മുംബൈ: ഐപിഎൽ ടൈറ്റിൽ സ്പോണ്‍സർഷിപ്പിനായി വിദ്യാഭ്യാസ സാങ്കേതികവിദ്യ കന്പനിയായ അണ്‍അക്കാഡമി രംഗത്തുള്ളതായി റിപ്പോർട്ട്. ഐപിഎലിലെ സ്പോണ്സർമാരിൽ ഒന്നാണ് അണ്‍അക്കാഡമി. ചൈനീസ് മൊബൈൽ കന്പനിയായ വിവോ ടൈറ്റിൽ സ്പോണ്‍സർഷിപ്പിൽനിന്ന് പിന്മാറിയതോടെയാണ് ബിസിസിഐക്ക് പകരം കന്പനിയെ കണ്ടെത്തേണ്ടിവന്നത്.
ടൈറ്റിൽ സ്പോണ്‍സർഷിപ്പിനായി ബാബാ രാംദേവിന്റെ പതഞ്ജലി ഇതിനോടകം രംഗത്തുണ്ട്. വിവോ വാർഷിക സംഖ്യയായി നൽകിയിരുന്നത് 440 കോടിയാണ്. പുതിയ സാഹചര്യത്തിൽ 300-350 കോടി രൂപയാണ് ബിസിസിഐ പുതിയ ടൈറ്റിൽ സ്പോണ്‍സറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം. നാളെകൂടി ബിഡ് സമർപ്പിക്കാനുള്ള സമയമുണ്ട്. 18ന് ടൈറ്റിൽ സ്പോണ്‍സറെ പ്രഖ്യാപിക്കുമെന്നാണ് ഐപിഎൽ വൃത്തങ്ങളിൽനിന്നുള്ള സൂചന.
ടൈറ്റിൽ സ്പോണ്‍സർഷിപ്പിനായി ബാബാ രാംദേവിന്റെ പതഞ്ജലി ഇതിനോടകം രംഗത്തുണ്ട്. വിവോ വാർഷിക സംഖ്യയായി നൽകിയിരുന്നത് 440 കോടിയാണ്. പുതിയ സാഹചര്യത്തിൽ 300-350 കോടി രൂപയാണ് ബിസിസിഐ പുതിയ ടൈറ്റിൽ സ്പോണ്‍സറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം. നാളെകൂടി ബിഡ് സമർപ്പിക്കാനുള്ള സമയമുണ്ട്. 18ന് ടൈറ്റിൽ സ്പോണ്‍സറെ പ്രഖ്യാപിക്കുമെന്നാണ് ഐപിഎൽ വൃത്തങ്ങളിൽനിന്നുള്ള സൂചന.