മുംബൈ: കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് നീണ്ടുപോയ ഈ സീസണ് ഐപിഎൽ ട്വന്റി-20 ചാന്പ്യൻഷിപ്പ് യുഎഇയിൽവച്ച് നടത്താൻ കേന്ദ്ര സർക്കാർ തത്ത്വത്തിൽ അനുമതി നൽകിയതായി ബിസിസിഐ. ഇന്ത്യയിൽ കോവിഡ് ഭീഷണി അനിയന്ത്രിതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ഐപിഎൽ യുഎഇയിലേക്ക് മാറ്റുന്നതിനു ബിസിസിഐ നീക്കമാരംഭിച്ചത്. കേന്ദ്രത്തിന്റെ അനുമതികൂടി ലഭിച്ചതോടെ 2020 സീസണ് ഐപിഎൽ കടൽകടക്കുമെന്ന് ഉറപ്പായി. വരുംദിനങ്ങളിൽ ഇതു സംബന്ധിച്ച അനുമതി കേന്ദ്രം രേഖാമൂലം ബിസിസിഐക്ക് കൈമാറും.
കേന്ദ്രം പച്ചക്കൊടി വീശിയതോടെ എട്ടു ടീമുകളും താരങ്ങളെ ക്വാറന്റൈൻ ചെയ്യാനുള്ള നടപടി ആരംഭിച്ചെന്നും ബിസിസിഐ വ്യക്തമാക്കി. ഈ മാസം 20 മുതൽ ടീമുകൾക്ക് യുഎഇയിലേക്ക് പറക്കാമെന്ന് ഐപിഎൽ ഗവേണിംഗ് കൗണ്‍സിൽ നേരത്തേ അറിയിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി റിസോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ടീമുകൾ യുഎഇയിൽ അന്വേഷിക്കുന്നത്. മുംബൈ ഇന്ത്യൻസ് ടീമിലെ ഇന്ത്യൻ താരങ്ങളെ തങ്ങളുടെ ആസ്ഥാനത്ത് ക്വാറന്റൈൻ ചെയ്തു. ചില ടീമുകൾ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ തുടങ്ങിയിട്ടുണ്ട്.
കുടുംബത്തെ കൂടെക്കൂട്ടുന്നില്ല
ഐപിഎലിനായി താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കുടുംബത്തെ കൂടെ കൂട്ടാമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബയോ സെക്യുർ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ മിക്ക ടീമുകളും കുടുംബത്തെ കൂടെക്കൂട്ടുന്നതിനോട് വിമുഖത കാണിക്കുന്നതായാണ് റിപ്പോർട്ട്. സപ്പോർട്ട് സ്റ്റാഫും മെഡിക്കൽ ടീമും അടക്കം ഓരോ ടീമിലും അറുപതോളം പേരുണ്ടാകുമെന്നാണ് സൂചന.
ധോണി നെറ്റ്സ് പരിശീലനം ആരംഭിച്ചു
യുഎഇയിൽ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഐപിഎൽ 13-ാം എഡിഷനുള്ള പരിശീലനം ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്. ധോണി പുനരാരംഭിച്ചു. 2019 ലോകകപ്പ് സെമിക്കുശേഷം ധോണി ക്രിക്കറ്റ് കളത്തിൽ ഇറങ്ങിയിട്ടില്ല. റാഞ്ചി സ്റ്റേഡിയത്തിലെ നെറ്റ്സിലാണ് ധോണി പരിശീലനം നടത്തിയത്. യുഎഇയിലേക്ക് ഈ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് യാത്രതിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടെങ്കിലും 19നേ അതുണ്ടാകൂ. 20നുശേഷമേ ടീമുകൾ യുഎഇയിലേക്ക് തിരിക്കാവൂ എന്ന് ഐപിഎൽ ഗവേണിംഗ് കൗണ്‍സിൽ ആവശ്യപ്പെട്ടതനുസരിച്ചാണിത്. ദുബായിൽ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള പഞ്ച നക്ഷത്ര ഹോട്ടലിലാകും ചെന്നൈ ടീം ക്യാന്പ് ചെയ്യുക എന്നാണ് സൂചന.
കേന്ദ്രം പച്ചക്കൊടി വീശിയതോടെ എട്ടു ടീമുകളും താരങ്ങളെ ക്വാറന്റൈൻ ചെയ്യാനുള്ള നടപടി ആരംഭിച്ചെന്നും ബിസിസിഐ വ്യക്തമാക്കി. ഈ മാസം 20 മുതൽ ടീമുകൾക്ക് യുഎഇയിലേക്ക് പറക്കാമെന്ന് ഐപിഎൽ ഗവേണിംഗ് കൗണ്‍സിൽ നേരത്തേ അറിയിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി റിസോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ടീമുകൾ യുഎഇയിൽ അന്വേഷിക്കുന്നത്. മുംബൈ ഇന്ത്യൻസ് ടീമിലെ ഇന്ത്യൻ താരങ്ങളെ തങ്ങളുടെ ആസ്ഥാനത്ത് ക്വാറന്റൈൻ ചെയ്തു. ചില ടീമുകൾ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ തുടങ്ങിയിട്ടുണ്ട്.
കുടുംബത്തെ കൂടെക്കൂട്ടുന്നില്ല
ഐപിഎലിനായി താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കുടുംബത്തെ കൂടെ കൂട്ടാമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബയോ സെക്യുർ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ മിക്ക ടീമുകളും കുടുംബത്തെ കൂടെക്കൂട്ടുന്നതിനോട് വിമുഖത കാണിക്കുന്നതായാണ് റിപ്പോർട്ട്. സപ്പോർട്ട് സ്റ്റാഫും മെഡിക്കൽ ടീമും അടക്കം ഓരോ ടീമിലും അറുപതോളം പേരുണ്ടാകുമെന്നാണ് സൂചന.
ധോണി നെറ്റ്സ് പരിശീലനം ആരംഭിച്ചു
യുഎഇയിൽ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഐപിഎൽ 13-ാം എഡിഷനുള്ള പരിശീലനം ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്. ധോണി പുനരാരംഭിച്ചു. 2019 ലോകകപ്പ് സെമിക്കുശേഷം ധോണി ക്രിക്കറ്റ് കളത്തിൽ ഇറങ്ങിയിട്ടില്ല. റാഞ്ചി സ്റ്റേഡിയത്തിലെ നെറ്റ്സിലാണ് ധോണി പരിശീലനം നടത്തിയത്. യുഎഇയിലേക്ക് ഈ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് യാത്രതിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടെങ്കിലും 19നേ അതുണ്ടാകൂ. 20നുശേഷമേ ടീമുകൾ യുഎഇയിലേക്ക് തിരിക്കാവൂ എന്ന് ഐപിഎൽ ഗവേണിംഗ് കൗണ്‍സിൽ ആവശ്യപ്പെട്ടതനുസരിച്ചാണിത്. ദുബായിൽ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള പഞ്ച നക്ഷത്ര ഹോട്ടലിലാകും ചെന്നൈ ടീം ക്യാന്പ് ചെയ്യുക എന്നാണ് സൂചന.