ലിസ്ബണ്‍: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ ഇന്നു സൂപ്പർ പോരാട്ടം. സ്പാനിഷ് ഗ്ലാമർ ടീമായ ബാഴ്സലോണയും ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കും ഇന്ന് നേർക്കുനേർ ഇറങ്ങും. ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസിയും ബയേണിന്റെ സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയും മുഖാമുഖമിറങ്ങുന്ന പോരാട്ടം എന്ന രീതിയിലും ഇന്നത്തെ മത്സരം ശ്രദ്ധേയമാണ്. ഈ സീസണിൽ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലായി ഏറ്റവും അധികം ഗോൾ നേടിയ താരമാണു ലെവൻഡോവ്സ്കി.
രണ്ട് ജർമൻ ഗോളിമാരുടെ ഏറ്റുമുട്ടൽകൂടിയാകും ഇന്നത്തെ മത്സരം. ബയേണിന്റെ വല കാക്കുന്നതു മാനുവൽ നോയറും ബാഴ്സയുടേത് മാർക് ആന്ദ്രേ ടെർസ്റ്റീഗനുമാണ്. ജർമനിയുടെ ഗോൾ കീപ്പറാകാൻ ഇരുവരും കഴിഞ്ഞ വർഷം പ്രത്യക്ഷത്തിൽ വാഗ്വാദം നടത്തിയിരുന്നു.
കോവിഡ്- 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നോക്കൗട്ട് രീതിയിൽ നിഷ്പക്ഷ വേദിയിലാണ് ഇത്തവണത്തെ മത്സരമെന്നതിനാൽ പോരാട്ടത്തിന്റെ കാഠിന്യമേറും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.
രണ്ട് ജർമൻ ഗോളിമാരുടെ ഏറ്റുമുട്ടൽകൂടിയാകും ഇന്നത്തെ മത്സരം. ബയേണിന്റെ വല കാക്കുന്നതു മാനുവൽ നോയറും ബാഴ്സയുടേത് മാർക് ആന്ദ്രേ ടെർസ്റ്റീഗനുമാണ്. ജർമനിയുടെ ഗോൾ കീപ്പറാകാൻ ഇരുവരും കഴിഞ്ഞ വർഷം പ്രത്യക്ഷത്തിൽ വാഗ്വാദം നടത്തിയിരുന്നു.
കോവിഡ്- 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നോക്കൗട്ട് രീതിയിൽ നിഷ്പക്ഷ വേദിയിലാണ് ഇത്തവണത്തെ മത്സരമെന്നതിനാൽ പോരാട്ടത്തിന്റെ കാഠിന്യമേറും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.