ഭരണകക്ഷിയും പ്രതിപക്ഷവും ജെഇഇ, നീറ്റ് പരീക്ഷകൾ
ഒരു രാഷ്ട്രീയ വിഷയമാക്കുന്പോൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഭാവിയുടെ പ്രശ്നമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു സമവായത്തിനു കേന്ദ്രസർക്കാർ മുൻകൈയെടുക്കണം.
രാജ്യത്തെ മെഡിക്കൽ കോളജുകളിലും വിവിധ എൻജിനിയറിംഗ് കോളജുകളിലും ബിരുദ കോഴ്സിനുള്ള പ്രവേശനപരീക്ഷകളായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്), ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ എന്നിവ നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നീങ്ങിയിട്ടില്ല. പരീക്ഷകൾ സമയത്തു നടത്തുമെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാൽ കഴിഞ്ഞദിവസം പറഞ്ഞു. അതേസമയം കോവിഡ് കാലത്ത് ഈ പരീക്ഷകൾ നടത്തുന്നതു വിദ്യാർഥികൾക്കു വലിയതോതിൽ ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നും രോഗവ്യാപനത്തിനു കാരണമാകുമെന്നും അതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വീഡിയോ കോൺഫറൻസിൽ ഏഴു പ്രതിപക്ഷ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരിക്കുകയുമാണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഇതൊരു രാഷ്ട്രീയ വിഷയമാക്കുന്പോൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഭാവിയുടെ പ്രശ്നമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു സമവായത്തിനു കേന്ദ്രസർക്കാർ മുൻകൈയെടുക്കണം.
ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെയും നീറ്റ് പരീക്ഷ സെപ്റ്റംബർ 13-നുമാണു നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു കുറെ വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഈ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം രാജ്യത്തിന്റെ എല്ലാ കോണിൽനിന്നും ഉയരുന്നുമുണ്ട്. എന്നാൽ, ഒരു അധ്യയനവർഷം പാഴാക്കാനാവില്ലെന്നും പരീക്ഷകൾ നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയ ശേഷമാണു പുതിയ തീയതി നിശ്ചയിച്ചതെന്നാണു കേന്ദ്രസർക്കാരിന്റെ വിശദീകരണം. രണ്ടുതവണ മാറ്റിവച്ചശേഷമാണ് അടുത്ത മാസം പരീക്ഷ നടത്താനായി പുതിയ തീയതി നിശ്ചയിച്ചത്. ജെഇഇ പരീക്ഷാർഥികളിൽ 85 ശതമാനവും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറയുന്നു.
വിദ്യാർഥികളുടെ ഒരു അക്കാദമിക വർഷം നഷ്ടപ്പെടുന്നില്ല എന്നും അതേസമയം കോവിഡ് പ്രോട്ടോകോൾ നടപടികൾ ലംഘിക്കപ്പെടുന്നില്ല എന്നും ഉറപ്പാക്കേണ്ട വിഷമംപിടിച്ച ദൗത്യമാണു കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു മുമ്പിലുള്ളത്. എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിനു രാജ്യത്തു നടത്തുന്ന ഒരേയൊരു പ്രവേശനപരീക്ഷയാണു നീറ്റ്. സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും നിയന്ത്രണത്തിലുള്ള എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനത്തിനു ജെഇഇ പരീക്ഷ നിർബന്ധമല്ല. വിദ്യാർഥികളുടെ ഭാവി അനിശ്ചിതമായി അപകടത്തിലാക്കാനാവില്ല എന്ന സുപ്രീംകോടതി നിരീക്ഷണം പ്രധാനപ്പെട്ടതാണ്. അതേസമയം, രാജ്യത്തു കോവിഡ് അതിവേഗം പടരുന്ന സമയമാണിതെന്നതും കണക്കിലെടുക്കണം.
15.97 ലക്ഷം അപേക്ഷകരുള്ള നീറ്റ് പരീക്ഷ രാജ്യത്തെ 155 നഗരങ്ങളിലായി 3843 പരീക്ഷാകേന്ദ്രങ്ങളിൽ നടത്താനാണു തീരുമാനം. 8.58 ലക്ഷം അപേക്ഷകരുള്ള ജെഇഇ പരീക്ഷ 660 സെന്ററുകളിൽ 12 ഷിഫ്റ്റുകളിലായി നടത്താനും തയാറെടുപ്പുകളായി. എന്നാൽ, പല സംസ്ഥാനങ്ങളിലും പൊതുഗതാഗതം പുനരാരംഭിക്കാതിരിക്കുകയും ഹോട്ടലുകളും ലോഡ്ജുകളും അടഞ്ഞുകിടക്കുകയുംചെയ്യുന്ന സാഹചര്യത്തിൽ ദൂരെസ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളിൽ ഗണ്യമായൊരു വിഭാഗത്തിനു നഗരങ്ങളിലെ കേന്ദ്രങ്ങളിലെത്തി പരീക്ഷയെഴുതുക ഏറെക്കുറെ അസാധ്യമായ കാര്യമാവും. പാവപ്പെട്ടവരും സാധാരണക്കാരുമായ വിദ്യാർഥികൾക്കാണ് ഇതു കൂടുതൽ പ്രശ്നമുണ്ടാക്കുക. പെൺകുട്ടികളുടെ ബുദ്ധിമുട്ടു പിന്നെയും കൂടും. പരീക്ഷയെഴുതാനുള്ള അവസരം പലർക്കും നഷ്ടപ്പെടുമെന്നു തീർച്ചയാണ്. പ്രവേശനപരീക്ഷ ഇല്ലാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ കഴിയുമോയെന്ന് ആലോചിക്കാവുന്നതാണെന്നു പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജെഇഇ, നീറ്റ് പരീക്ഷകളുടെ കാര്യത്തിൽ ഒരു സമവായത്തിലെത്തുന്നതാണ് ഉചിതം.
തിരുവനന്തപുരത്തു സംസ്ഥാന എൻജിനിയറിംഗ്- ഫാർമസി പ്രവേശനപരീക്ഷ (കീം) ജൂലൈയിൽ നടത്തിയപ്പോഴുണ്ടായ അനുഭവം കേന്ദ്രസക്കാരിനു പാഠമാകേണ്ടതാണ്. അന്നു പരീക്ഷയെഴുതിയ അഞ്ചു വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇതു വലിയ വാർത്തയായപ്പോൾ കീം പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമടക്കം അറുനൂറോളം പേർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കൂട്ടംകൂടി എന്നായിരുന്നു അവർക്കെതിരേയുള്ള കുറ്റാരോപണം. കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചിരുന്നതാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ നടപടികൾ പ്രവേശനപരീക്ഷകൾക്കു സ്വീകരിച്ചിട്ടുണ്ട് എന്നുറപ്പുവരുത്തേണ്ടതു സർക്കാരിന്റെ കടമയാണ്. അതിൽ എന്തെങ്കിലും വീഴ്ച വരുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ പരീക്ഷയെഴുതുന്ന വിദ്യാർഥികളോ അവരെ അനുഗമിക്കുന്ന രക്ഷിതാക്കളോ അല്ല. പരീക്ഷാകേന്ദ്രത്തിൽ വിദ്യാർഥികൾക്കും പരീക്ഷാകേന്ദ്രത്തിനുപുറത്ത് അവരെ അനുഗമിക്കുന്ന രക്ഷിതാക്കൾക്കും ആളകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നുറപ്പുവരുത്താൻ അധികൃതർക്കു കഴിയണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നവർ നിർദേശിക്കുന്ന ശുഷ്കാന്തി അതു നടപ്പാക്കുന്നവർക്കു പലപ്പോഴും ഉണ്ടാകാറില്ല.
ഒരു രാഷ്ട്രീയ വിഷയമാക്കുന്പോൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഭാവിയുടെ പ്രശ്നമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു സമവായത്തിനു കേന്ദ്രസർക്കാർ മുൻകൈയെടുക്കണം.
രാജ്യത്തെ മെഡിക്കൽ കോളജുകളിലും വിവിധ എൻജിനിയറിംഗ് കോളജുകളിലും ബിരുദ കോഴ്സിനുള്ള പ്രവേശനപരീക്ഷകളായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്), ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ എന്നിവ നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നീങ്ങിയിട്ടില്ല. പരീക്ഷകൾ സമയത്തു നടത്തുമെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാൽ കഴിഞ്ഞദിവസം പറഞ്ഞു. അതേസമയം കോവിഡ് കാലത്ത് ഈ പരീക്ഷകൾ നടത്തുന്നതു വിദ്യാർഥികൾക്കു വലിയതോതിൽ ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നും രോഗവ്യാപനത്തിനു കാരണമാകുമെന്നും അതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വീഡിയോ കോൺഫറൻസിൽ ഏഴു പ്രതിപക്ഷ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരിക്കുകയുമാണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഇതൊരു രാഷ്ട്രീയ വിഷയമാക്കുന്പോൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഭാവിയുടെ പ്രശ്നമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു സമവായത്തിനു കേന്ദ്രസർക്കാർ മുൻകൈയെടുക്കണം.
ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെയും നീറ്റ് പരീക്ഷ സെപ്റ്റംബർ 13-നുമാണു നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു കുറെ വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഈ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം രാജ്യത്തിന്റെ എല്ലാ കോണിൽനിന്നും ഉയരുന്നുമുണ്ട്. എന്നാൽ, ഒരു അധ്യയനവർഷം പാഴാക്കാനാവില്ലെന്നും പരീക്ഷകൾ നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയ ശേഷമാണു പുതിയ തീയതി നിശ്ചയിച്ചതെന്നാണു കേന്ദ്രസർക്കാരിന്റെ വിശദീകരണം. രണ്ടുതവണ മാറ്റിവച്ചശേഷമാണ് അടുത്ത മാസം പരീക്ഷ നടത്താനായി പുതിയ തീയതി നിശ്ചയിച്ചത്. ജെഇഇ പരീക്ഷാർഥികളിൽ 85 ശതമാനവും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറയുന്നു.
വിദ്യാർഥികളുടെ ഒരു അക്കാദമിക വർഷം നഷ്ടപ്പെടുന്നില്ല എന്നും അതേസമയം കോവിഡ് പ്രോട്ടോകോൾ നടപടികൾ ലംഘിക്കപ്പെടുന്നില്ല എന്നും ഉറപ്പാക്കേണ്ട വിഷമംപിടിച്ച ദൗത്യമാണു കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു മുമ്പിലുള്ളത്. എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിനു രാജ്യത്തു നടത്തുന്ന ഒരേയൊരു പ്രവേശനപരീക്ഷയാണു നീറ്റ്. സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും നിയന്ത്രണത്തിലുള്ള എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനത്തിനു ജെഇഇ പരീക്ഷ നിർബന്ധമല്ല. വിദ്യാർഥികളുടെ ഭാവി അനിശ്ചിതമായി അപകടത്തിലാക്കാനാവില്ല എന്ന സുപ്രീംകോടതി നിരീക്ഷണം പ്രധാനപ്പെട്ടതാണ്. അതേസമയം, രാജ്യത്തു കോവിഡ് അതിവേഗം പടരുന്ന സമയമാണിതെന്നതും കണക്കിലെടുക്കണം.
15.97 ലക്ഷം അപേക്ഷകരുള്ള നീറ്റ് പരീക്ഷ രാജ്യത്തെ 155 നഗരങ്ങളിലായി 3843 പരീക്ഷാകേന്ദ്രങ്ങളിൽ നടത്താനാണു തീരുമാനം. 8.58 ലക്ഷം അപേക്ഷകരുള്ള ജെഇഇ പരീക്ഷ 660 സെന്ററുകളിൽ 12 ഷിഫ്റ്റുകളിലായി നടത്താനും തയാറെടുപ്പുകളായി. എന്നാൽ, പല സംസ്ഥാനങ്ങളിലും പൊതുഗതാഗതം പുനരാരംഭിക്കാതിരിക്കുകയും ഹോട്ടലുകളും ലോഡ്ജുകളും അടഞ്ഞുകിടക്കുകയുംചെയ്യുന്ന സാഹചര്യത്തിൽ ദൂരെസ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളിൽ ഗണ്യമായൊരു വിഭാഗത്തിനു നഗരങ്ങളിലെ കേന്ദ്രങ്ങളിലെത്തി പരീക്ഷയെഴുതുക ഏറെക്കുറെ അസാധ്യമായ കാര്യമാവും. പാവപ്പെട്ടവരും സാധാരണക്കാരുമായ വിദ്യാർഥികൾക്കാണ് ഇതു കൂടുതൽ പ്രശ്നമുണ്ടാക്കുക. പെൺകുട്ടികളുടെ ബുദ്ധിമുട്ടു പിന്നെയും കൂടും. പരീക്ഷയെഴുതാനുള്ള അവസരം പലർക്കും നഷ്ടപ്പെടുമെന്നു തീർച്ചയാണ്. പ്രവേശനപരീക്ഷ ഇല്ലാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ കഴിയുമോയെന്ന് ആലോചിക്കാവുന്നതാണെന്നു പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജെഇഇ, നീറ്റ് പരീക്ഷകളുടെ കാര്യത്തിൽ ഒരു സമവായത്തിലെത്തുന്നതാണ് ഉചിതം.
തിരുവനന്തപുരത്തു സംസ്ഥാന എൻജിനിയറിംഗ്- ഫാർമസി പ്രവേശനപരീക്ഷ (കീം) ജൂലൈയിൽ നടത്തിയപ്പോഴുണ്ടായ അനുഭവം കേന്ദ്രസക്കാരിനു പാഠമാകേണ്ടതാണ്. അന്നു പരീക്ഷയെഴുതിയ അഞ്ചു വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇതു വലിയ വാർത്തയായപ്പോൾ കീം പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമടക്കം അറുനൂറോളം പേർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കൂട്ടംകൂടി എന്നായിരുന്നു അവർക്കെതിരേയുള്ള കുറ്റാരോപണം. കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചിരുന്നതാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ നടപടികൾ പ്രവേശനപരീക്ഷകൾക്കു സ്വീകരിച്ചിട്ടുണ്ട് എന്നുറപ്പുവരുത്തേണ്ടതു സർക്കാരിന്റെ കടമയാണ്. അതിൽ എന്തെങ്കിലും വീഴ്ച വരുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ പരീക്ഷയെഴുതുന്ന വിദ്യാർഥികളോ അവരെ അനുഗമിക്കുന്ന രക്ഷിതാക്കളോ അല്ല. പരീക്ഷാകേന്ദ്രത്തിൽ വിദ്യാർഥികൾക്കും പരീക്ഷാകേന്ദ്രത്തിനുപുറത്ത് അവരെ അനുഗമിക്കുന്ന രക്ഷിതാക്കൾക്കും ആളകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നുറപ്പുവരുത്താൻ അധികൃതർക്കു കഴിയണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നവർ നിർദേശിക്കുന്ന ശുഷ്കാന്തി അതു നടപ്പാക്കുന്നവർക്കു പലപ്പോഴും ഉണ്ടാകാറില്ല.