ടൂറിന്/ മിലാന്: സീരി എ ചാമ്പ്യന്മാരായ യുവന്റസ് തോല്‍വിയോടെ സീസണ് പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്റര്‍ മിലാന് ജയത്തോടെ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനക്കാരായ യുവന്റസുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്റര്‍ സീസണ് അവസാനിപ്പിച്ചത്.
തുടക്കത്തിലേ ലീഡെടുത്ത യുവന്റസിനെ എഎസ് റോമ 3-1ന് തകര്‍ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനുശേഷമാണ് യുവന്റസ് സ്വന്തം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. 2018 ഏപ്രിലാണ് സീരി എയില്‍ അവസാനമായി യുവന്റസ് സ്വന്തം ഗ്രൗണ്ടില്‍ പരാജപ്പെട്ടത്. കഴിഞ്ഞയാഴ്ച തന്നെ കിരീടം സ്വന്തമാക്കിയ യുവന്റസിന് അതിനുശേഷമുള്ള രണ്ടു മത്സരങ്ങളിലും തോല്‍വിയായിരുന്നു.
19 മത്സരങ്ങളില്‍ പരാജയമറിയാതെ നീങ്ങിയ അത്ലാന്റയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് ഇന്റര്‍ രണ്ടാം സ്ഥാനത്തെത്തിയത്. 78 പോയിന്റുള്ള അത്ലാന്റ മൂന്നാം സ്ഥാനത്താണ്.
ഗോൾഡൻ ഇമ്മൊബൈൽ
സീരി എയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡിനൊപ്പം ലാസിയോയുടെ സിറോ ഇമ്മൊബൈല്‍. സീസണിലെ അവസാന മത്സരത്തില്‍ നാപ്പോളിക്കെതിരേ ഗോള്‍ നേടിയാണ് താരം 2015-16 സീസണില്‍ ഹിഗ്വെയ്ന് നാപ്പോളിക്കുവേണ്ടി നേടിയ 36 ഗോളിന്റെ റിക്കാര്ഡിനൊപ്പമെത്തിയത്. സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഇമ്മൊബൈലിനാണ്. സീസണിലെ അവസാന മത്സരത്തില്‍ ലാസിയോയെ നാപ്പോളി 3-1ന പരാജയപ്പെടുത്തി. ലാസിയോ നാലാം സ്ഥാനത്താണ്. ഏഴാം സ്ഥാനക്കാരായ നാപ്പോളി യൂറോപ്പ ലീഗ് യോഗ്യത നേടിയിരുന്നു.
37 മത്സരങ്ങളില്‍നിന്ന് 36 ഗോളുകള്‍ അടിച്ചുകൂട്ടി ഇമ്മൊബൈൽ യൂറോപ്പിലെ ഗോള്‍ഡന്‍ ഷൂവും സ്വന്തമാക്കി. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ ലീഗിൽ യൂറോപ്പിന്റെ ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്നത്. 2006-2007 സീസണില്‍ ഫ്രാന്‍സിസ്കോ ടോട്ടി നേടിയതിന് ശേഷം ഇത് ആദ്യമായാണ് ലാ ലിഗാ താരമല്ലാത്ത ഒരു ഗോള്‍ഡന്‍ ബൂട്ട് ജേതാവുണ്ടാകുന്നത്.
2008-09 ൽ അത്ലറ്റിക്കോ മാഡ്രിഡിനായി ഡിയേഗോ ഫോർലാൻ ഗോൾഡൻ ഷൂ നേടിയശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, ലൂയിസ് സുവാരസ് എന്നിവരല്ലാത്ത ഒരാൾ ഈ പുരസ്കാരം നേടുന്നതും ആദ്യമായാണ്.
തുടക്കത്തിലേ ലീഡെടുത്ത യുവന്റസിനെ എഎസ് റോമ 3-1ന് തകര്‍ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനുശേഷമാണ് യുവന്റസ് സ്വന്തം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. 2018 ഏപ്രിലാണ് സീരി എയില്‍ അവസാനമായി യുവന്റസ് സ്വന്തം ഗ്രൗണ്ടില്‍ പരാജപ്പെട്ടത്. കഴിഞ്ഞയാഴ്ച തന്നെ കിരീടം സ്വന്തമാക്കിയ യുവന്റസിന് അതിനുശേഷമുള്ള രണ്ടു മത്സരങ്ങളിലും തോല്‍വിയായിരുന്നു.
19 മത്സരങ്ങളില്‍ പരാജയമറിയാതെ നീങ്ങിയ അത്ലാന്റയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് ഇന്റര്‍ രണ്ടാം സ്ഥാനത്തെത്തിയത്. 78 പോയിന്റുള്ള അത്ലാന്റ മൂന്നാം സ്ഥാനത്താണ്.
ഗോൾഡൻ ഇമ്മൊബൈൽ
സീരി എയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡിനൊപ്പം ലാസിയോയുടെ സിറോ ഇമ്മൊബൈല്‍. സീസണിലെ അവസാന മത്സരത്തില്‍ നാപ്പോളിക്കെതിരേ ഗോള്‍ നേടിയാണ് താരം 2015-16 സീസണില്‍ ഹിഗ്വെയ്ന് നാപ്പോളിക്കുവേണ്ടി നേടിയ 36 ഗോളിന്റെ റിക്കാര്ഡിനൊപ്പമെത്തിയത്. സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഇമ്മൊബൈലിനാണ്. സീസണിലെ അവസാന മത്സരത്തില്‍ ലാസിയോയെ നാപ്പോളി 3-1ന പരാജയപ്പെടുത്തി. ലാസിയോ നാലാം സ്ഥാനത്താണ്. ഏഴാം സ്ഥാനക്കാരായ നാപ്പോളി യൂറോപ്പ ലീഗ് യോഗ്യത നേടിയിരുന്നു.
37 മത്സരങ്ങളില്‍നിന്ന് 36 ഗോളുകള്‍ അടിച്ചുകൂട്ടി ഇമ്മൊബൈൽ യൂറോപ്പിലെ ഗോള്‍ഡന്‍ ഷൂവും സ്വന്തമാക്കി. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ ലീഗിൽ യൂറോപ്പിന്റെ ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്നത്. 2006-2007 സീസണില്‍ ഫ്രാന്‍സിസ്കോ ടോട്ടി നേടിയതിന് ശേഷം ഇത് ആദ്യമായാണ് ലാ ലിഗാ താരമല്ലാത്ത ഒരു ഗോള്‍ഡന്‍ ബൂട്ട് ജേതാവുണ്ടാകുന്നത്.
2008-09 ൽ അത്ലറ്റിക്കോ മാഡ്രിഡിനായി ഡിയേഗോ ഫോർലാൻ ഗോൾഡൻ ഷൂ നേടിയശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, ലൂയിസ് സുവാരസ് എന്നിവരല്ലാത്ത ഒരാൾ ഈ പുരസ്കാരം നേടുന്നതും ആദ്യമായാണ്.