സതാംപ്ടണ്: ജോണി ബെയര്‍സ്റ്റോവിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ അയര്‍ലഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ട് ജയിച്ചു. 213 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 32.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ത്തിന് ആതിഥേയര്‍ സ്വന്തമാക്കി.
41 പന്തില്‍ 14 ഫോറും രണ്ടു സിക്സും സഹിതം 82 റണ്‍സ് നേടിയ ബെയര്‍സ്റ്റോയുടെ പ്രകടനത്തിനൊപ്പം ഏഴാം വിക്കറ്റില്‍ ഡേവിഡ് വില്ലി-സാം ബില്ലിംഗ്സ് കൂട്ടുകെട്ടും ഇംഗ്ലണ്ടിനെ തുണച്ചു.ഇരുവരും പുറത്താകാതെ 79 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്. 61 പന്തില്‍ ആറു ഫോറിന്റെ അകമ്പടിയോടെ സാം ബില്ലിംഗ്സ് 46 റണ്‍സ് നേടിയപ്പോള്‍ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 46 പന്തില്‍ 47 റണ്‍സാണ് ഡേവിഡ് വില്ലി അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലൻഡ് കുര്‍ട്ടിസ് കാംപെറുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കുകയായിരുന്നു. 87 പന്തില്‍ എട്ടു ഫോറിന്റെ സഹായത്തോടെ കാംപെര്‍ 68 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നു വിക്കറ്റ് നേടി. ഡേവിഡ് വില്ലിയും സാഖിബ് മഹ്മൂദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
41 പന്തില്‍ 14 ഫോറും രണ്ടു സിക്സും സഹിതം 82 റണ്‍സ് നേടിയ ബെയര്‍സ്റ്റോയുടെ പ്രകടനത്തിനൊപ്പം ഏഴാം വിക്കറ്റില്‍ ഡേവിഡ് വില്ലി-സാം ബില്ലിംഗ്സ് കൂട്ടുകെട്ടും ഇംഗ്ലണ്ടിനെ തുണച്ചു.ഇരുവരും പുറത്താകാതെ 79 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്. 61 പന്തില്‍ ആറു ഫോറിന്റെ അകമ്പടിയോടെ സാം ബില്ലിംഗ്സ് 46 റണ്‍സ് നേടിയപ്പോള്‍ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 46 പന്തില്‍ 47 റണ്‍സാണ് ഡേവിഡ് വില്ലി അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലൻഡ് കുര്‍ട്ടിസ് കാംപെറുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കുകയായിരുന്നു. 87 പന്തില്‍ എട്ടു ഫോറിന്റെ സഹായത്തോടെ കാംപെര്‍ 68 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നു വിക്കറ്റ് നേടി. ഡേവിഡ് വില്ലിയും സാഖിബ് മഹ്മൂദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.