ഡുസൽഡോർഫ്/കൊളോണ് (ജർമനി): യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്ലാമർ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ സീരി എ കരുത്തരായ ഇന്റർ മിലാനും സെമിയിൽ. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 1-0നായിരുന്നു യുണൈറ്റഡിന്റെ ജയം.
ജർമനിയിലെ കൊളോണിൽ അരങ്ങേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സ്ട്രാ ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ഡെന്മാർക്ക് ക്ലബ്ബായ കോപ്പൻഹേഗനെതിരേ ജയം സ്വന്തമാക്കിയത്. 95-ാം മിനിറ്റിൽ മർത്യാലിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു യുണൈറ്റഡിന് പെനൽറ്റി ലഭിച്ചത്. കിക്ക് എടുത്ത ബ്രൂണോ ഫെർണാണ്ടസ് പന്ത് വലയിൽ നിക്ഷേപിച്ചു. ഒറ്റ ഗോളിന്റെ ലീഡിൽ അധിക സമയ പരീക്ഷണം കടന്ന യുണൈറ്റഡ് സെമിയിലേക്ക് മുന്നേറി.
ജർമൻ സംഘമായ ലെവർകൂസനെ 2-1നു കീഴടക്കിയായിരുന്നു ഇന്റർ മിലാന്റെ സെമി പ്രവേശനം. നിക്കോളൊ ബരെല്ല (15), റൊമേലു ലുക്കാക്കു (21) എന്നിവർ ഇന്ററിനായി വലകുലുക്കി. കെയ് ഹവേർസിന്റെ (24) വകയായിരുന്നു ലെവർകൂസന്റെ ഗോൾ.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി നോക്കൗട്ട് രീതിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ അരങ്ങേറുന്നത്. സെമിയും ഫൈനലും ഈ രീതിയിൽതന്നെയാണ്.
കാരൾ 13
യൂറോപ്പ ലീഗിൽ യുണൈറ്റഡിനെ ഏറ്റവും വിഷമിപ്പിച്ച താരം കോപ്പൻഹേഗന്റെ ഗോളി കാരൾ ജോണ് ജോണ്സണ് ആയിരുന്നു. മത്സരത്തിൽ 13 രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്. യൂറോപ്പ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും അധികം രക്ഷപ്പെടുത്തൽ നടത്തുന്ന ഗോളി എന്ന റിക്കാർഡ് ഇതിലൂടെ കാരണ് ജോണ് സ്വന്തമാക്കി. നിശ്ചിത സമയവും കടന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ, ബ്രൂണോ ഫെർണാണ്ടസിന്റെ പെനൽറ്റി ഗോൾ മാത്രമാണ് സ്വീഡിഷ് താരമായ ഈ മുപ്പതുകാരൻ വഴങ്ങിയത്.
ജർമനിയിലെ കൊളോണിൽ അരങ്ങേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സ്ട്രാ ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ഡെന്മാർക്ക് ക്ലബ്ബായ കോപ്പൻഹേഗനെതിരേ ജയം സ്വന്തമാക്കിയത്. 95-ാം മിനിറ്റിൽ മർത്യാലിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു യുണൈറ്റഡിന് പെനൽറ്റി ലഭിച്ചത്. കിക്ക് എടുത്ത ബ്രൂണോ ഫെർണാണ്ടസ് പന്ത് വലയിൽ നിക്ഷേപിച്ചു. ഒറ്റ ഗോളിന്റെ ലീഡിൽ അധിക സമയ പരീക്ഷണം കടന്ന യുണൈറ്റഡ് സെമിയിലേക്ക് മുന്നേറി.
ജർമൻ സംഘമായ ലെവർകൂസനെ 2-1നു കീഴടക്കിയായിരുന്നു ഇന്റർ മിലാന്റെ സെമി പ്രവേശനം. നിക്കോളൊ ബരെല്ല (15), റൊമേലു ലുക്കാക്കു (21) എന്നിവർ ഇന്ററിനായി വലകുലുക്കി. കെയ് ഹവേർസിന്റെ (24) വകയായിരുന്നു ലെവർകൂസന്റെ ഗോൾ.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി നോക്കൗട്ട് രീതിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ അരങ്ങേറുന്നത്. സെമിയും ഫൈനലും ഈ രീതിയിൽതന്നെയാണ്.
കാരൾ 13
യൂറോപ്പ ലീഗിൽ യുണൈറ്റഡിനെ ഏറ്റവും വിഷമിപ്പിച്ച താരം കോപ്പൻഹേഗന്റെ ഗോളി കാരൾ ജോണ് ജോണ്സണ് ആയിരുന്നു. മത്സരത്തിൽ 13 രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്. യൂറോപ്പ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും അധികം രക്ഷപ്പെടുത്തൽ നടത്തുന്ന ഗോളി എന്ന റിക്കാർഡ് ഇതിലൂടെ കാരണ് ജോണ് സ്വന്തമാക്കി. നിശ്ചിത സമയവും കടന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ, ബ്രൂണോ ഫെർണാണ്ടസിന്റെ പെനൽറ്റി ഗോൾ മാത്രമാണ് സ്വീഡിഷ് താരമായ ഈ മുപ്പതുകാരൻ വഴങ്ങിയത്.