മുംബൈ: ക്രിക്കറ്റ് റിപ്പോർട്ടിംഗിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത മാധ്യമപ്രവർത്തകൻ ജി.കെ. മേനോൻ (93) അന്തരിച്ചു. സ്പോർട്സ് അഡ്മിനിസ്ട്രേറ്ററായി കരിയർ ആരംഭിച്ച അദ്ദേഹം മുംബൈ ദാദറിലെ ശിവാജി പാർക്ക് ജിംഖാനയിലെ സജീവ അംഗമായിരുന്നു. ക്ലബ് തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 1956, 1969 വർഷങ്ങളിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം റിപ്പോർട്ട് ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ മുൻ താരങ്ങളായ രമാകാന്ത് ദേശായി, നരി കോണ്ട്രാക്ടർ, നരേൻ തമാനെ, രാംനാഥ് കെന്നി, ജി.ആർ. സുന്ദരം തുടങ്ങിയവരുടെയെല്ലാം വളർച്ചയിൽ പങ്കുവഹിച്ചു.
1969ൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ ബോംബെ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിനിടെ ലഹള ഉണ്ടായപ്പോൾ പ്രസ് ബോക്സിൽനിന്ന് ഇറങ്ങി മൈതാനത്ത് എത്തിയ ജി.കെ. മേനോൻ മത്സരം നിർത്തിവയ്ക്കാൻ അന്പയറോട് ആവശ്യപ്പെട്ടത് ചരിത്രമായി ഇന്നും നിലനിൽക്കുന്നു. ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൻ റേ റോബിൻസണ്‍ ‘ദ വൈൽഡസ്റ്റ് ടെസ്റ്റ്സ്’ എന്ന പുസ്തകത്തിൽ ഇത് പ്രതിപാദിച്ചിട്ടുണ്ട്.
ഒന്നാം ഇന്നിംഗ്സിൽ 74 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സിൽ 114ൽ നിൽക്കേ എട്ടാം വിക്കറ്റ് വീണപ്പോഴായിരുന്നു സ്റ്റേഡിയത്തിൽ ലഹളയുണ്ടായത്. അന്പയറുടെ തീരുമാനം സംശയാസ്പദമായിരുന്നു എന്നതായിരുന്നു കാരണം. ഇന്ത്യൻ ആരാധകർ അക്രമാസക്തരായി. ഗാലറിയിൽ തീയിട്ടു. പോലീസ് ഇറങ്ങി അക്രമികളെ സ്റ്റേഡിയത്തിനു പുറത്താക്കി. നിർത്തിവച്ച മത്സരം പുനരാരംഭിച്ചു. എന്നാൽ, സ്കോർ എഴുതുന്ന ജഹാംഗീർ ഇറാനിക്ക് ലഹളയെ തുടർന്നുണ്ടായ പുകപടലം കാരണം അന്പയർമാർ നൽകുന്ന സിഗ്നൽ കാണാനാകുമായിരുന്നില്ല. പിന്നാലെയായിരുന്നു ജി.കെ. മേനോൻ അന്പയർമാരോട് മത്സരം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് മൈതാനത്ത് എത്തിയത്. ഓസീസ് ക്യാപ്റ്റൻ ബിൽ ലൗറിയുമായി മേനോൻ വാഗ്വാദം നടത്തുകയും ചെയ്തു.
1969ൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ ബോംബെ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിനിടെ ലഹള ഉണ്ടായപ്പോൾ പ്രസ് ബോക്സിൽനിന്ന് ഇറങ്ങി മൈതാനത്ത് എത്തിയ ജി.കെ. മേനോൻ മത്സരം നിർത്തിവയ്ക്കാൻ അന്പയറോട് ആവശ്യപ്പെട്ടത് ചരിത്രമായി ഇന്നും നിലനിൽക്കുന്നു. ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൻ റേ റോബിൻസണ്‍ ‘ദ വൈൽഡസ്റ്റ് ടെസ്റ്റ്സ്’ എന്ന പുസ്തകത്തിൽ ഇത് പ്രതിപാദിച്ചിട്ടുണ്ട്.
ഒന്നാം ഇന്നിംഗ്സിൽ 74 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സിൽ 114ൽ നിൽക്കേ എട്ടാം വിക്കറ്റ് വീണപ്പോഴായിരുന്നു സ്റ്റേഡിയത്തിൽ ലഹളയുണ്ടായത്. അന്പയറുടെ തീരുമാനം സംശയാസ്പദമായിരുന്നു എന്നതായിരുന്നു കാരണം. ഇന്ത്യൻ ആരാധകർ അക്രമാസക്തരായി. ഗാലറിയിൽ തീയിട്ടു. പോലീസ് ഇറങ്ങി അക്രമികളെ സ്റ്റേഡിയത്തിനു പുറത്താക്കി. നിർത്തിവച്ച മത്സരം പുനരാരംഭിച്ചു. എന്നാൽ, സ്കോർ എഴുതുന്ന ജഹാംഗീർ ഇറാനിക്ക് ലഹളയെ തുടർന്നുണ്ടായ പുകപടലം കാരണം അന്പയർമാർ നൽകുന്ന സിഗ്നൽ കാണാനാകുമായിരുന്നില്ല. പിന്നാലെയായിരുന്നു ജി.കെ. മേനോൻ അന്പയർമാരോട് മത്സരം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് മൈതാനത്ത് എത്തിയത്. ഓസീസ് ക്യാപ്റ്റൻ ബിൽ ലൗറിയുമായി മേനോൻ വാഗ്വാദം നടത്തുകയും ചെയ്തു.