മാഞ്ചസ്റ്റർ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർ എന്ന് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണ്‍ വിശേഷിപ്പിച്ച യാസിർ ഷായ്ക്കു മുന്നിൽ ഇംഗ്ലണ്ട് കറങ്ങി വീണു. യാസിറിന്റെ സ്പിൻ മികവിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് 107 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റണ്‍സിനെതിരേ ക്രീസിലെത്തിയ ഇംഗ്ലണ്ട് 219നു പുറത്തായി. ടെസ്റ്റിൽ വേഗത്തിൽ 200 വിക്കറ്റ് തികച്ച റിക്കാർഡ് പേരിലുള്ള യാസിർ നാല് വിക്കറ്റുകൾ പിഴുതു.
62 റണ്‍സ് എടുത്ത ഒല്ലി പോപ്പ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോസ് ബട്ലർ (38), സ്റ്റൂവർട്ട് ബ്രോഡ് (29നോട്ടൗട്ട്), ക്രിസ് വോക്സ് (19) എന്നിവർ പൊരുതിനോക്കി.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ പാക്കിസ്ഥാന് 33 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.
പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റണ്‍സിനെതിരേ ക്രീസിലെത്തിയ ഇംഗ്ലണ്ട് 219നു പുറത്തായി. ടെസ്റ്റിൽ വേഗത്തിൽ 200 വിക്കറ്റ് തികച്ച റിക്കാർഡ് പേരിലുള്ള യാസിർ നാല് വിക്കറ്റുകൾ പിഴുതു.
62 റണ്‍സ് എടുത്ത ഒല്ലി പോപ്പ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോസ് ബട്ലർ (38), സ്റ്റൂവർട്ട് ബ്രോഡ് (29നോട്ടൗട്ട്), ക്രിസ് വോക്സ് (19) എന്നിവർ പൊരുതിനോക്കി.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ പാക്കിസ്ഥാന് 33 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.