കാർഷികോത്പന്നങ്ങളുടെ വിലയിടിവിനുപുറമേ കോവിഡ് മഹാമാരിയും വന്നതോടെ വരുമാനമാർഗമെല്ലാം അടഞ്ഞ കർഷകരും മറ്റ് ഇടത്തരക്കാരും പെൺമക്കളുടെ വിവാഹം
അടക്കമുള്ള ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ നെഞ്ചിലെ ആധി വളർത്തിക്കൊണ്ട് സ്വർണവില അനുദിനം വർധിക്കുന്നത്.
എല്ലാ റിക്കാർഡുകളും ഭേദിച്ച് സ്വർണവില കുതിക്കുന്നത് വിവാഹത്തിനു സ്വർണം ഒരു അവശ്യവസ്തുവായി കരുതുന്ന കേരളത്തിലെ സാധാരണക്കാരിൽ വലിയ ഉത്കണ്ഠ ജനിപ്പിക്കുന്നു. കാർഷികോത്പന്നങ്ങളുടെ വിലയിടിവിനുപുറമേ കോവിഡ് മഹാമാരിയും വന്നതോടെ വരുമാനമാർഗമെല്ലാം അടഞ്ഞ കർഷകരും മറ്റ് ഇടത്തരക്കാരും പെൺമക്കളുടെ വിവാഹം അടക്കമുള്ള ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ നെഞ്ചിലെ ആധി വളർത്തിക്കൊണ്ട് സ്വർണവില അനുദിനം വർധിക്കുന്നത്.
പവന് 41,520 രൂപയാണ് ഇന്നലത്തെ സ്വർണവില. അന്താരാഷ്ട്ര സ്വർണവില റിക്കാർഡിലേക്കു നീങ്ങിയതിന്റെ പ്രതിഫലനമാണു സംസ്ഥാനത്തുമുണ്ടാകുന്നത്. രാജ്യത്തെ ആവശ്യത്തിനുള്ളത്ര സ്വർണം ഇവിടെ ഉത്പാദിപ്പിക്കുന്നില്ലാത്തതിനാൽ ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തു വരുംദിവസങ്ങളിലും സ്വർണത്തിന്റെ വിലക്കുതിപ്പു തുടർന്നേക്കാമെന്നാണു സൂചന.
ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റുകളെയും ഓഹരിവിപണികളെയും മ്യൂച്വൽ ഫണ്ടുകളെപ്പറ്റിയുമൊക്കെ കേൾക്കുന്നതിനുമുന്പേതന്നെയുള്ള ഒരു പരന്പരാഗത നിക്ഷേപ ഉപാധിയായിരുന്നു സ്വർണം. ഉത്പാദനത്തേക്കാൾ കൂടിയ ആവശ്യം, രൂപയുടെ മൂല്യശോഷണം, പണപ്പെരുപ്പം, ബാങ്ക് പലിശനിരക്കിലുള്ള ഇടിവ്, അന്താരാഷ്ട്ര വിപണികളിലെ കയറ്റിറക്കങ്ങൾ, യുഎസ്- ചൈന വ്യാപാരയുദ്ധം എന്നിങ്ങനെ പല ഘടകങ്ങളും ഇപ്പോഴത്തെ സ്വർണവിലക്കുതിപ്പിനു കാരണമായി സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡിനെത്തുടർന്നു ലോകത്തുണ്ടായിട്ടുള്ള സാന്പത്തിക തളർച്ച കൂടുതൽ ഭദ്രമായ നിക്ഷേപങ്ങളിലേക്കു തിരിയാൻ വൻനിക്ഷേപകരെ പ്രേരിപ്പിച്ചു.
ഇന്ത്യയിലുൾപ്പെടെ പല സർക്കാരുകളും കോവിഡ് പ്രതിസന്ധി മറികടക്കാൻ ആകർഷകമായ സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും പലിശനിരക്കു താഴുകയാണുണ്ടായത്. ഇതു പല നിക്ഷേപകരെയും റിസ്ക് കൂടിയ ഓഹരി- അനുബന്ധ നിക്ഷേപങ്ങളിൽനിന്നു റിസ്ക് കുറഞ്ഞ സ്വർണനിക്ഷേപത്തിലേക്കു മാറാൻ പ്രേരിപ്പിച്ചു. ലോക്ക്ഡൗൺ പിൻവലിച്ചു കന്പനികൾ പ്രവർത്തനമാരംഭിക്കുന്നതോടെ സന്പദ് വ്യവസ്ഥ പെട്ടെന്നു കരകയറുമെന്നാണു പല നിക്ഷേപകരും കരുതിയത്. അതനുസരിച്ചു പലരും ഓഹരികൾ വാങ്ങാൻ തുടങ്ങുകയുംചെയ്തു. എന്നാൽ, പെട്ടെന്നൊരു തിരിച്ചുവരവ് സന്പദ് വ്യവസ്ഥയ്ക്കു സാധ്യമാവില്ലെന്ന യാഥാർഥ്യം അവർക്കു മനസിലായിരിക്കുന്നു.
അടുത്ത രണ്ടുവർഷംകൊണ്ടു സ്വർണവില ഗ്രാമിന് 6,500 രൂപവരെയായി ഉയർന്നേക്കുമെന്നാണു ചില വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് വ്യാപനം നിയന്ത്രിക്കപ്പെടുകയോ അതിനു ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കപ്പെടുകയോ ചെയ്യുന്നതുവരെ സ്വർണവില കൂടിക്കൊണ്ടിരിക്കുമെന്നാണ് അവരുടെ നിഗമനം. പണമിറക്കാൻ ശേഷിയുള്ള വൻ സന്പന്നർക്കു സ്വർണവില ഉയരുന്നതു സന്തോഷമുള്ള കാര്യമാവാം. എന്നാൽ, അതുപോലല്ലോ സ്വർണം നൽകി പെൺമക്കളെ വിവാഹംചെയ്തയയ്ക്കാൻ കാത്തിരിക്കുന്ന സാധാരണക്കാരുടെ കാര്യം. സ്വർണമില്ലാതെ വിവാഹം നടക്കില്ലേ എന്ന ചോദ്യം ഉയരാം. പല സമുദായങ്ങളിലും വിവാഹസമയത്തു പെൺമക്കൾക്കു സ്വർണം ഉൾപ്പെടെയുള്ള സ്ത്രീസ്വത്ത് നൽകുന്നത് അവരുടെ കുടുംബ ഓഹരി എന്ന നിലയിൽക്കൂടിയാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. അങ്ങനെയുള്ളവർക്കാണു സ്വർണവിലയിലെ കുതിച്ചുകയറ്റം വലിയ ആധി തീർക്കുന്നത്.
വിലവർധനയുടെ പേരിലല്ലാതെ മറ്റൊരു കാരണത്താലും സ്വർണം കേരളത്തിൽ ഒരു മാസത്തോളമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നല്ലോ. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേരളത്തിൽ വലിയൊരു രാഷ്ട്രീയപ്രശ്നംകൂടിയായി വളർന്നു. സ്വർണം ആഭരണനിർമാണത്തിനുള്ള ഒരു ലോഹം എന്നതിൽനിന്നും നിക്ഷേപമാർഗം എന്നതിൽനിന്നും അധോലോക പ്രവർത്തനങ്ങളുടെ പണവിനിമയ ഉപാധി എന്നതിലേക്കും ഭീകരപ്രവർത്തനങ്ങൾക്കുള്ള പണസ്രോതസ് എന്നതിലേക്കും രൂപാന്തരം പ്രാപിച്ചതാണു കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നത്. നികുതിവെട്ടിപ്പിനും അനധികൃത വരുമാന സമാഹരണത്തിനുമുള്ള മാർഗം എന്നതിൽനിന്ന് ഭീകരപ്രവർത്തനത്തിന്റെ അനുബന്ധപ്രവർത്തനം എന്നതിലേക്കു കള്ളക്കടത്ത് മാറിയതു രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയ്ക്കു മാത്രമല്ല സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. സ്വർണവില ഉയരുന്പോൾ നഷ്ടം സാധാരണക്കാർക്കും ലാഭം രാജ്യദ്രോഹ പ്രവർത്തനത്തിലേർപ്പെടുന്ന വിധ്വംസകശക്തികൾക്കുമാണ് എന്ന യാഥാർഥ്യം അതീവഗൗരവത്തോടെ ചർച്ചചെയ്യപ്പെടുകതന്നെ വേണം.
ഉയർന്ന ചിന്തയും ലളിതജീവിതവും എന്ന ഗാന്ധിയൻ ആദർശങ്ങളെല്ലാം ഉപേക്ഷിച്ച് ആളുകൾ ആഡംബരഭ്രമത്തിന്റെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും അടിമകളായിത്തീർന്നിരിക്കുന്ന ഇക്കാലത്ത് ആഭരണഭ്രമം വല്ലാതെ വർധിച്ചിട്ടുണ്ട് എന്നതൊരു വാസ്തവമാണ്. പണ്ടു സ്ത്രീകളാണ് ആഭരണഭ്രമത്തിന്റെപേരിൽ പഴി കേട്ടിരുന്നതെങ്കിൽ ഇന്നു പുരുഷന്മാരും അക്കാര്യത്തിൽ പിന്നോട്ടൊന്നുമല്ല. കുതിച്ചുയരുന്ന സ്വർണവില ആഭരണഭ്രമത്തിന്റെ നിരർഥകതയെപ്പറ്റി ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുമെങ്കിൽ നന്ന്. പല കാര്യങ്ങളിലും പാശ്ചാത്യരെ അനുകരിക്കാൻ ശ്രമിക്കുന്ന മലയാളികൾ അവരിലുള്ള നല്ല ശീലങ്ങൾ അനുകരിക്കാത്തത് എന്തുകൊണ്ടാണ്? പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകൾ വളരെ ചുരുക്കമായേ സ്വർണാഭരണങ്ങൾ ധരിക്കാറുള്ളു. വിവാഹത്തിനുപോലും സ്വർണാഭരണങ്ങൾ അണിയുന്നവർ അവിടെ കുറവ്. സ്വർണത്തെ ഭദ്രമായൊരു നിക്ഷേപമാർഗമായി കരുതുന്നതിൽ തെറ്റില്ല. എന്നാൽ, മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ നമ്മുടെ കണ്ണു മഞ്ഞളിച്ചുപോകാതെയും വിവേകം നശിച്ചുപോകാതെയുമിരിക്കട്ടെ.
അടക്കമുള്ള ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ നെഞ്ചിലെ ആധി വളർത്തിക്കൊണ്ട് സ്വർണവില അനുദിനം വർധിക്കുന്നത്.
എല്ലാ റിക്കാർഡുകളും ഭേദിച്ച് സ്വർണവില കുതിക്കുന്നത് വിവാഹത്തിനു സ്വർണം ഒരു അവശ്യവസ്തുവായി കരുതുന്ന കേരളത്തിലെ സാധാരണക്കാരിൽ വലിയ ഉത്കണ്ഠ ജനിപ്പിക്കുന്നു. കാർഷികോത്പന്നങ്ങളുടെ വിലയിടിവിനുപുറമേ കോവിഡ് മഹാമാരിയും വന്നതോടെ വരുമാനമാർഗമെല്ലാം അടഞ്ഞ കർഷകരും മറ്റ് ഇടത്തരക്കാരും പെൺമക്കളുടെ വിവാഹം അടക്കമുള്ള ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ നെഞ്ചിലെ ആധി വളർത്തിക്കൊണ്ട് സ്വർണവില അനുദിനം വർധിക്കുന്നത്.
പവന് 41,520 രൂപയാണ് ഇന്നലത്തെ സ്വർണവില. അന്താരാഷ്ട്ര സ്വർണവില റിക്കാർഡിലേക്കു നീങ്ങിയതിന്റെ പ്രതിഫലനമാണു സംസ്ഥാനത്തുമുണ്ടാകുന്നത്. രാജ്യത്തെ ആവശ്യത്തിനുള്ളത്ര സ്വർണം ഇവിടെ ഉത്പാദിപ്പിക്കുന്നില്ലാത്തതിനാൽ ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തു വരുംദിവസങ്ങളിലും സ്വർണത്തിന്റെ വിലക്കുതിപ്പു തുടർന്നേക്കാമെന്നാണു സൂചന.
ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റുകളെയും ഓഹരിവിപണികളെയും മ്യൂച്വൽ ഫണ്ടുകളെപ്പറ്റിയുമൊക്കെ കേൾക്കുന്നതിനുമുന്പേതന്നെയുള്ള ഒരു പരന്പരാഗത നിക്ഷേപ ഉപാധിയായിരുന്നു സ്വർണം. ഉത്പാദനത്തേക്കാൾ കൂടിയ ആവശ്യം, രൂപയുടെ മൂല്യശോഷണം, പണപ്പെരുപ്പം, ബാങ്ക് പലിശനിരക്കിലുള്ള ഇടിവ്, അന്താരാഷ്ട്ര വിപണികളിലെ കയറ്റിറക്കങ്ങൾ, യുഎസ്- ചൈന വ്യാപാരയുദ്ധം എന്നിങ്ങനെ പല ഘടകങ്ങളും ഇപ്പോഴത്തെ സ്വർണവിലക്കുതിപ്പിനു കാരണമായി സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡിനെത്തുടർന്നു ലോകത്തുണ്ടായിട്ടുള്ള സാന്പത്തിക തളർച്ച കൂടുതൽ ഭദ്രമായ നിക്ഷേപങ്ങളിലേക്കു തിരിയാൻ വൻനിക്ഷേപകരെ പ്രേരിപ്പിച്ചു.
ഇന്ത്യയിലുൾപ്പെടെ പല സർക്കാരുകളും കോവിഡ് പ്രതിസന്ധി മറികടക്കാൻ ആകർഷകമായ സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും പലിശനിരക്കു താഴുകയാണുണ്ടായത്. ഇതു പല നിക്ഷേപകരെയും റിസ്ക് കൂടിയ ഓഹരി- അനുബന്ധ നിക്ഷേപങ്ങളിൽനിന്നു റിസ്ക് കുറഞ്ഞ സ്വർണനിക്ഷേപത്തിലേക്കു മാറാൻ പ്രേരിപ്പിച്ചു. ലോക്ക്ഡൗൺ പിൻവലിച്ചു കന്പനികൾ പ്രവർത്തനമാരംഭിക്കുന്നതോടെ സന്പദ് വ്യവസ്ഥ പെട്ടെന്നു കരകയറുമെന്നാണു പല നിക്ഷേപകരും കരുതിയത്. അതനുസരിച്ചു പലരും ഓഹരികൾ വാങ്ങാൻ തുടങ്ങുകയുംചെയ്തു. എന്നാൽ, പെട്ടെന്നൊരു തിരിച്ചുവരവ് സന്പദ് വ്യവസ്ഥയ്ക്കു സാധ്യമാവില്ലെന്ന യാഥാർഥ്യം അവർക്കു മനസിലായിരിക്കുന്നു.
അടുത്ത രണ്ടുവർഷംകൊണ്ടു സ്വർണവില ഗ്രാമിന് 6,500 രൂപവരെയായി ഉയർന്നേക്കുമെന്നാണു ചില വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് വ്യാപനം നിയന്ത്രിക്കപ്പെടുകയോ അതിനു ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കപ്പെടുകയോ ചെയ്യുന്നതുവരെ സ്വർണവില കൂടിക്കൊണ്ടിരിക്കുമെന്നാണ് അവരുടെ നിഗമനം. പണമിറക്കാൻ ശേഷിയുള്ള വൻ സന്പന്നർക്കു സ്വർണവില ഉയരുന്നതു സന്തോഷമുള്ള കാര്യമാവാം. എന്നാൽ, അതുപോലല്ലോ സ്വർണം നൽകി പെൺമക്കളെ വിവാഹംചെയ്തയയ്ക്കാൻ കാത്തിരിക്കുന്ന സാധാരണക്കാരുടെ കാര്യം. സ്വർണമില്ലാതെ വിവാഹം നടക്കില്ലേ എന്ന ചോദ്യം ഉയരാം. പല സമുദായങ്ങളിലും വിവാഹസമയത്തു പെൺമക്കൾക്കു സ്വർണം ഉൾപ്പെടെയുള്ള സ്ത്രീസ്വത്ത് നൽകുന്നത് അവരുടെ കുടുംബ ഓഹരി എന്ന നിലയിൽക്കൂടിയാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. അങ്ങനെയുള്ളവർക്കാണു സ്വർണവിലയിലെ കുതിച്ചുകയറ്റം വലിയ ആധി തീർക്കുന്നത്.
വിലവർധനയുടെ പേരിലല്ലാതെ മറ്റൊരു കാരണത്താലും സ്വർണം കേരളത്തിൽ ഒരു മാസത്തോളമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നല്ലോ. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേരളത്തിൽ വലിയൊരു രാഷ്ട്രീയപ്രശ്നംകൂടിയായി വളർന്നു. സ്വർണം ആഭരണനിർമാണത്തിനുള്ള ഒരു ലോഹം എന്നതിൽനിന്നും നിക്ഷേപമാർഗം എന്നതിൽനിന്നും അധോലോക പ്രവർത്തനങ്ങളുടെ പണവിനിമയ ഉപാധി എന്നതിലേക്കും ഭീകരപ്രവർത്തനങ്ങൾക്കുള്ള പണസ്രോതസ് എന്നതിലേക്കും രൂപാന്തരം പ്രാപിച്ചതാണു കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നത്. നികുതിവെട്ടിപ്പിനും അനധികൃത വരുമാന സമാഹരണത്തിനുമുള്ള മാർഗം എന്നതിൽനിന്ന് ഭീകരപ്രവർത്തനത്തിന്റെ അനുബന്ധപ്രവർത്തനം എന്നതിലേക്കു കള്ളക്കടത്ത് മാറിയതു രാജ്യത്തിന്റെ സാന്പത്തിക ഭദ്രതയ്ക്കു മാത്രമല്ല സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. സ്വർണവില ഉയരുന്പോൾ നഷ്ടം സാധാരണക്കാർക്കും ലാഭം രാജ്യദ്രോഹ പ്രവർത്തനത്തിലേർപ്പെടുന്ന വിധ്വംസകശക്തികൾക്കുമാണ് എന്ന യാഥാർഥ്യം അതീവഗൗരവത്തോടെ ചർച്ചചെയ്യപ്പെടുകതന്നെ വേണം.
ഉയർന്ന ചിന്തയും ലളിതജീവിതവും എന്ന ഗാന്ധിയൻ ആദർശങ്ങളെല്ലാം ഉപേക്ഷിച്ച് ആളുകൾ ആഡംബരഭ്രമത്തിന്റെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും അടിമകളായിത്തീർന്നിരിക്കുന്ന ഇക്കാലത്ത് ആഭരണഭ്രമം വല്ലാതെ വർധിച്ചിട്ടുണ്ട് എന്നതൊരു വാസ്തവമാണ്. പണ്ടു സ്ത്രീകളാണ് ആഭരണഭ്രമത്തിന്റെപേരിൽ പഴി കേട്ടിരുന്നതെങ്കിൽ ഇന്നു പുരുഷന്മാരും അക്കാര്യത്തിൽ പിന്നോട്ടൊന്നുമല്ല. കുതിച്ചുയരുന്ന സ്വർണവില ആഭരണഭ്രമത്തിന്റെ നിരർഥകതയെപ്പറ്റി ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുമെങ്കിൽ നന്ന്. പല കാര്യങ്ങളിലും പാശ്ചാത്യരെ അനുകരിക്കാൻ ശ്രമിക്കുന്ന മലയാളികൾ അവരിലുള്ള നല്ല ശീലങ്ങൾ അനുകരിക്കാത്തത് എന്തുകൊണ്ടാണ്? പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകൾ വളരെ ചുരുക്കമായേ സ്വർണാഭരണങ്ങൾ ധരിക്കാറുള്ളു. വിവാഹത്തിനുപോലും സ്വർണാഭരണങ്ങൾ അണിയുന്നവർ അവിടെ കുറവ്. സ്വർണത്തെ ഭദ്രമായൊരു നിക്ഷേപമാർഗമായി കരുതുന്നതിൽ തെറ്റില്ല. എന്നാൽ, മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ നമ്മുടെ കണ്ണു മഞ്ഞളിച്ചുപോകാതെയും വിവേകം നശിച്ചുപോകാതെയുമിരിക്കട്ടെ.