മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനൊരുങ്ങുന്ന സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന് കോവിഡ്-19 രോഗ ഭീഷണി. അത്ലറ്റിക്കോയുടെ രണ്ട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണ് ക്ലബ് അറിയിച്ചു.
നോക്കൗട്ട് ക്വാർട്ടറിനായി പോർച്ചുഗലിലെ ലിസ്ബണിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിനുമുന്പ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അർജന്റൈൻ വിംഗർ എയ്ഞ്ചൽ കൊറെയ, ക്രൊയേഷ്യൻ റൈറ്റ് ബാക്ക് ഷീമെ വസാൽകൊ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ക്ലബ് ഇന്നലെ വ്യക്തമാക്കി. ഇന്നലെ ബാക്കി താരങ്ങളിൽ വീണ്ടും പരിശോധന നടത്തിയശേഷം ടീം പരിശീലനം തുടർന്നു. ടീം ഇന്ന് ലിസ്ബണിലേക്ക് പുറപ്പെടും.
കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ലിസ്ബണിൽ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ക്വാർട്ടർ പോരാട്ടം അരങ്ങേറുന്നത്. ക്വാർട്ടറിൽ പ്രവേശിച്ച ടീമുകളിൽ അത്ലറ്റിക്കോയുടെ ക്യാന്പിൽ മാത്രമാണ് കോവിഡ്-19 ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30നാണ് ക്വാർട്ടർ പോരാട്ടം ആരംഭിക്കുന്നത്. അത്ലറ്റിക്കോയുടെ എതിരാളി ജർമൻ സംഘമായ ലൈപ്സിഗ് ആണ്. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 12.30നാണ് അത്ലറ്റിക്കോ x ലൈപ്സിഗ് പോരാട്ടം.
നോക്കൗട്ട് ക്വാർട്ടറിനായി പോർച്ചുഗലിലെ ലിസ്ബണിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിനുമുന്പ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അർജന്റൈൻ വിംഗർ എയ്ഞ്ചൽ കൊറെയ, ക്രൊയേഷ്യൻ റൈറ്റ് ബാക്ക് ഷീമെ വസാൽകൊ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ക്ലബ് ഇന്നലെ വ്യക്തമാക്കി. ഇന്നലെ ബാക്കി താരങ്ങളിൽ വീണ്ടും പരിശോധന നടത്തിയശേഷം ടീം പരിശീലനം തുടർന്നു. ടീം ഇന്ന് ലിസ്ബണിലേക്ക് പുറപ്പെടും.
കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ലിസ്ബണിൽ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ക്വാർട്ടർ പോരാട്ടം അരങ്ങേറുന്നത്. ക്വാർട്ടറിൽ പ്രവേശിച്ച ടീമുകളിൽ അത്ലറ്റിക്കോയുടെ ക്യാന്പിൽ മാത്രമാണ് കോവിഡ്-19 ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30നാണ് ക്വാർട്ടർ പോരാട്ടം ആരംഭിക്കുന്നത്. അത്ലറ്റിക്കോയുടെ എതിരാളി ജർമൻ സംഘമായ ലൈപ്സിഗ് ആണ്. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 12.30നാണ് അത്ലറ്റിക്കോ x ലൈപ്സിഗ് പോരാട്ടം.