ലണ്ടന്‍: ആഴ്സണലിന് അടുത്ത സീസണിലെ യൂറോപ്പ ലീഗിനു യോഗ്യത. എഫ്എ കപ്പ് ഫൈനലില്‍ പിയര്‍ എമറിക് ഔബമെയാംഗിന്റെ ഇരട്ട ഗോള്‍ മികവില്‍ ആഴ്സണല്‍ 2-1ന് ചെല്‍സിയെ തോല്‍പ്പിച്ചു. ഈ ജയമാണ് ആഴ്സണലിനെ യൂറോപ്പില്‍ കളിക്കാന്‍ യോഗ്യത നല്‍കിയത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ ആഴ്സണലും ചെല്‍സിയും ഏറ്റുമുട്ടുന്ന മൂന്നാമത്തെ ഫൈനലായിരുന്നു. 2017ലെ എഫ്എ കപ്പ് ഫൈനലില്‍ ആഴ്സണല്‍ ജയിച്ചപ്പോള്‍ 2019ലെ യൂറോപ്പ ലീഗില്‍ നീലപ്പട വിജയക്കൊടിപാറിച്ചു. എഫ്എ കപ്പിന്റെ ഫൈനലില്‍ ഒരു ടീമിനെ തന്നെ മൂന്നു തവണ തോല്‍പ്പിക്കുന്ന ആദ്യ ടീമെന്ന റിക്കാര്‍ഡ് ആഴ്സണല്‍ സ്വന്തമാക്കി. കിരീടനേട്ടം ആഴ്സണലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ 25 വര്‍ഷമായി തുടരുന്ന സ്ഥിരസാന്നിധ്യം ഉറപ്പാക്കി. 1995-96നുശേഷം തുടർച്ചയായി ആഴ്സണല്‍ ഈ നേട്ടം ആവര്‍ത്തിക്കുകയാണ്.
റിക്കാർഡുകൾ ഒരുപിടി
ലോകത്തെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ 139-ാമത്തെ പതിപ്പിനാണ് വെംബ്ലി വേദിയായത്. എഫ്എ കപ്പ് നേട്ടത്തില്‍ ആഴ്സണല്‍ കിരീടങ്ങളുടെ എണ്ണം 14 ആക്കി ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായതിന്റെ റിക്കാര്‍ഡ് ഉയര്‍ത്തി. ഈ ജയത്തോടെ ആഴ്സണല്‍ പരിശീലകന് മൈക്കിള്‍ ആര്‍തേറ്റയും ഒരു റിക്കാര്‍ഡ് സ്വന്തമാക്കി. ആഴ്സണലിന്റെ നായകനായും പരിശീലകനായും കപ്പ് നേടുന്ന ആദ്യത്തെയാളെന്ന റിക്കാര്‍ഡാണ് സ്വന്തമായത്.
കൂടാതെ 1986-87 സീസണുശേഷം പരിശീലകനായ ആദ്യ സീസണില്‍തന്നെ പ്രധാന ട്രോഫി നേടുന്ന ആഴ്സണല്‍ പരിശീലകനെന്ന റിക്കാര്‍ഡും ആർതേറ്റ സ്വന്തമാക്കി.
ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുത്ത ഫ്രാങ്ക് ലാംപാര്‍ഡിനു പരിശീലകനായുള്ള ആദ്യ കിരീടം നേടാനായില്ല.
ഫൈനലിലെ ജയം ആര്തേറ്റയ്ക്ക് ടീമിനെ ശക്തമാക്കുന്നതിനുള്ള ആദ്യ പടിയായി. ഒരു വര്‍ഷം കൂടി ക്ലബ്ബുമായി കരാറുള്ള ഔബമെയാംഗിന് കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന സ്ഥിതിയായി. കൂടുതല്‍ നല്ല കളിക്കാരെ ടീമിലേക്ക് ആകര്‍ഷിക്കാനും സാധിക്കും. ഈ സീസണില്‍ ഗാബണ്‍ താരത്തിന്റെ 29-ാമത്തെ ഗോളായിരുന്നു.
തിരിച്ചടിച്ച് പീരങ്കപ്പട
അഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ ചെല്‍സി മുന്നിലെത്തി. എഫ്എ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ അമേരിക്കന്‍ താരമാണ് പുലിസിച്ച്. ഇതിനുമുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി 2017ല്‍ കാര്‍ലി ലോയിഡാണ് ഈ നേട്ടം കൈവരിച്ചത്.
25-ാം മിനിറ്റില്‍ നിക്കോളാസ് പെപെ ആഴ്സണലിനു സമനില നല്കി. എന്നാല്‍ റഫറി ഇത് നിഷേധിച്ചു. എന്നാല്‍ ഈ നീക്കത്തിനു മുമ്പ് അയ്ന്‍സ്ലി മെയ്റ്റ്ലാന്ഡ് നൈല്‍സ് ഓഫ് സൈഡിലായിരുന്നുവെന്ന് കണ്ടതാണ് ആഴ്സണലിനു തിരിച്ചടിയായത്.
തൊട്ടടുത്ത മിനിറ്റില്‍ ആഴ്സണല്‍ സമനില നേടി. സെസാര്‍ അസ്പിലിക്യൂറ്റ ബോക്സിനുള്ളില്‍ ഔബമെയാംഗിനെ വലിച്ചിട്ടതിന് റഫറി പെനല്‍റ്റി വിധിച്ചു. ഗാബണ്താരം പന്ത് വലയിലാക്കി.
രണ്ടാം പകുതിയില്‍ പുലിസിച്ചിന് പരിക്കേറ്റ് മാറേണ്ടിവന്നത് ചെല്‍സിക്കു തിരിച്ചടിയായി. ഈ പകുതിയുടെ ആദ്യ ഇരുപത് മിനിറ്റില്‍ ഇരു ഭാഗത്തുനിന്നും വലിയ നീക്കങ്ങളൊന്നും വന്നില്ല. മത്സരം ചെല്‍സിക്ക് അനുകൂലമായി മാറുന്നവെന്നു തോന്നിയ അവസരത്തിന്റെ 67-ാം മിനിറ്റില്‍ ഔബമെയാംഗ് രണ്ടാം ഗോളും നേടി ആഴ്സണലിനെ മുന്നിലെത്തിച്ചു. ചെല്‍സിക്ക് അടുത്ത പ്രഹരവുമേറ്റു. ഗ്രാനിത് ജാക്കയെ ഫൗള്‍ ചെയ്തതിനു രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് മാത്യോ കൊവാസിച്ച് പുറത്തായി.
പെഡ്രോയ്ക്കു പരിക്കേറ്റതോടെ അവസാന സെക്കന്ഡുകളില് ചെല്‍സിക്ക് ഒമ്പത് പേരുമായി കളിക്കേണ്ടിവന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ ആഴ്സണലും ചെല്‍സിയും ഏറ്റുമുട്ടുന്ന മൂന്നാമത്തെ ഫൈനലായിരുന്നു. 2017ലെ എഫ്എ കപ്പ് ഫൈനലില്‍ ആഴ്സണല്‍ ജയിച്ചപ്പോള്‍ 2019ലെ യൂറോപ്പ ലീഗില്‍ നീലപ്പട വിജയക്കൊടിപാറിച്ചു. എഫ്എ കപ്പിന്റെ ഫൈനലില്‍ ഒരു ടീമിനെ തന്നെ മൂന്നു തവണ തോല്‍പ്പിക്കുന്ന ആദ്യ ടീമെന്ന റിക്കാര്‍ഡ് ആഴ്സണല്‍ സ്വന്തമാക്കി. കിരീടനേട്ടം ആഴ്സണലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ 25 വര്‍ഷമായി തുടരുന്ന സ്ഥിരസാന്നിധ്യം ഉറപ്പാക്കി. 1995-96നുശേഷം തുടർച്ചയായി ആഴ്സണല്‍ ഈ നേട്ടം ആവര്‍ത്തിക്കുകയാണ്.
റിക്കാർഡുകൾ ഒരുപിടി
ലോകത്തെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ 139-ാമത്തെ പതിപ്പിനാണ് വെംബ്ലി വേദിയായത്. എഫ്എ കപ്പ് നേട്ടത്തില്‍ ആഴ്സണല്‍ കിരീടങ്ങളുടെ എണ്ണം 14 ആക്കി ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായതിന്റെ റിക്കാര്‍ഡ് ഉയര്‍ത്തി. ഈ ജയത്തോടെ ആഴ്സണല്‍ പരിശീലകന് മൈക്കിള്‍ ആര്‍തേറ്റയും ഒരു റിക്കാര്‍ഡ് സ്വന്തമാക്കി. ആഴ്സണലിന്റെ നായകനായും പരിശീലകനായും കപ്പ് നേടുന്ന ആദ്യത്തെയാളെന്ന റിക്കാര്‍ഡാണ് സ്വന്തമായത്.
കൂടാതെ 1986-87 സീസണുശേഷം പരിശീലകനായ ആദ്യ സീസണില്‍തന്നെ പ്രധാന ട്രോഫി നേടുന്ന ആഴ്സണല്‍ പരിശീലകനെന്ന റിക്കാര്‍ഡും ആർതേറ്റ സ്വന്തമാക്കി.
ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുത്ത ഫ്രാങ്ക് ലാംപാര്‍ഡിനു പരിശീലകനായുള്ള ആദ്യ കിരീടം നേടാനായില്ല.
ഫൈനലിലെ ജയം ആര്തേറ്റയ്ക്ക് ടീമിനെ ശക്തമാക്കുന്നതിനുള്ള ആദ്യ പടിയായി. ഒരു വര്‍ഷം കൂടി ക്ലബ്ബുമായി കരാറുള്ള ഔബമെയാംഗിന് കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന സ്ഥിതിയായി. കൂടുതല്‍ നല്ല കളിക്കാരെ ടീമിലേക്ക് ആകര്‍ഷിക്കാനും സാധിക്കും. ഈ സീസണില്‍ ഗാബണ്‍ താരത്തിന്റെ 29-ാമത്തെ ഗോളായിരുന്നു.
തിരിച്ചടിച്ച് പീരങ്കപ്പട
അഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ ചെല്‍സി മുന്നിലെത്തി. എഫ്എ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ അമേരിക്കന്‍ താരമാണ് പുലിസിച്ച്. ഇതിനുമുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി 2017ല്‍ കാര്‍ലി ലോയിഡാണ് ഈ നേട്ടം കൈവരിച്ചത്.
25-ാം മിനിറ്റില്‍ നിക്കോളാസ് പെപെ ആഴ്സണലിനു സമനില നല്കി. എന്നാല്‍ റഫറി ഇത് നിഷേധിച്ചു. എന്നാല്‍ ഈ നീക്കത്തിനു മുമ്പ് അയ്ന്‍സ്ലി മെയ്റ്റ്ലാന്ഡ് നൈല്‍സ് ഓഫ് സൈഡിലായിരുന്നുവെന്ന് കണ്ടതാണ് ആഴ്സണലിനു തിരിച്ചടിയായത്.
തൊട്ടടുത്ത മിനിറ്റില്‍ ആഴ്സണല്‍ സമനില നേടി. സെസാര്‍ അസ്പിലിക്യൂറ്റ ബോക്സിനുള്ളില്‍ ഔബമെയാംഗിനെ വലിച്ചിട്ടതിന് റഫറി പെനല്‍റ്റി വിധിച്ചു. ഗാബണ്താരം പന്ത് വലയിലാക്കി.
രണ്ടാം പകുതിയില്‍ പുലിസിച്ചിന് പരിക്കേറ്റ് മാറേണ്ടിവന്നത് ചെല്‍സിക്കു തിരിച്ചടിയായി. ഈ പകുതിയുടെ ആദ്യ ഇരുപത് മിനിറ്റില്‍ ഇരു ഭാഗത്തുനിന്നും വലിയ നീക്കങ്ങളൊന്നും വന്നില്ല. മത്സരം ചെല്‍സിക്ക് അനുകൂലമായി മാറുന്നവെന്നു തോന്നിയ അവസരത്തിന്റെ 67-ാം മിനിറ്റില്‍ ഔബമെയാംഗ് രണ്ടാം ഗോളും നേടി ആഴ്സണലിനെ മുന്നിലെത്തിച്ചു. ചെല്‍സിക്ക് അടുത്ത പ്രഹരവുമേറ്റു. ഗ്രാനിത് ജാക്കയെ ഫൗള്‍ ചെയ്തതിനു രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് മാത്യോ കൊവാസിച്ച് പുറത്തായി.
പെഡ്രോയ്ക്കു പരിക്കേറ്റതോടെ അവസാന സെക്കന്ഡുകളില് ചെല്‍സിക്ക് ഒമ്പത് പേരുമായി കളിക്കേണ്ടിവന്നു.