ലണ്ടന്‍: ബ്രിട്ടണിലെ സില്വസ്റ്റോണില് നടന്ന ബ്രിട്ടീഷ് ഗ്രാന്‍ പ്രീയില്‍ ലോക ചാമ്പ്യന്‍ ലൂയി ഹാമില്ട്ടൺ ജേതാവായി. അവ സാന ലാപ്പിൽ മൂന്നു ടയറില്‍ നടത്തിയ കുതിപ്പിലാണ് ഹാമിൽട്ടൺ സിൽവർസ്റ്റോണിൽ ഏഴാമത്തെ കിരീടമുയർത്തിയത്. റേസിന്റെ തുടക്കം മുതല്‍ മുന്നിലായിരുന്ന ഹാമില്ട്ടന് അവസാന ലാപ്പിലാണ് തിരിച്ചടിയേറ്റത്. പഞ്ചറായ ടയറുമായാണ് ബ്രിട്ടീഷ്താരം റേസ് അവസാനിപ്പിച്ചത്. അവസാന ലാപ്പിലാണ് താരത്തിന്റെ വണ്ടിയുടെ മുന്നിലെ ഇടതുവശത്തെ ടയര്‍ പഞ്ചറായത്. കരിയറിലെ ഏറ്റവും നാടകീയമായ നിമിഷമെന്നാണ് ഹാമില്ട്ടണ് ഈ ജയത്തെ വിശേഷിപ്പിച്ചത്.
സില്‍വര്‍സ്റ്റോണില്‍ ഹാമില്‍ട്ടന്റെ ഏഴാമത്തെ ജയമാണ്. ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ഏറ്റവും കൂടുതല്‍ നേടിയതിന്റെ റിക്കാര്‍ഡും ഹാമില്‍ട്ടണാണ്. ജയത്തോടെ ഹാമില്ട്ടണ് സഹ മേഴ്സിഡസ് താരം വാല്‍ട്ടേരി ബോട്ടാസുമായുള്ള പോയിന്റ് വ്യത്യാസം 30 ആക്കി ഉയര്‍ത്തി. ബ്രിട്ടീഷ് താരത്തിനു 88 പോയിന്റും ബോട്ടാസിനു 58 പോയിന്റുമാണുള്ളത്. ഹാമില്‍ട്ടന്റെ 87-ാം കിരീട ജയമാണ്. 91 ഗ്രാന്‍പ്രീ കിരീടങ്ങളുള്ള ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറാണ് മുന്നില്‍.
സില്‍വര്‍സ്റ്റോണില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ബ്രിട്ടീഷ് താരം റെഡ്ബുള്ളിന്റെ മാക്സ് വെഴ്സ്തപ്പാനെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. ഒരു ഘട്ടത്തില്‍ സഹതാരം ബൊട്ടാസാണുമായിട്ടായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. എന്നാല്‍ ഇടയ്ക്കുവച്ച് കാറിന്റെ ടയര്‍ പഞ്ചറായതോടെ ബൊട്ടാസ് പിന്നിലായിപ്പോയി. 11-ാമതായതാണ് താരം ഫിനിഷ് ചെയ്തത്. ഫെരാരിയുടെ ചാള്‍സ് ലെക്ലയര്‍ മൂന്നാമതെത്തി. മുന്‍ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിനു പത്താം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
സില്‍വര്‍സ്റ്റോണില്‍ ഹാമില്‍ട്ടന്റെ ഏഴാമത്തെ ജയമാണ്. ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ഏറ്റവും കൂടുതല്‍ നേടിയതിന്റെ റിക്കാര്‍ഡും ഹാമില്‍ട്ടണാണ്. ജയത്തോടെ ഹാമില്ട്ടണ് സഹ മേഴ്സിഡസ് താരം വാല്‍ട്ടേരി ബോട്ടാസുമായുള്ള പോയിന്റ് വ്യത്യാസം 30 ആക്കി ഉയര്‍ത്തി. ബ്രിട്ടീഷ് താരത്തിനു 88 പോയിന്റും ബോട്ടാസിനു 58 പോയിന്റുമാണുള്ളത്. ഹാമില്‍ട്ടന്റെ 87-ാം കിരീട ജയമാണ്. 91 ഗ്രാന്‍പ്രീ കിരീടങ്ങളുള്ള ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറാണ് മുന്നില്‍.
സില്‍വര്‍സ്റ്റോണില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ബ്രിട്ടീഷ് താരം റെഡ്ബുള്ളിന്റെ മാക്സ് വെഴ്സ്തപ്പാനെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. ഒരു ഘട്ടത്തില്‍ സഹതാരം ബൊട്ടാസാണുമായിട്ടായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. എന്നാല്‍ ഇടയ്ക്കുവച്ച് കാറിന്റെ ടയര്‍ പഞ്ചറായതോടെ ബൊട്ടാസ് പിന്നിലായിപ്പോയി. 11-ാമതായതാണ് താരം ഫിനിഷ് ചെയ്തത്. ഫെരാരിയുടെ ചാള്‍സ് ലെക്ലയര്‍ മൂന്നാമതെത്തി. മുന്‍ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിനു പത്താം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.