഇനിയും പബ്ജി കളിക്കാം. എങ്കിലും മൊബൈലിൽ കളിക്കുന്ന അത്രയും പേരെ അതിൽ കിട്ടാനിടയില്ല എന്ന് ആശ്വസിക്കാം. കൂടുതൽ പേരെ എങ്ങനെ തങ്ങളുടെ അടിമകളാക്കാം എന്നാണല്ലോ വാണിജ്യ മൊബൈൽ ആപ് നിർമാതാക്കൾ നോക്കുക. അപ്പോൾ ഡേറ്റകളുടെ ഉപയോഗം കൂടും. കൂടുതൽ മൊബൈൽ ഫോണുകൾ വില്ക്കപ്പെടും. കൂടുതൽ വരുമാനം മൊബൈൽ ഫോൺ നിർമാതാക്കളുടെയും സേവനദാതാക്കളുടെയും പണപ്പെട്ടികളിലേക്ക് ഒഴുകിയെത്തും.
ചൈനീസ് കടന്നുകയറ്റത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായിട്ടാണെങ്കിലും പബ്ജി നിരോധിക്കപ്പെട്ടതിനെ കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവരെല്ലാം പിന്തുണയ്ക്കും. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരേയുള്ള നീക്കങ്ങളുടെ ഭാഗമെന്ന നിലയിലും ചൈനീസ് മൊബൈൽ ആപ്പുകളുടെ നിരോധനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മൊബൈൽ ആപ് നിരോധനത്തിലൂടെ ഇന്ത്യ നൽകുന്ന മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാൻ ചൈന ഇനിയെങ്കിലും തയാറാകുമെന്നു കരുതാം.
നിരോധിക്കപ്പെട്ടതിനെ കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവരെല്ലാം പിന്തുണയ്ക്കും.
രാജ്യത്തിന്റെ പരമാധികാരവും അന്തസും പ്രതിരോധവും സുരക്ഷയും മുൻനിർത്തി എന്ന വിശദീകരണത്തോടെ ഇന്ത്യ 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഏറെ പ്രചാരമുണ്ടായിരുന്ന പബ്ജി ഓൺലൈൻ ഗെയിമും നിരോധിക്കപ്പെട്ട മൊബൈൽ ആപ്പുകളിൽ ഉൾപ്പെടുന്നു. അതിർത്തിക്കുള്ളിലേക്കു കടന്നുകയറി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചൈനീസ് നീക്കത്തിനെതിരേയുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഇന്ത്യയുടെ നടപടിയെങ്കിലും മൊബൈൽ ഗെയിമുകൾക്ക് അടിമകളായി മാറുന്ന ഇന്ത്യയിലെ കൗമാരക്കാരെയും യുവാക്കളെയും അതിൽനിന്നു രക്ഷിക്കാനുതകുന്ന തീരുമാനം എന്ന നിലയിലും ഇതു ശ്ലാഘനീയമാണ്.
രണ്ടുമാസം മുമ്പ് ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചിരുന്നു. ടിക് ടോക് ഉൾപ്പെടെ ഇന്ത്യയിൽ വലിയ പ്രചാരമുണ്ടായിരുന്ന ചില മൊബൈൽ ആപ്പുകൾ അന്നു നിരോധിച്ചവയിലുമുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെയും ജനാധിപത്യ മര്യാദകളെയും മാനിക്കുന്ന ഇന്ത്യ അന്ന് ആ നടപടിയിലൂടെ നൽകിയ പരോക്ഷമായ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാൻ ചൈന തയാറാകാതിരുന്നതുകൊണ്ടാണ് ഇന്ത്യക്കു വീണ്ടും അത്തരം നടപടികൾ കൈക്കൊള്ളേണ്ടിവന്നത്.
അതിർത്തിയിലെ തർക്കങ്ങൾക്ക് അതുമായി ബന്ധപ്പെട്ട പരിഹാര നടപടികളാണു വേണ്ടതെന്ന യാഥാർഥ്യബോധം ഇന്ത്യക്കുണ്ട്. അതനുസരിച്ചുള്ള നീക്കങ്ങൾ നടക്കുന്നുമുണ്ട്. ചൈനീസ് മൊബൈൽ ആപ്പുകളുടെ ഭീഷണി മറ്റൊരു തലത്തിലാണ്. ഇന്ത്യൻ യുവത്വത്തിന്റെ ക്രിയാത്മകതയും സർഗശേഷിയും അവരറിയാതെ നശിപ്പിക്കുന്ന ഗെയിമുകളാണ് ഇവയിൽ ഏറ്റവും അപകടകാരികൾ. ഇന്ത്യയിൽ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ വളരെ പ്രചാരമുള്ള ഒരു മൊബൈൽ ഗെയിമാണു പബ്ജി. സ്ഥിരമായി പബ്ജി കളിക്കുന്ന 3.3 കോടി ഇന്ത്യക്കാരുണ്ടെന്നും ഇവരിൽ ഒരു കോടി പ്രതിദിനകളിക്കാരാണെന്നും കണക്കുകളുണ്ട്. പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട്സ് എന്നതിന്റെ ചുരുക്കെഴുത്താണു പബ്ജി. 1999ൽ പുറത്തിറങ്ങിയ ബാറ്റിൽ റോയൽ എന്ന നോവലും 2000ൽ അതേ പേരിൽ പുറത്തിറങ്ങിയ സിനിമയുമാണ് ഇത്തരം ഗെയിമുകളുടെ ഇതിവൃത്തത്തിന് അടിസ്ഥാനം. ഒരു സംഘം പോരാളികൾ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിപ്പെടുകയും പരസ്പരം ഏറ്റുമുട്ടി ഓരോരുത്തരെയായി വകവരുത്തി ഒടുവിൽ അവശേഷിക്കുന്നയാൾ വിജയിക്കുകയും ചെയ്യുന്നതാണ് ഗെയിമിന്റെ സ്വഭാവം.
ദക്ഷിണകൊറിയൻ കന്പനിയായ ബ്ലൂഹോളിന്റെ സബ്സിഡിയറി കന്പനിയായ പബ്ജി കോർപറേഷൻ ആണ് പബ്ജി വീഡിയോ ഗെയിം വികസിപ്പിച്ചത്. ചൈനീസ് കന്പനിയായ ടെൻസെന്റ് ഇതിന്റെ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഈ മൊബൈൽ പതിപ്പാണു നിരോധിക്കപ്പെട്ടിരിക്കുന്നത്. ടെൻസെന്റിന്റെ മറ്റു ചില ഗെയിമുകളും ആപ്പുകളും ബുധനാഴ്ച നിരോധിക്കപ്പെട്ടവയിലുണ്ട്. ആക്ഷൻ, ഷൂട്ടർ ഗെയിമുകളാണ് നിരോധിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. യാഥാർഥ്യത്തിന്റെ പ്രതീതി ജനിപ്പിച്ച് ഒരുതരം മായാലോകത്തേക്കാണ് ഇവ കളിക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. കളിഭ്രാന്തിന്റെ മൂർധന്യത്തിൽ സത്യമേത്, മിഥ്യയേത് എന്ന തിരിച്ചറിവിന്റെ വിവേകതലങ്ങൾ നഷ്ടമാകുന്പോൾ കളിക്കാരൻ ജീവിതത്തിൽ സഞ്ചരിക്കുന്നത് അപകടത്തിലേക്കാവാം.
കളിച്ചുതുടങ്ങിയാൽ വീണ്ടും കളിക്കാൻ പ്രേരണ നൽകുന്ന ഒരു ഗെയിമാണു പബ്ജിയെന്നു മനഃശാസ്ത്ര വിദഗ്ധർ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പബ്ജിക്ക് അടിമകളായ കുട്ടികൾ പഠനം മറന്ന് അതു കളിക്കാൻ ഉത്സാഹിക്കുന്നു എന്നും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നും അഭിപ്രായങ്ങളുണ്ട്. ആദ്യം തരംഗമായ ചൈനയിൽ ഈ ഗെയിം നിരോധിക്കപ്പെട്ടത് അതിന്റെ ദൂഷ്യവശങ്ങൾ കണക്കിലെടുത്താണ്. പബ്ജി മൊബൈൽ ആപ്പിനു മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ നിരോധനം. കംപ്യൂട്ടറുകളിലും ഗെയിം കൺസോളുകളിലും ഇനിയും പബ്ജി കളിക്കാം. എങ്കിലും മൊബൈലിൽ കളിക്കുന്ന അത്രയും പേരെ അതിൽ കിട്ടാനിടയില്ല എന്ന് ആശ്വസിക്കാം. കൂടുതൽ പേരെ എങ്ങനെ തങ്ങളുടെ അടിമകളാക്കാം എന്നാണല്ലോ വാണിജ്യ മൊബൈൽ ആപ് നിർമാതാക്കൾ നോക്കുക. അപ്പോൾ ഡേറ്റകളുടെ ഉപയോഗം കൂടും. കൂടുതൽ മൊബൈൽ ഫോണുകൾ വില്ക്കപ്പെടും. കൂടുതൽ വരുമാനം മൊബൈൽ ഫോൺ നിർമാതാക്കളുടെയും സേവനദാതാക്കളുടെയും പണപ്പെട്ടികളിലേക്ക് ഒഴുകിയെത്തും.
ചൈനീസ് കടന്നുകയറ്റത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായിട്ടാണെങ്കിലും പബ്ജി നിരോധിക്കപ്പെട്ടതിനെ കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവരെല്ലാം പിന്തുണയ്ക്കും. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരേയുള്ള നീക്കങ്ങളുടെ ഭാഗമെന്ന നിലയിലും ചൈനീസ് മൊബൈൽ ആപ്പുകളുടെ നിരോധനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മൊബൈൽ ആപ് നിരോധനത്തിലൂടെ ഇന്ത്യ നൽകുന്ന മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാൻ ചൈന ഇനിയെങ്കിലും തയാറാകുമെന്നു കരുതാം.