മാഞ്ചസ്റ്റർ/ടുറിൻ: യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡും ഇറ്റാലിയൻ കരുത്തരായ യുവന്റസും പുറത്ത്. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽവച്ച് 2-1നു പെപ് ഗ്വാർഡിയോളയുടെ സിറ്റിയോട് പരാജയപ്പെട്ട സിനദീൻ സിദാനും സംഘവും രണ്ടാം പാദത്തിലും ഇതേ ഗോൾ വ്യത്യാസത്തിൽ തോൽവി സമ്മതിച്ചു. ഇരുപാദങ്ങളിലുമായി 4-2ന്റെ ജയമാണ് സിറ്റി നേടിയത്. സെമിയിൽ സിറ്റിയുടെ എതിരാളി യുവന്റസിനെ കീഴടക്കിയ ലിയോണ്‍ ആണ്.
റയലിനെതിരെ റഹീം സ്റ്റെർലിംഗ് (ഒന്‍പത്), ഗബ്രിയേൽ ജീസസ് (68) എന്നിവരാണ് സിറ്റിയുടെ ഗോൾ നേട്ടക്കാർ. കരീം ബെൻസെമ (28) റയലിന്റെ ആശ്വാസഗോൾ നേടി. പ്രതിരോധത്തിലെ പിഴവുകളാണ് റയലിന് വിനയായത്. ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കണ്ട ക്യാപ്റ്റൻ സെർജിയോ റാമോസ് കളത്തിനു പുറത്തായിരുന്നു.
സ്വന്തം തട്ടകമായ ടുറിനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടത്തിനും യുവന്റസിനെ രക്ഷിക്കാനായില്ല. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുവന്റസ് ഫ്രഞ്ച് എതിരാളികളായ ലിയോണിനെ 2-1നു പരാജയപ്പെടുത്തിയെങ്കിലും എവേ ഗോൾ അവരെ ചതിച്ചു. ആദ്യ പാദത്തിൽ ലിയോണ്‍ 1-0നു ജയിച്ചിരുന്നു. ഇരു പാദങ്ങളിലും 2-2 സമനിലയായെങ്കിലും ടുറിനിൽ ഗോൾ നേടാൻ സാധിച്ചതിന്റെ ബലത്തിൽ ലിയോണ്‍ ക്വാർട്ടറിലേക്ക് മുന്നേറി.
12-ാം മിനിറ്റിൽ ലിയോണിനു ലഭിച്ച പെനൽറ്റി മെംഫിസ് ഡിപെ ലക്ഷ്യത്തിലെത്തിച്ചു. എവേ ഗോൾ വീണതോടെ ക്വാർട്ടറിൽ എത്തണമെങ്കിൽ മൂന്ന് ഗോളടിക്കണമെന്ന അവസ്ഥയിലായി യുവെ. 43-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 60-ാം മിനിറ്റിൽ ഒരു ലോംഗ് റേഞ്ചിലൂടെയും റൊണാൾഡോ വലകുലുക്കിയെങ്കിലും നിർണായകമായ മൂന്നാം ഗോൾ അവർക്ക് നേടാൻ സാധിച്ചില്ല.
എന്റെ പിഴ: റാഫേൽ വരാനെ
മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ട് പുറത്തായതിന്റെ മുഴുവൻ ഉത്തരവാദിത്തവും റയൽ മാഡ്രിഡിന്റെ പ്രതിരോധനിര താരം റാഫേൽ വരാനെ ഏറ്റെടുത്തു. വരാനെയുടെ നിർണായക പിഴവിൽനിന്നായിരുന്നു സിറ്റി രണ്ട് ഗോളും നേടിയത്. ഗോൾകീപ്പർ തിബൗട്ട് കുർട്ടോയിസിന് വരാനെ നൽകിയ ദുർബല ഹെഡർ പിടിച്ചെടുത്താണ് ഗബ്രിയേൽ ജീസസ് സിറ്റിക്കായി രണ്ടാം ഗോൾ നേടിയത്. വരാനെയുടെ പിഴവിൽ നിന്നായിരുന്നു സ്റ്റെർലിംഗിന്റെ ഗോളും.
പ്രതിരോധനിര താരമെന്ന നിലയിൽ ഞാൻ വരുത്തുന്ന പിഴവുകൾക്ക് ടീം വലിയ വില നൽകേണ്ടിവന്നതായി ഇരുപത്തേഴുകാരനായ വരാനെ പറഞ്ഞു.
സാറിയെ യുവന്റസ് പുറത്താക്കി
യുവന്റസിന്റെ പ്രീക്വാർട്ടർ പുറത്താകൽ മാനേജർ മൗറീസിയോ സാറിയുടെ ഇരിപ്പിടം തെറിപ്പിച്ചു. തോൽവിക്കു പിന്നാലെ സാറിയെ മാനേജർ സ്ഥാനത്തുനിന്ന് ക്ലബ് നീക്കി. തുടർച്ചയായ ഒന്‍പതാം സീരി എ കിരീടം സ്വന്തമാക്കിയത് മാത്രമാണ് സാറിയുടെ കീഴിൽ യുവന്റസിന്റെ ഏക നേട്ടം. കോപ്പ ഇറ്റാലിയയിൽ നാപ്പോളിയോടും സൂപ്പർകോപ്പ ഇറ്റാലിയാനയിൽ ലാസിയോയോടും യുവെ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ അയാക്സിനോട് പരാജയപ്പെട്ടായിരുന്നു യുവെയുടെ പുറത്താകൽ. 1995-96 സീസണിനുശേഷം ചാന്പ്യൻസ് ലീഗ് കിരീടത്തിൽ യുവെയ്ക്ക് മുത്തമിടാൻ സാധിച്ചിട്ടില്ല.
റൊണാൾഡോ
പരാജയത്തിലും തലയുയർത്തിയാണ് റൊണാൾഡോ കളം വിട്ടത്. യുവന്റസിനായി ഇരട്ട ഗോൾ നേടിയതോടെ ഒരു സീസണിൽ ഏറ്റവും അധികം ഗോളെന്ന 95 വർഷം പഴക്കമുള്ള റിക്കാർഡ് പോർച്ചുഗീസ് താരം തിരുത്തി. 1925-26ൽ ഫെറെൻസ് ഹിസ്റെസ് നേടിയ 35 ഗോൾ റിക്കാർഡ് റൊണാൾഡോ 37 ആക്കി തിരുത്തി. ചാന്പ്യൻസ് ലീഗ് നോക്കൗട്ടിലെ റൊണാൾഡോയുടെ ഗോൾ നേട്ടം 67ലും എത്തി.
സിദാൻ
മാനേജരായിരിക്കെ ചാന്പ്യൻസ് ലീഗിൽനിന്ന് കിരീടമില്ലാതെ ഇതാദ്യമായാണ് സിനദീൻ സിദാൻ പുറത്താകുന്നത്. സ്പാനിഷ് ക്ലബ്ബുകൾക്കെതിരേ 2008-09നുശേഷം ആദ്യമായി ഒരു ഇംഗ്ലീഷ് ടീം നോക്കൗട്ടിലെ രണ്ട് മത്സരങ്ങളും ജയിച്ച നേട്ടം മാഞ്ചസ്റ്റർ സിറ്റിയും സ്വന്തമാക്കി. നോക്കൗട്ടിൽ റയലിനെ രണ്ട് തവണ പുറത്താക്കിയ മൂന്നാമത് മാനേജർ എന്ന നേട്ടം പെപ് ഗ്വാർഡിയോളയും സ്വന്തമാക്കി.
റയലിനെതിരെ റഹീം സ്റ്റെർലിംഗ് (ഒന്‍പത്), ഗബ്രിയേൽ ജീസസ് (68) എന്നിവരാണ് സിറ്റിയുടെ ഗോൾ നേട്ടക്കാർ. കരീം ബെൻസെമ (28) റയലിന്റെ ആശ്വാസഗോൾ നേടി. പ്രതിരോധത്തിലെ പിഴവുകളാണ് റയലിന് വിനയായത്. ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കണ്ട ക്യാപ്റ്റൻ സെർജിയോ റാമോസ് കളത്തിനു പുറത്തായിരുന്നു.
സ്വന്തം തട്ടകമായ ടുറിനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടത്തിനും യുവന്റസിനെ രക്ഷിക്കാനായില്ല. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുവന്റസ് ഫ്രഞ്ച് എതിരാളികളായ ലിയോണിനെ 2-1നു പരാജയപ്പെടുത്തിയെങ്കിലും എവേ ഗോൾ അവരെ ചതിച്ചു. ആദ്യ പാദത്തിൽ ലിയോണ്‍ 1-0നു ജയിച്ചിരുന്നു. ഇരു പാദങ്ങളിലും 2-2 സമനിലയായെങ്കിലും ടുറിനിൽ ഗോൾ നേടാൻ സാധിച്ചതിന്റെ ബലത്തിൽ ലിയോണ്‍ ക്വാർട്ടറിലേക്ക് മുന്നേറി.
12-ാം മിനിറ്റിൽ ലിയോണിനു ലഭിച്ച പെനൽറ്റി മെംഫിസ് ഡിപെ ലക്ഷ്യത്തിലെത്തിച്ചു. എവേ ഗോൾ വീണതോടെ ക്വാർട്ടറിൽ എത്തണമെങ്കിൽ മൂന്ന് ഗോളടിക്കണമെന്ന അവസ്ഥയിലായി യുവെ. 43-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 60-ാം മിനിറ്റിൽ ഒരു ലോംഗ് റേഞ്ചിലൂടെയും റൊണാൾഡോ വലകുലുക്കിയെങ്കിലും നിർണായകമായ മൂന്നാം ഗോൾ അവർക്ക് നേടാൻ സാധിച്ചില്ല.
എന്റെ പിഴ: റാഫേൽ വരാനെ
മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ട് പുറത്തായതിന്റെ മുഴുവൻ ഉത്തരവാദിത്തവും റയൽ മാഡ്രിഡിന്റെ പ്രതിരോധനിര താരം റാഫേൽ വരാനെ ഏറ്റെടുത്തു. വരാനെയുടെ നിർണായക പിഴവിൽനിന്നായിരുന്നു സിറ്റി രണ്ട് ഗോളും നേടിയത്. ഗോൾകീപ്പർ തിബൗട്ട് കുർട്ടോയിസിന് വരാനെ നൽകിയ ദുർബല ഹെഡർ പിടിച്ചെടുത്താണ് ഗബ്രിയേൽ ജീസസ് സിറ്റിക്കായി രണ്ടാം ഗോൾ നേടിയത്. വരാനെയുടെ പിഴവിൽ നിന്നായിരുന്നു സ്റ്റെർലിംഗിന്റെ ഗോളും.
പ്രതിരോധനിര താരമെന്ന നിലയിൽ ഞാൻ വരുത്തുന്ന പിഴവുകൾക്ക് ടീം വലിയ വില നൽകേണ്ടിവന്നതായി ഇരുപത്തേഴുകാരനായ വരാനെ പറഞ്ഞു.
സാറിയെ യുവന്റസ് പുറത്താക്കി
യുവന്റസിന്റെ പ്രീക്വാർട്ടർ പുറത്താകൽ മാനേജർ മൗറീസിയോ സാറിയുടെ ഇരിപ്പിടം തെറിപ്പിച്ചു. തോൽവിക്കു പിന്നാലെ സാറിയെ മാനേജർ സ്ഥാനത്തുനിന്ന് ക്ലബ് നീക്കി. തുടർച്ചയായ ഒന്‍പതാം സീരി എ കിരീടം സ്വന്തമാക്കിയത് മാത്രമാണ് സാറിയുടെ കീഴിൽ യുവന്റസിന്റെ ഏക നേട്ടം. കോപ്പ ഇറ്റാലിയയിൽ നാപ്പോളിയോടും സൂപ്പർകോപ്പ ഇറ്റാലിയാനയിൽ ലാസിയോയോടും യുവെ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ അയാക്സിനോട് പരാജയപ്പെട്ടായിരുന്നു യുവെയുടെ പുറത്താകൽ. 1995-96 സീസണിനുശേഷം ചാന്പ്യൻസ് ലീഗ് കിരീടത്തിൽ യുവെയ്ക്ക് മുത്തമിടാൻ സാധിച്ചിട്ടില്ല.
റൊണാൾഡോ
പരാജയത്തിലും തലയുയർത്തിയാണ് റൊണാൾഡോ കളം വിട്ടത്. യുവന്റസിനായി ഇരട്ട ഗോൾ നേടിയതോടെ ഒരു സീസണിൽ ഏറ്റവും അധികം ഗോളെന്ന 95 വർഷം പഴക്കമുള്ള റിക്കാർഡ് പോർച്ചുഗീസ് താരം തിരുത്തി. 1925-26ൽ ഫെറെൻസ് ഹിസ്റെസ് നേടിയ 35 ഗോൾ റിക്കാർഡ് റൊണാൾഡോ 37 ആക്കി തിരുത്തി. ചാന്പ്യൻസ് ലീഗ് നോക്കൗട്ടിലെ റൊണാൾഡോയുടെ ഗോൾ നേട്ടം 67ലും എത്തി.
സിദാൻ
മാനേജരായിരിക്കെ ചാന്പ്യൻസ് ലീഗിൽനിന്ന് കിരീടമില്ലാതെ ഇതാദ്യമായാണ് സിനദീൻ സിദാൻ പുറത്താകുന്നത്. സ്പാനിഷ് ക്ലബ്ബുകൾക്കെതിരേ 2008-09നുശേഷം ആദ്യമായി ഒരു ഇംഗ്ലീഷ് ടീം നോക്കൗട്ടിലെ രണ്ട് മത്സരങ്ങളും ജയിച്ച നേട്ടം മാഞ്ചസ്റ്റർ സിറ്റിയും സ്വന്തമാക്കി. നോക്കൗട്ടിൽ റയലിനെ രണ്ട് തവണ പുറത്താക്കിയ മൂന്നാമത് മാനേജർ എന്ന നേട്ടം പെപ് ഗ്വാർഡിയോളയും സ്വന്തമാക്കി.