ബാഴ്സലോണ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനെതിരേ ബാഴ്സലോണ നിരയിൽ സൂപ്പർ താരം ലയണൽ മെസി ഉണ്ടാകും. നാപ്പോളിക്കെതിരായ പ്രീക്വാർട്ടർ രണ്ടാം പാദ പോരാട്ടത്തിനിടെ മെസിക്ക് പരിക്കേറ്റിരുന്നു. നാപോളി പ്രതിരോധതാരം കലിഡൊ കൗലിബാലി ബോക്സിനുള്ളിൽവച്ച് നടത്തിയ ടാക്ലിംഗിനിടെ മെസിയുടെ ഇടതു കാലിനു ചവിട്ടേറ്റു. പ്രഥമശുശ്രൂഷയ്ക്കുശേഷം മെസി കളി തുടർന്നു. മെസിയുടെ പരിക്ക് ഗുരുതരമല്ലെന്ന് മത്സരത്തിനുശേഷം നടന്ന അഭിമുഖത്തിൽ പരിശീലകൻ ക്വികെ സെറ്റിയൻ പറഞ്ഞിരുന്നു.
പോർച്ചുഗലിലെ ലിസ്ബണിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നോക്കൗട്ട് രീതിയിലാണ് പോരാട്ടമെന്നതിനാൽ മത്സരത്തിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. സ്പാനിഷ് ലാ ലിഗ കിരീടം റയൽ മാഡ്രിഡിനു മുന്നിൽ അടിയറവച്ച ബാഴ്സയ്ക്ക് ചാന്പ്യൻസ് ലീഗ് സ്വന്തമാക്കേണ്ടിയിരിക്കുന്നു. അതേസമയം, ബയേണ്‍ മ്യൂണിക്ക് ഈ സീസണിൽ ബുണ്ടസ് ലിഗയും ജർമൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.
പോർച്ചുഗലിലെ ലിസ്ബണിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നോക്കൗട്ട് രീതിയിലാണ് പോരാട്ടമെന്നതിനാൽ മത്സരത്തിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. സ്പാനിഷ് ലാ ലിഗ കിരീടം റയൽ മാഡ്രിഡിനു മുന്നിൽ അടിയറവച്ച ബാഴ്സയ്ക്ക് ചാന്പ്യൻസ് ലീഗ് സ്വന്തമാക്കേണ്ടിയിരിക്കുന്നു. അതേസമയം, ബയേണ്‍ മ്യൂണിക്ക് ഈ സീസണിൽ ബുണ്ടസ് ലിഗയും ജർമൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.