മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ ഇന്റര്‍ മിലാനും അത്ലാന്റയ്ക്കും ജയം. ലീഗില്‍ ഒരു മത്സരംകൂടി ശേഷിക്കേ ഇന്ററും അത്ലാന്റയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇന്ററിനു 79 പോയിന്റും അത്ലാന്റയ്ക്ക് 78 പോയിന്റുമാണ്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ 2-0ന് നാപ്പോളിയെ തോല്‍പ്പിച്ചു.
പകരക്കാരുടെ ബെഞ്ചില്നിന്നുമിറങ്ങിയ ലൗടാറോ മാര്‍ട്ടിന്‍സിന്റെ മികച്ച ഗോളിലാണ് ഇന്റര്‍ ജയം ഉറപ്പിച്ചത്. 11-ാം മിനിറ്റില്‍ ഡാനിലോ ഡി ആംബ്രോസിയോയുടെ ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തിയിരുന്നു. തിരിച്ചടിക്കാന്‍ നാപ്പോളിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിയില്ല. 74-ാം മിനിറ്റില്‍ മാര്‍ട്ടിൻസിന്റെ ഗോളുമെത്തിയതോടെ ഇന്റര്‍ വിജയം സ്വന്തമാക്കി.
ഒരു ഗോളിനു പിന്നിലായശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് അത്ലാന്റ എവേ മത്സരത്തില്‍ പാര്‍മയെ പരാജയപ്പെടുത്തിയത്. 43-ാം മിനിറ്റില്‍ ഡിയാന് കുലുസെവിസ്കിയുടെ ഗോളില്‍ പാര്‍മ മുന്നിലെത്തി. എന്നാല്‍ റസ് ലാന് മാലിനോവ്സ്കി, അലജാന്‍ഡ്രോ ഗോമസ് എന്നിവരുടെ ഗോളുകള്‍ അത്ലന്റയ്ക്കു വിജയം സമ്മാനിച്ചു.
ഞായറാഴ്ച ലീഗിലെ അവസാന മത്സരത്തില്‍ ഇന്ററും അത്ലാന്റയും ഏറ്റുമുട്ടും.
പകരക്കാരുടെ ബെഞ്ചില്നിന്നുമിറങ്ങിയ ലൗടാറോ മാര്‍ട്ടിന്‍സിന്റെ മികച്ച ഗോളിലാണ് ഇന്റര്‍ ജയം ഉറപ്പിച്ചത്. 11-ാം മിനിറ്റില്‍ ഡാനിലോ ഡി ആംബ്രോസിയോയുടെ ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തിയിരുന്നു. തിരിച്ചടിക്കാന്‍ നാപ്പോളിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിയില്ല. 74-ാം മിനിറ്റില്‍ മാര്‍ട്ടിൻസിന്റെ ഗോളുമെത്തിയതോടെ ഇന്റര്‍ വിജയം സ്വന്തമാക്കി.
ഒരു ഗോളിനു പിന്നിലായശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് അത്ലാന്റ എവേ മത്സരത്തില്‍ പാര്‍മയെ പരാജയപ്പെടുത്തിയത്. 43-ാം മിനിറ്റില്‍ ഡിയാന് കുലുസെവിസ്കിയുടെ ഗോളില്‍ പാര്‍മ മുന്നിലെത്തി. എന്നാല്‍ റസ് ലാന് മാലിനോവ്സ്കി, അലജാന്‍ഡ്രോ ഗോമസ് എന്നിവരുടെ ഗോളുകള്‍ അത്ലന്റയ്ക്കു വിജയം സമ്മാനിച്ചു.
ഞായറാഴ്ച ലീഗിലെ അവസാന മത്സരത്തില്‍ ഇന്ററും അത്ലാന്റയും ഏറ്റുമുട്ടും.