കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കടക്കെണിയുമാണ്. അവയ്ക്കു പരിഹാരമുണ്ടാകണം.
മലയാളത്തിന്റെ പുതുവത്സരപ്പിറവിദിനമായ ചിങ്ങം ഒന്ന് കുറേ വർഷമായി കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരികയാണ്. മണ്ണിൽ പണിയെടുത്തു നാടിന് അന്നം ഉത്പാദിപ്പിക്കുന്ന കർഷകരെ ആദരിക്കുകയും കൃഷിയുടെയും അധ്വാനത്തിന്റെയും മഹത്വത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പ്രളയകാലത്തിനും കോവിഡ് കാലത്തിനും മുന്പ് കർഷകദിനം കേരളത്തിൽ വലിയ ആഘോഷമായിരുന്നു. പഞ്ചായത്തുകൾ തോറും യോഗങ്ങൾ സംഘടിപ്പിച്ച് അധികൃതർ കൃഷിഗാഥകൾ പാടുകയും കർഷകോന്നമന പദ്ധതികളുടെ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. പോകപ്പോകെ, കർഷകദിനാചരണവും ആചരണത്തിനുവേണ്ടിയുള്ള ആചരണമായി മാറുന്നുവോയെന്ന സംശയമുണർന്നു. ചില നല്ല കാര്യങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. എന്നാലും ഈ കർഷകദിനാചരണങ്ങൾ കേരളത്തിലെ സാധാരണ കർഷകന്റെ ജീവിതത്തിൽ എന്തു പുരോഗതിയാണു കൊണ്ടുവന്നതെന്ന ചോദ്യം പ്രസക്തമാണ്.
തോർത്തുമുണ്ടുടുത്തു തലയിൽ പാളത്തൊപ്പിയും തോളിൽ തൂന്പയുമായി പോയിരുന്ന പഴയ കർഷകന്റെ രൂപവും ഭാവവുമല്ല ഇന്നത്തെ കർഷകനുള്ളത്. ആധുനികലോകം നൽകുന്ന സാധ്യതകളെപ്പറ്റി സാമാന്യമായ അറിവും ശാസ്ത്രീയമാർഗങ്ങൾ കൃഷിക്ക് ഉപയുക്തമാക്കുന്നതിൽ പ്രായോഗിക ജ്ഞാനവുമുള്ളവരാണവർ. കൃഷിഭവനുകളും മാധ്യമങ്ങളും മറ്റും വഴി ലഭിക്കുന്ന അധികവിജ്ഞാനം പ്രയോജനപ്പെടുത്തി കൃഷിയും വരുമാനവും മെച്ചപ്പെടുത്താനും അവർ ശ്രമിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഭൂരിപക്ഷം കർഷകർക്കും വിളവെടുപ്പ് കഴിയുന്പോൾ നഷ്ടം എന്ന സ്ഥിതിക്കു മാത്രം വലിയ മാറ്റമുണ്ടായിട്ടില്ല. കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം സംഭവിക്കുന്ന കൃഷിപ്പിഴകളും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും അവരുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. കടമെടുത്തു കൃഷിയിറക്കുന്നവർ ഓരോ വർഷവും കഴിയുന്പോൾ കൂടുതൽ കടക്കാരായി മാറുന്നു.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം എല്ലാ ബ്ലോക്കിലും കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ച സർക്കാർ കർഷകർക്കു കൃഷിയിൽ പിടിച്ചുനിൽക്കാൻ സാന്പത്തിക പിൻബലം ഉറപ്പുവരുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കാർഷികോത്പാദനത്തിനുള്ള വിവിധ പദ്ധതികൾ, വിളകളുടെ ഉത്പാദനത്തിനുള്ള ശാസ്ത്രീയ മുറകൾ എന്നിവ കാർഷിക കാലാവസ്ഥാ മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ചു തയാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുകയാണു കാർഷിക വിജ്ഞാനവ്യാപന കേന്ദ്രങ്ങളുടെ ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്. ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ വിത്തുകൾ, നടീൽവസ്തുക്കൾ, ജൈവോത്പാദന ഉപാധികൾ എന്നിവ ഉത്പാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങളും വിത്ത് ഉത്പാദന ക്ലസ്റ്ററുകളും സ്ഥാപിക്കുന്നതിന് ഇവ സഹായിക്കും. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കുള്ള വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വഴി കർഷകർക്കു നേരിട്ടു വിള ഇൻഷ്വർ ചെയ്തു പോളിസി കരസ്ഥമാക്കാൻ കഴിയുമെന്നും പറയുന്നു.
നടന്നാൽ നല്ല കാര്യം. പക്ഷേ, ഓൺലൈനിലെ പശു പുല്ലുതിന്നുമോ എന്നാണ് കർഷകർക്ക് അറിയേണ്ടത്. തുച്ഛമായ ധനസഹായങ്ങൾ പോലും സർക്കാർ സംവിധാനങ്ങളുടെ നൂലാമാലകൾ കടന്ന് തങ്ങളിലേക്കെത്താൻ എത്ര ബുദ്ധിമുട്ടണമെന്ന് കർഷകർക്കറിയാം. റബർ വിലസ്ഥിരതാഫണ്ട് പ്രകാരമുള്ള സബ്സിഡിയുടെ കുടിശിക പോലും വിതരണം ചെയ്യാത്ത സർക്കാർ വിള ഇൻഷ്വറൻസ് തുക സമയത്തിനെത്തിക്കും എന്നു പറയുന്പോൾ ആ വാഗ്ദാനം വിശ്വസിക്കാൻ എത്ര കർഷകർ തയാറാകും?
മറ്റു തൊഴിലുകളൊന്നും ചെയ്യാതെ ആവശ്യത്തിനു വരുമാനം കൃഷിയിൽനിന്നു ലഭിച്ചിരുന്ന ഒരു നല്ലകാലത്തെപ്പറ്റി ചില കർഷകർക്കെങ്കിലും പറയാനുണ്ടാവും. ഇന്നു മറ്റു വരുമാനമുള്ള കുടുംബാംഗങ്ങളില്ലാത്ത കർഷകരെല്ലാം കടക്കെണിയിലാണ്. ഭക്ഷ്യക്കമ്മിയിൽനിന്നു നാടിനെ സ്വയംപര്യാപ്തമാക്കാൻ പാടുപെട്ടവർ ഇന്ന് അവഗണിക്കപ്പെടുന്നു. എന്നു മാത്രമല്ല, കർഷകർ പലവിധത്തിലുള്ള ഉദ്യോഗസ്ഥപീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയുമാണ്. പത്തനംതിട്ട ചിറ്റാറിലെ യുവകർഷകൻ പി.പി. മത്തായിയുടെ ദുരൂഹമരണം തന്നെ നല്ല ഉദാഹരണം. മത്തായിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ശരിയായ വകുപ്പുകളനുസരിച്ചു കേസെടുക്കാൻ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ കർഷകക്ഷേമത്തിനുള്ള പുതിയ വാഗ്ദാനങ്ങൾ കേൾക്കുന്പോൾ അതുകേട്ട് സന്തോഷമടയാൻ കർഷകർക്കു സാധിക്കുമോ?
കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കടക്കെണിയുമാണ്. അവയ്ക്കു പരിഹാരമുണ്ടാകണം. വിലസ്ഥിരത ഉറപ്പാക്കുന്നതിന് കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. കാർഷിക വിളകൾക്കെല്ലാം താങ്ങുവിലയോ ന്യായവിലയോ പ്രഖ്യാപിക്കണം. കൃഷിക്കു പലിശരഹിത വായ്പ ലഭ്യമാക്കണം. പ്രകൃതിക്ഷോഭത്തിൽ കൃഷിനശിച്ച കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണം. കർഷകരെ പീഡിപ്പിക്കാനും അഴിമതി നടത്താനും ഉദ്യോഗസ്ഥർക്കു സഹായകമാകുന്ന നിയമങ്ങൾ തിരുത്തിയെഴുതണം. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കണം. ഇങ്ങനെ അത്യാവശ്യമുള്ള ചില കാര്യങ്ങളെങ്കിലും ചെയ്തശേഷം കർഷകദിനം ആചരിക്കുകയാണെങ്കിൽ അതിനു കൂടുതൽ ഔചിത്യമുണ്ട്.
മലയാളത്തിന്റെ പുതുവത്സരപ്പിറവിദിനമായ ചിങ്ങം ഒന്ന് കുറേ വർഷമായി കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരികയാണ്. മണ്ണിൽ പണിയെടുത്തു നാടിന് അന്നം ഉത്പാദിപ്പിക്കുന്ന കർഷകരെ ആദരിക്കുകയും കൃഷിയുടെയും അധ്വാനത്തിന്റെയും മഹത്വത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പ്രളയകാലത്തിനും കോവിഡ് കാലത്തിനും മുന്പ് കർഷകദിനം കേരളത്തിൽ വലിയ ആഘോഷമായിരുന്നു. പഞ്ചായത്തുകൾ തോറും യോഗങ്ങൾ സംഘടിപ്പിച്ച് അധികൃതർ കൃഷിഗാഥകൾ പാടുകയും കർഷകോന്നമന പദ്ധതികളുടെ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. പോകപ്പോകെ, കർഷകദിനാചരണവും ആചരണത്തിനുവേണ്ടിയുള്ള ആചരണമായി മാറുന്നുവോയെന്ന സംശയമുണർന്നു. ചില നല്ല കാര്യങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. എന്നാലും ഈ കർഷകദിനാചരണങ്ങൾ കേരളത്തിലെ സാധാരണ കർഷകന്റെ ജീവിതത്തിൽ എന്തു പുരോഗതിയാണു കൊണ്ടുവന്നതെന്ന ചോദ്യം പ്രസക്തമാണ്.
തോർത്തുമുണ്ടുടുത്തു തലയിൽ പാളത്തൊപ്പിയും തോളിൽ തൂന്പയുമായി പോയിരുന്ന പഴയ കർഷകന്റെ രൂപവും ഭാവവുമല്ല ഇന്നത്തെ കർഷകനുള്ളത്. ആധുനികലോകം നൽകുന്ന സാധ്യതകളെപ്പറ്റി സാമാന്യമായ അറിവും ശാസ്ത്രീയമാർഗങ്ങൾ കൃഷിക്ക് ഉപയുക്തമാക്കുന്നതിൽ പ്രായോഗിക ജ്ഞാനവുമുള്ളവരാണവർ. കൃഷിഭവനുകളും മാധ്യമങ്ങളും മറ്റും വഴി ലഭിക്കുന്ന അധികവിജ്ഞാനം പ്രയോജനപ്പെടുത്തി കൃഷിയും വരുമാനവും മെച്ചപ്പെടുത്താനും അവർ ശ്രമിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഭൂരിപക്ഷം കർഷകർക്കും വിളവെടുപ്പ് കഴിയുന്പോൾ നഷ്ടം എന്ന സ്ഥിതിക്കു മാത്രം വലിയ മാറ്റമുണ്ടായിട്ടില്ല. കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം സംഭവിക്കുന്ന കൃഷിപ്പിഴകളും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും അവരുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. കടമെടുത്തു കൃഷിയിറക്കുന്നവർ ഓരോ വർഷവും കഴിയുന്പോൾ കൂടുതൽ കടക്കാരായി മാറുന്നു.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം എല്ലാ ബ്ലോക്കിലും കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ച സർക്കാർ കർഷകർക്കു കൃഷിയിൽ പിടിച്ചുനിൽക്കാൻ സാന്പത്തിക പിൻബലം ഉറപ്പുവരുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കാർഷികോത്പാദനത്തിനുള്ള വിവിധ പദ്ധതികൾ, വിളകളുടെ ഉത്പാദനത്തിനുള്ള ശാസ്ത്രീയ മുറകൾ എന്നിവ കാർഷിക കാലാവസ്ഥാ മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ചു തയാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുകയാണു കാർഷിക വിജ്ഞാനവ്യാപന കേന്ദ്രങ്ങളുടെ ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്. ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ വിത്തുകൾ, നടീൽവസ്തുക്കൾ, ജൈവോത്പാദന ഉപാധികൾ എന്നിവ ഉത്പാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങളും വിത്ത് ഉത്പാദന ക്ലസ്റ്ററുകളും സ്ഥാപിക്കുന്നതിന് ഇവ സഹായിക്കും. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കുള്ള വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വഴി കർഷകർക്കു നേരിട്ടു വിള ഇൻഷ്വർ ചെയ്തു പോളിസി കരസ്ഥമാക്കാൻ കഴിയുമെന്നും പറയുന്നു.
നടന്നാൽ നല്ല കാര്യം. പക്ഷേ, ഓൺലൈനിലെ പശു പുല്ലുതിന്നുമോ എന്നാണ് കർഷകർക്ക് അറിയേണ്ടത്. തുച്ഛമായ ധനസഹായങ്ങൾ പോലും സർക്കാർ സംവിധാനങ്ങളുടെ നൂലാമാലകൾ കടന്ന് തങ്ങളിലേക്കെത്താൻ എത്ര ബുദ്ധിമുട്ടണമെന്ന് കർഷകർക്കറിയാം. റബർ വിലസ്ഥിരതാഫണ്ട് പ്രകാരമുള്ള സബ്സിഡിയുടെ കുടിശിക പോലും വിതരണം ചെയ്യാത്ത സർക്കാർ വിള ഇൻഷ്വറൻസ് തുക സമയത്തിനെത്തിക്കും എന്നു പറയുന്പോൾ ആ വാഗ്ദാനം വിശ്വസിക്കാൻ എത്ര കർഷകർ തയാറാകും?
മറ്റു തൊഴിലുകളൊന്നും ചെയ്യാതെ ആവശ്യത്തിനു വരുമാനം കൃഷിയിൽനിന്നു ലഭിച്ചിരുന്ന ഒരു നല്ലകാലത്തെപ്പറ്റി ചില കർഷകർക്കെങ്കിലും പറയാനുണ്ടാവും. ഇന്നു മറ്റു വരുമാനമുള്ള കുടുംബാംഗങ്ങളില്ലാത്ത കർഷകരെല്ലാം കടക്കെണിയിലാണ്. ഭക്ഷ്യക്കമ്മിയിൽനിന്നു നാടിനെ സ്വയംപര്യാപ്തമാക്കാൻ പാടുപെട്ടവർ ഇന്ന് അവഗണിക്കപ്പെടുന്നു. എന്നു മാത്രമല്ല, കർഷകർ പലവിധത്തിലുള്ള ഉദ്യോഗസ്ഥപീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയുമാണ്. പത്തനംതിട്ട ചിറ്റാറിലെ യുവകർഷകൻ പി.പി. മത്തായിയുടെ ദുരൂഹമരണം തന്നെ നല്ല ഉദാഹരണം. മത്തായിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ശരിയായ വകുപ്പുകളനുസരിച്ചു കേസെടുക്കാൻ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ കർഷകക്ഷേമത്തിനുള്ള പുതിയ വാഗ്ദാനങ്ങൾ കേൾക്കുന്പോൾ അതുകേട്ട് സന്തോഷമടയാൻ കർഷകർക്കു സാധിക്കുമോ?
കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കടക്കെണിയുമാണ്. അവയ്ക്കു പരിഹാരമുണ്ടാകണം. വിലസ്ഥിരത ഉറപ്പാക്കുന്നതിന് കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. കാർഷിക വിളകൾക്കെല്ലാം താങ്ങുവിലയോ ന്യായവിലയോ പ്രഖ്യാപിക്കണം. കൃഷിക്കു പലിശരഹിത വായ്പ ലഭ്യമാക്കണം. പ്രകൃതിക്ഷോഭത്തിൽ കൃഷിനശിച്ച കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണം. കർഷകരെ പീഡിപ്പിക്കാനും അഴിമതി നടത്താനും ഉദ്യോഗസ്ഥർക്കു സഹായകമാകുന്ന നിയമങ്ങൾ തിരുത്തിയെഴുതണം. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കണം. ഇങ്ങനെ അത്യാവശ്യമുള്ള ചില കാര്യങ്ങളെങ്കിലും ചെയ്തശേഷം കർഷകദിനം ആചരിക്കുകയാണെങ്കിൽ അതിനു കൂടുതൽ ഔചിത്യമുണ്ട്.