ലണ്ടന്‍: ഇംഗ്ലീഷ് താരങ്ങളെ 2019 ഐപിഎലില്‍ കളിക്കാന്‍ അനുവദിച്ചത് ഇംഗ്ലണ്ടിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന്. ഇംഗ്ലണ്ടിന്റെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് നായകനാണ് മോര്ഗന്. വളരെ ആലോചിച്ചെടുത്ത ഈ തീരുമാനം ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം നേടാന്‍ സഹായിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്നും മോര്ഗന് കൂട്ടിച്ചേര്‍ത്തു.
മുന്‍ താരവും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനുമായ ആന്‍ഡ്രു സ്ട്രോസിനെ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ് താൻ ചെയ്തതെന്ന് മോര്ഗന് വെളിപ്പെടുത്തി.
“ഐപിഎലില്‍ കളിക്കുക എന്നത് സ്ട്രോസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. ഞാനാണ് അദ്ദേഹത്തെ അതിന് നിര്‍ബന്ധിച്ചത്. കാരണം ചാമ്പ്യന്‍സ് ട്രോഫിയിലോ ലോകകപ്പിലോ നേരിടേണ്ട സമ്മര്‍ദം രണ്ടു ടീമുകളുടെ പരമ്പരയില്‍ അനുഭവിക്കാന്‍ സാധിക്കില്ല. വിദേശ താരം എന്ന നിലയിലാണ് നിങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ നിങ്ങളിലുള്ള പ്രതീക്ഷ വളരെ വലുതായിരിക്കും. ഐപിഎല്‍ കളിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള സമ്മര്‍ദമാണ് അനുഭവപ്പെടുക.’’ - മോര്ഗന് പറഞ്ഞു.
ഐപിഎല്‍ താരങ്ങളെ തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകൊണ്ടുവരുമെന്നും അത് ഏറെ ഉപകാരപ്രദമാണെന്നും മോര്ഗന് ചൂണ്ടിക്കാട്ടി.കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗ്ലെയുമൊത്തുള്ള ഒരു ചാറ്റ് ഷോയിലായിരുന്നു നായകന്റെ വെളിപ്പെടുത്തല്‍.
മുന്‍ താരവും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനുമായ ആന്‍ഡ്രു സ്ട്രോസിനെ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ് താൻ ചെയ്തതെന്ന് മോര്ഗന് വെളിപ്പെടുത്തി.
“ഐപിഎലില്‍ കളിക്കുക എന്നത് സ്ട്രോസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. ഞാനാണ് അദ്ദേഹത്തെ അതിന് നിര്‍ബന്ധിച്ചത്. കാരണം ചാമ്പ്യന്‍സ് ട്രോഫിയിലോ ലോകകപ്പിലോ നേരിടേണ്ട സമ്മര്‍ദം രണ്ടു ടീമുകളുടെ പരമ്പരയില്‍ അനുഭവിക്കാന്‍ സാധിക്കില്ല. വിദേശ താരം എന്ന നിലയിലാണ് നിങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ നിങ്ങളിലുള്ള പ്രതീക്ഷ വളരെ വലുതായിരിക്കും. ഐപിഎല്‍ കളിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള സമ്മര്‍ദമാണ് അനുഭവപ്പെടുക.’’ - മോര്ഗന് പറഞ്ഞു.
ഐപിഎല്‍ താരങ്ങളെ തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകൊണ്ടുവരുമെന്നും അത് ഏറെ ഉപകാരപ്രദമാണെന്നും മോര്ഗന് ചൂണ്ടിക്കാട്ടി.കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗ്ലെയുമൊത്തുള്ള ഒരു ചാറ്റ് ഷോയിലായിരുന്നു നായകന്റെ വെളിപ്പെടുത്തല്‍.