ബര്‍ലിന്‍: ജര്‍മനിയുടെ ലോകകപ്പ് ഫുട്ബോള്‍ ജേതാവ് ബെനഡിക്ട് ഹൗഡീസ് വിരമിക്കുന്നു. കുടുംബപരമായ കാര്യങ്ങളെത്തുടര്‍ന്നാണ് 32കാരനായ താരം പ്രഫഷണല്‍ കരിയറില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
44 തവണ ജര്‍മനിയുടെ കുപ്പായത്തില്‍ ഇറങ്ങിയ താരം 2014ലെ ബ്രസീല്‍ ലോകകപ്പ് ഫൈനല്‍ ജയം വരെയുള്ള എല്ലാം മിനിറ്റിലും ടീമിലുണ്ടായിരുന്നു. ജര്‍മനിയുടെ സെന്റര്‍ ബാക്, ഫുള്‍ ബാക് എന്നീ സ്ഥാനങ്ങളിലാണ് ജര്മന്നിരയില് ഹൗഡീസ് കളിച്ചിരുന്നത്. രണ്ടു ഗോളും ജര്‍മനിക്കായി നേടിയിട്ടുണ്ട്.
2017-18 സീസണ് വരെ ജര്‍മന്‍ ക്ലബ് ഷാല്‍കെയില്‍ കളിച്ചതാരം വായ്പ വ്യവസ്ഥയില്‍ യുവന്റസിലെത്തി. അവിടെനിന്ന് റഷ്യന്‍ ക്ലബ് ലോകോമോട്ടിവ് മോസ്കോയില്‍ രണ്ടു സീസണിലും കളിച്ചു. ജൂണില്‍ തന്നെ ഹൗഡീസിനെ കരാറില്‍നിന്നു മാറ്റിയിരുന്നു.
ഭാര്യക്കും മകനുമൊപ്പമായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഫുട്ബോളിനു പ്രധാന്യം കുറവാണ്-താരം പറഞ്ഞു. എന്റെ മകന് 21 മാസത്തെ പ്രായമേ ആയിട്ടുള്ളൂ. മോസ്കോയില്‍ ആയിരുന്ന കാലത്ത് കുഞ്ഞിന്റെ കളികള്‍ ആസ്വദിക്കാന്‍ സാധിച്ചില്ല. അത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണ് ഹൗഡീസ് കൂട്ടിച്ചേർത്തു.
44 തവണ ജര്‍മനിയുടെ കുപ്പായത്തില്‍ ഇറങ്ങിയ താരം 2014ലെ ബ്രസീല്‍ ലോകകപ്പ് ഫൈനല്‍ ജയം വരെയുള്ള എല്ലാം മിനിറ്റിലും ടീമിലുണ്ടായിരുന്നു. ജര്‍മനിയുടെ സെന്റര്‍ ബാക്, ഫുള്‍ ബാക് എന്നീ സ്ഥാനങ്ങളിലാണ് ജര്മന്നിരയില് ഹൗഡീസ് കളിച്ചിരുന്നത്. രണ്ടു ഗോളും ജര്‍മനിക്കായി നേടിയിട്ടുണ്ട്.
2017-18 സീസണ് വരെ ജര്‍മന്‍ ക്ലബ് ഷാല്‍കെയില്‍ കളിച്ചതാരം വായ്പ വ്യവസ്ഥയില്‍ യുവന്റസിലെത്തി. അവിടെനിന്ന് റഷ്യന്‍ ക്ലബ് ലോകോമോട്ടിവ് മോസ്കോയില്‍ രണ്ടു സീസണിലും കളിച്ചു. ജൂണില്‍ തന്നെ ഹൗഡീസിനെ കരാറില്‍നിന്നു മാറ്റിയിരുന്നു.
ഭാര്യക്കും മകനുമൊപ്പമായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഫുട്ബോളിനു പ്രധാന്യം കുറവാണ്-താരം പറഞ്ഞു. എന്റെ മകന് 21 മാസത്തെ പ്രായമേ ആയിട്ടുള്ളൂ. മോസ്കോയില്‍ ആയിരുന്ന കാലത്ത് കുഞ്ഞിന്റെ കളികള്‍ ആസ്വദിക്കാന്‍ സാധിച്ചില്ല. അത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണ് ഹൗഡീസ് കൂട്ടിച്ചേർത്തു.