മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് x പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രസച്ചരട് പൊട്ടിച്ച് മഴ പെയ്തിറങ്ങി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റണ്‍സ് എടുത്ത് നിൽക്കുന്പോഴാണ് മഴ കളി മുടക്കിയത്.
43 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട സന്ദർശകർ ഷാൻ മസൂദ് (45 നോട്ടൗട്ട്), ബാബർ അസം (52 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെ കരകയറുകയായിരുന്നു. അബിദ് അലി (16), അസ്ഹർ അലി (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് തുടക്കത്തിലേ പാക്കിസ്ഥാനു നഷ്ടപ്പെട്ടത്.
സാങ്കേതിക വിദ്യ
ഫ്രണ്ട് ഫൂട്ട് നോബോൾ വിളിക്കാൻ ടിവി അന്പയറുടെ സഹായം തേടാമെന്ന നിയമം ഉപയോഗിക്കുന്ന ആദ്യ ടെസ്റ്റ് പരന്പരയാണ് ഇംഗ്ലണ്ട് x പാക്കിസ്ഥാൻ. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരന്പരയിൽ ഫ്രണ്ട് ഫുട്ട് നോബോൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ഏകദിനത്തിൽ ഇംഗ്ലണ്ട് x അയർലണ്ട് ലോകകപ്പ് സൂപ്പർ ലീഗ് പരന്പരയിലുൾപ്പെടെ ഇതുപയോഗിച്ചിട്ടുണ്ട്.
43 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട സന്ദർശകർ ഷാൻ മസൂദ് (45 നോട്ടൗട്ട്), ബാബർ അസം (52 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെ കരകയറുകയായിരുന്നു. അബിദ് അലി (16), അസ്ഹർ അലി (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് തുടക്കത്തിലേ പാക്കിസ്ഥാനു നഷ്ടപ്പെട്ടത്.
സാങ്കേതിക വിദ്യ
ഫ്രണ്ട് ഫൂട്ട് നോബോൾ വിളിക്കാൻ ടിവി അന്പയറുടെ സഹായം തേടാമെന്ന നിയമം ഉപയോഗിക്കുന്ന ആദ്യ ടെസ്റ്റ് പരന്പരയാണ് ഇംഗ്ലണ്ട് x പാക്കിസ്ഥാൻ. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരന്പരയിൽ ഫ്രണ്ട് ഫുട്ട് നോബോൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ഏകദിനത്തിൽ ഇംഗ്ലണ്ട് x അയർലണ്ട് ലോകകപ്പ് സൂപ്പർ ലീഗ് പരന്പരയിലുൾപ്പെടെ ഇതുപയോഗിച്ചിട്ടുണ്ട്.