കേരളത്തിലെ യുവസംരംഭകർക്ക് ഒന്നും അസാധ്യമല്ലെന്നു വി-കൺസോളിന്റെ നേട്ടം തെളിയിക്കുന്നു. ഐടി മേഖലയിൽ മാത്രമല്ല, കൃഷിയിലും വിദ്യാഭ്യാസരംഗത്തുമൊക്കെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കാനാവും.
രാജ്യത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ തയാറാക്കാനുള്ള ചലഞ്ചിൽ ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജെൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് ഒന്നാംസ്ഥാനം നേടിയതു മലയാളികൾക്കാകെ അഭിമാനമായി. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മേക്ക് ഇൻ ഇന്ത്യ വീഡിയോ കോൺഫറൻസിംഗ് പ്രോഡക്ട് നിർമിക്കാൻ ഇന്ത്യൻ കന്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച മത്സരത്തിലാണ് ടെക്ജെൻഷ്യ തയാറാക്കിയ വി-കൺസോൾ ആപ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. സമ്മാനമായി ഒരു കോടി രൂപയും മൂന്നു വർഷത്തേക്കു കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗ് പ്രവർത്തനപങ്കാളിത്ത കരാറും ടെക്ജെൻഷ്യ കന്പനിക്കു ലഭിക്കും. സ്റ്റാർട്ടപ് രംഗത്തും ഐടി രംഗത്തും മാത്രമല്ല കൃഷിയും വ്യവസായവുമടക്കമുള്ള സമസ്ത മേഖലകളിലെയും യുവസംരംഭകർക്കു മാതൃകയും പ്രചോദനവുമാണു ജോയി സെബാസ്റ്റ്യന്റെയും സംഘത്തിന്റെയും നേട്ടം.
വീഡിയോ കോൺഫറൻസിംഗിനു വ്യാപകമായി ഉപയോഗിച്ചിരുന്ന ചൈനീസ് നിർമിത സൂം ആപ് സുരക്ഷിതമല്ലെന്ന് ആരോപണം ഉണ്ടായിരുന്നു. ബദൽ മാർഗം ഇല്ലാത്തതിനാൽ കോടതികളിലുൾപ്പെടെ സൂം ആണ് ഉപയോഗിച്ചിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്ത്യൻ നിർമിത ആപ് നിർമാണത്തിനായി ചലഞ്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിൽനിന്നുള്ള ഐടി സംരംഭകർ ലോകോത്തര നിലവാരത്തിലുള്ള ആപ്പുകളാണ് അവതരിപ്പിച്ചതെന്നു ഡൽഹിയിൽ സമ്മാനം പ്രഖ്യാപിച്ച കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടിയതു സ്വാശ്രയത്വത്തിലേക്കുള്ള നമ്മുടെ പ്രയാണം ഉറച്ച ചുവടുവയ്പുകളോടെയാണെന്ന ആത്മവിശ്വാസം പകരുന്നു. സോഹോ, എച്ച്സിഎൽ ഉൾപ്പെടെയുള്ള വന്പൻ കമ്പനികളെ മറികടന്നാണ് വി-കൺസോൾ വിജയം നേടിയത്. മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന വി- കൺസോളിൽ 100 പേർക്ക് ആക്ടീവായും 300 പേർക്ക് പാസീവായും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. മികച്ച വീഡിയോ ക്വാളിറ്റിയും കുറഞ്ഞ ഡേറ്റ ഉപയോഗവും ഇതിന്റെ മേന്മയാണ്.
കോവിഡ് കാലത്തെ പുതിയ ശീലങ്ങളുടെ കൂട്ടത്തിൽ വീഡിയോ കോൺഫറൻസും മിക്കവരുടെയും ജോലിയുടെ ഭാഗമായിക്കഴിഞ്ഞു. രാഷ്ട്രീയ നേതൃയോഗങ്ങൾപോലും വീഡിയോ കോൺഫറൻസായാണു നടക്കുന്നത്. ഈ രീതി ഉടനെങ്ങും മാറില്ല. വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾ വാങ്ങാനായി കോടിക്കണക്കിനു രൂപയാണു സർക്കാരുകൾ ചെലവഴിക്കുന്നത്. നിലവിലുള്ള ഏത് ഉപകരണവുമായി ബന്ധിപ്പിച്ചും വി-കൺസോൾ പ്രവർത്തിപ്പിക്കാനാവുമെന്ന് ഇതിന്റെ ഉപജ്ഞാതാക്കൾ പറയുന്നു. പ്രളയകാലത്ത് ആലപ്പുഴയ്ക്കുവേണ്ടി സോഫ്റ്റ്വെയർ ഉണ്ടാക്കിയും സ്കൂൾ ഡിജിറ്റൈസേഷൻ രംഗത്തു പരീക്ഷണങ്ങൾ നടത്തിയും ഓൺലൈൻ വിദ്യാഭ്യാസത്തിനു നൂതന മാർഗങ്ങൾ തേടിയും നാടിന്റെ വികസനസംരംഭങ്ങളിൽ പങ്കാളിയായിട്ടുള്ള ടെക്ജെൻഷ്യയുടെ പുതിയ സംരംഭമായ വി-കൺസോൾ ആപ് രാജ്യത്തിനു മുഴുവൻ പ്രയോജനകരമായി മാറുമ്പോൾ സ്വദേശി സാങ്കേതികവിദ്യയുടെ വളർച്ച കൂടിയാണു വിളംബരം ചെയ്യുന്നത്.
കേരളത്തിലെ യുവസംരംഭകർക്ക് ഒന്നും അസാധ്യമല്ലെന്നു വി- കൺസോളിന്റെ നേട്ടം തെളിയിക്കുന്നു. ഐടി മേഖലയിൽ മാത്രമല്ല, കൃഷിയിലും വിദ്യാഭ്യാസരംഗത്തുമൊക്കെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കാനാവും. അതിനു മനസുണ്ടാകണമെന്നു മാത്രം. ഉന്നതവിദ്യാഭ്യാസ യോഗ്യതകളെക്കാൾ സംരംഭകത്വ മികവാണ് ആവശ്യമായുള്ളത്. കേരളത്തിൽ തെങ്ങുകയറ്റയന്ത്രം കണ്ടുപിടിച്ചത് ശാസ്ത്രജ്ഞരും എൻജിനിയർമാരുമൊന്നുമല്ല, ഒരു സാധാരണ കർഷകനാണ്. വരുമാനം കുറയുകയും ജീവിതച്ചെലവുകൾ വർധിക്കുകയും മനുഷ്യവിഭവശേഷിയുടെ ലഭ്യത പരിമിതപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് നൂതന സംരംഭങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും വലിയ സാധ്യതകളാണുള്ളത്. അനുദിന ജീവിതത്തിൽ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും ഉപയോഗം കൂടുകയല്ലാതെ കുറയുമെന്നു തോന്നുന്നില്ല.
നൂതന ആശയങ്ങളുള്ള യുവസംരംഭകരിൽ പലർക്കും വേണ്ടതു സാന്പത്തിക പിന്തുണയാണ്. അതിനു സർക്കാരോ ഇതര ഏജൻസികളോ മുന്നോട്ടു വരണം. യൂണിവേഴ്സിറ്റികൾക്ക് ഇക്കാര്യത്തിൽ വളരെക്കാര്യങ്ങൾ ചെയ്യാനുണ്ട്. വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളെല്ലാംതന്നെ വലിയ ഗവേഷണസ്ഥാപനങ്ങൾകൂടിയായി വർത്തിക്കുന്പോൾ നമ്മുടെ നാട്ടിൽ അവ പരീക്ഷാകേന്ദ്രങ്ങൾ മാത്രമാണ്. കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങിനെ ബാധിക്കുന്ന ചില രോഗങ്ങൾക്കുള്ള പ്രതിവിധി കണ്ടുപിടിക്കാൻപോലും ഇവിടത്തെ കാർഷിക സർവകലാശാലയ്ക്കു കഴിഞ്ഞിട്ടില്ല. നാട്ടിൽ സുലഭമായ ചക്കയിൽനിന്ന് എന്തെല്ലാം മൂല്യവർധിത വസ്തുക്കൾ ഉണ്ടാക്കാൻ കഴിയും? അതിന് എന്തെങ്കിലും സഹായമോ മാർഗനിർദേശമോ സർക്കാർ ഏജൻസികൾ നൽകുന്നുണ്ടോ? ശാസ്ത്രത്തിന്റെ നേട്ടങ്ങൾ സാധാരണക്കാരിലും എത്തുന്ന വിധത്തിലുള്ള സംരംഭങ്ങൾ ഉണ്ടായാലേ നാടിനു വികസനം വരൂ. വിദേശത്തു വൻകിട കോർപറേറ്റുകളും വ്യവസായികളും ഗവേഷണത്തിനു വലിയതോതിൽ സാന്പത്തിക സഹായം ചെയ്യാറുണ്ട്. നമ്മുടെ നാട്ടിലെ കോർപറേറ്റുകളെയും അതിനു പ്രേരിപ്പിക്കാൻ എന്തുകൊണ്ടു സർക്കാരിനു കഴിയുന്നില്ല? മേക്ക് ഇൻ ഇന്ത്യ പരിപാടി വിജയപ്രദമാകണമെങ്കിൽ അതിനുവേണ്ട സംരംഭക പശ്ചാത്തലം നാട്ടിലുണ്ടാകണം. കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമാണ്.
രാജ്യത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ തയാറാക്കാനുള്ള ചലഞ്ചിൽ ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജെൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് ഒന്നാംസ്ഥാനം നേടിയതു മലയാളികൾക്കാകെ അഭിമാനമായി. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മേക്ക് ഇൻ ഇന്ത്യ വീഡിയോ കോൺഫറൻസിംഗ് പ്രോഡക്ട് നിർമിക്കാൻ ഇന്ത്യൻ കന്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച മത്സരത്തിലാണ് ടെക്ജെൻഷ്യ തയാറാക്കിയ വി-കൺസോൾ ആപ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. സമ്മാനമായി ഒരു കോടി രൂപയും മൂന്നു വർഷത്തേക്കു കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗ് പ്രവർത്തനപങ്കാളിത്ത കരാറും ടെക്ജെൻഷ്യ കന്പനിക്കു ലഭിക്കും. സ്റ്റാർട്ടപ് രംഗത്തും ഐടി രംഗത്തും മാത്രമല്ല കൃഷിയും വ്യവസായവുമടക്കമുള്ള സമസ്ത മേഖലകളിലെയും യുവസംരംഭകർക്കു മാതൃകയും പ്രചോദനവുമാണു ജോയി സെബാസ്റ്റ്യന്റെയും സംഘത്തിന്റെയും നേട്ടം.
വീഡിയോ കോൺഫറൻസിംഗിനു വ്യാപകമായി ഉപയോഗിച്ചിരുന്ന ചൈനീസ് നിർമിത സൂം ആപ് സുരക്ഷിതമല്ലെന്ന് ആരോപണം ഉണ്ടായിരുന്നു. ബദൽ മാർഗം ഇല്ലാത്തതിനാൽ കോടതികളിലുൾപ്പെടെ സൂം ആണ് ഉപയോഗിച്ചിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്ത്യൻ നിർമിത ആപ് നിർമാണത്തിനായി ചലഞ്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിൽനിന്നുള്ള ഐടി സംരംഭകർ ലോകോത്തര നിലവാരത്തിലുള്ള ആപ്പുകളാണ് അവതരിപ്പിച്ചതെന്നു ഡൽഹിയിൽ സമ്മാനം പ്രഖ്യാപിച്ച കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടിയതു സ്വാശ്രയത്വത്തിലേക്കുള്ള നമ്മുടെ പ്രയാണം ഉറച്ച ചുവടുവയ്പുകളോടെയാണെന്ന ആത്മവിശ്വാസം പകരുന്നു. സോഹോ, എച്ച്സിഎൽ ഉൾപ്പെടെയുള്ള വന്പൻ കമ്പനികളെ മറികടന്നാണ് വി-കൺസോൾ വിജയം നേടിയത്. മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന വി- കൺസോളിൽ 100 പേർക്ക് ആക്ടീവായും 300 പേർക്ക് പാസീവായും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. മികച്ച വീഡിയോ ക്വാളിറ്റിയും കുറഞ്ഞ ഡേറ്റ ഉപയോഗവും ഇതിന്റെ മേന്മയാണ്.
കോവിഡ് കാലത്തെ പുതിയ ശീലങ്ങളുടെ കൂട്ടത്തിൽ വീഡിയോ കോൺഫറൻസും മിക്കവരുടെയും ജോലിയുടെ ഭാഗമായിക്കഴിഞ്ഞു. രാഷ്ട്രീയ നേതൃയോഗങ്ങൾപോലും വീഡിയോ കോൺഫറൻസായാണു നടക്കുന്നത്. ഈ രീതി ഉടനെങ്ങും മാറില്ല. വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾ വാങ്ങാനായി കോടിക്കണക്കിനു രൂപയാണു സർക്കാരുകൾ ചെലവഴിക്കുന്നത്. നിലവിലുള്ള ഏത് ഉപകരണവുമായി ബന്ധിപ്പിച്ചും വി-കൺസോൾ പ്രവർത്തിപ്പിക്കാനാവുമെന്ന് ഇതിന്റെ ഉപജ്ഞാതാക്കൾ പറയുന്നു. പ്രളയകാലത്ത് ആലപ്പുഴയ്ക്കുവേണ്ടി സോഫ്റ്റ്വെയർ ഉണ്ടാക്കിയും സ്കൂൾ ഡിജിറ്റൈസേഷൻ രംഗത്തു പരീക്ഷണങ്ങൾ നടത്തിയും ഓൺലൈൻ വിദ്യാഭ്യാസത്തിനു നൂതന മാർഗങ്ങൾ തേടിയും നാടിന്റെ വികസനസംരംഭങ്ങളിൽ പങ്കാളിയായിട്ടുള്ള ടെക്ജെൻഷ്യയുടെ പുതിയ സംരംഭമായ വി-കൺസോൾ ആപ് രാജ്യത്തിനു മുഴുവൻ പ്രയോജനകരമായി മാറുമ്പോൾ സ്വദേശി സാങ്കേതികവിദ്യയുടെ വളർച്ച കൂടിയാണു വിളംബരം ചെയ്യുന്നത്.
കേരളത്തിലെ യുവസംരംഭകർക്ക് ഒന്നും അസാധ്യമല്ലെന്നു വി- കൺസോളിന്റെ നേട്ടം തെളിയിക്കുന്നു. ഐടി മേഖലയിൽ മാത്രമല്ല, കൃഷിയിലും വിദ്യാഭ്യാസരംഗത്തുമൊക്കെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കാനാവും. അതിനു മനസുണ്ടാകണമെന്നു മാത്രം. ഉന്നതവിദ്യാഭ്യാസ യോഗ്യതകളെക്കാൾ സംരംഭകത്വ മികവാണ് ആവശ്യമായുള്ളത്. കേരളത്തിൽ തെങ്ങുകയറ്റയന്ത്രം കണ്ടുപിടിച്ചത് ശാസ്ത്രജ്ഞരും എൻജിനിയർമാരുമൊന്നുമല്ല, ഒരു സാധാരണ കർഷകനാണ്. വരുമാനം കുറയുകയും ജീവിതച്ചെലവുകൾ വർധിക്കുകയും മനുഷ്യവിഭവശേഷിയുടെ ലഭ്യത പരിമിതപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് നൂതന സംരംഭങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും വലിയ സാധ്യതകളാണുള്ളത്. അനുദിന ജീവിതത്തിൽ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും ഉപയോഗം കൂടുകയല്ലാതെ കുറയുമെന്നു തോന്നുന്നില്ല.
നൂതന ആശയങ്ങളുള്ള യുവസംരംഭകരിൽ പലർക്കും വേണ്ടതു സാന്പത്തിക പിന്തുണയാണ്. അതിനു സർക്കാരോ ഇതര ഏജൻസികളോ മുന്നോട്ടു വരണം. യൂണിവേഴ്സിറ്റികൾക്ക് ഇക്കാര്യത്തിൽ വളരെക്കാര്യങ്ങൾ ചെയ്യാനുണ്ട്. വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളെല്ലാംതന്നെ വലിയ ഗവേഷണസ്ഥാപനങ്ങൾകൂടിയായി വർത്തിക്കുന്പോൾ നമ്മുടെ നാട്ടിൽ അവ പരീക്ഷാകേന്ദ്രങ്ങൾ മാത്രമാണ്. കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങിനെ ബാധിക്കുന്ന ചില രോഗങ്ങൾക്കുള്ള പ്രതിവിധി കണ്ടുപിടിക്കാൻപോലും ഇവിടത്തെ കാർഷിക സർവകലാശാലയ്ക്കു കഴിഞ്ഞിട്ടില്ല. നാട്ടിൽ സുലഭമായ ചക്കയിൽനിന്ന് എന്തെല്ലാം മൂല്യവർധിത വസ്തുക്കൾ ഉണ്ടാക്കാൻ കഴിയും? അതിന് എന്തെങ്കിലും സഹായമോ മാർഗനിർദേശമോ സർക്കാർ ഏജൻസികൾ നൽകുന്നുണ്ടോ? ശാസ്ത്രത്തിന്റെ നേട്ടങ്ങൾ സാധാരണക്കാരിലും എത്തുന്ന വിധത്തിലുള്ള സംരംഭങ്ങൾ ഉണ്ടായാലേ നാടിനു വികസനം വരൂ. വിദേശത്തു വൻകിട കോർപറേറ്റുകളും വ്യവസായികളും ഗവേഷണത്തിനു വലിയതോതിൽ സാന്പത്തിക സഹായം ചെയ്യാറുണ്ട്. നമ്മുടെ നാട്ടിലെ കോർപറേറ്റുകളെയും അതിനു പ്രേരിപ്പിക്കാൻ എന്തുകൊണ്ടു സർക്കാരിനു കഴിയുന്നില്ല? മേക്ക് ഇൻ ഇന്ത്യ പരിപാടി വിജയപ്രദമാകണമെങ്കിൽ അതിനുവേണ്ട സംരംഭക പശ്ചാത്തലം നാട്ടിലുണ്ടാകണം. കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമാണ്.