പ്രതിപക്ഷ സർക്കാരുകളെ എങ്ങനെയും താഴെയിറക്കി രാജ്യംമുഴുവൻ ഏകകക്ഷി ഭരണം കൊണ്ടുവരാൻ നടക്കുന്ന നീക്കങ്ങളിൽ ഭരണഘടനാ തത്വങ്ങളും ധാർമികമൂല്യങ്ങളും ബലികഴിക്കപ്പെടുന്പോൾ മുഴങ്ങുന്നതു ജനാധിപത്യത്തിന്റെ മരണമണിയാണ്.
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനായി എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള രാഷ്ട്രീയക്കളി കൊഴുക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിൽനിന്ന് അകലംപാലിച്ചുനിൽക്കേണ്ട ഗവർണറും അതിൽ കഥാപാത്രമാകുന്നു എന്നതാണു ഖേദകരം. കോവിഡ് പ്രതിസന്ധിക്കിടെ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കിയതിനെയും മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ പാതിരാനാടകത്തിൽ മുഖ്യമന്ത്രിക്കസേരയിൽ പ്രതിഷ്ഠിച്ചതിനെയുമൊക്കെ അനുസ്മരിപ്പിക്കുന്ന രാഷ്ട്രീയ നാടകമാണ് രണ്ടാഴ്ചയായി രാജസ്ഥാനിൽ അരങ്ങേറുന്നത്. എങ്ങനെയും അധികാരം കൈയ്ക്കലാക്കുക എന്ന ലക്ഷ്യത്തോടെ, ജനാധിപത്യത്തിന്റെ പ്രാഥമിക തത്ത്വങ്ങൾപോലും വിസ്മരിച്ചുകൊണ്ടു കാട്ടിക്കൂട്ടുന്ന ചെയ്തികൾ രാജ്യത്തിന്റെ ജനാധിപത്യഭാവിയെപ്പറ്റി വലിയ ആശങ്ക ഉയർത്തുന്നു.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുന്നവർ ആരായാലും അവരെ ഭരിക്കാൻ അനുവദിക്കുന്നതാണു ജനാധിപത്യവഴക്കവും മര്യാദയും. നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുന്നവർ ജനങ്ങളുടെ മാൻഡേറ്റ് നേടിയവരാണ്. ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെടുന്നില്ലെങ്കിൽ കാലാവധി പൂർത്തിയാക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇതംഗീകരിക്കാതെ, അവർ തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ് എന്ന ഒറ്റക്കാരണത്താൽ, തികഞ്ഞ അസഹിഷ്ണുതയോടെ അവരെ താഴെയിറക്കാൻ ശ്രമിക്കുന്പോൾ തകരുന്നതു ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസംകൂടിയാണ്. കർണാടകയിലും ഗോവയിലും മധ്യപ്രദേശിലുമൊക്കെ തങ്ങൾ പരീക്ഷിച്ചു വിജയിച്ച മാതൃക രാജസ്ഥാനിലും നടപ്പാക്കാൻ കഴിയുമെന്നു ബിജെപി നേതൃത്വം കരുതുന്നുണ്ടാവാം. ധാർമികത പ്രശ്നമാക്കുന്നില്ലെങ്കിൽ രാഷ്ട്രീയക്കളികൾ ഏതറ്റം വരെയും പോകും. കർണാടക, ഗോവ, മധ്യപ്രദേശ് അട്ടിമറികളുടെ സമയത്തു കോടതികൾപോലും കാര്യമായി ഇടപെടാതെ കൈകഴുകുകയാണല്ലോ ചെയ്തത്.
ഒരു സർക്കാരിനു ഭൂരിപക്ഷമുണ്ടോയെന്നു തെളിയിക്കേണ്ടതു നിയമസഭയിലാണെന്നു ഭരണഘടനാ വ്യവസ്ഥകൾ കൃത്യമായി പറയുന്നുണ്ട്. കോടതികളും അക്കാര്യം പലവട്ടം ശരിവച്ചിട്ടുള്ളതാണ്. തന്റെ സർക്കാരിന്റെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കാമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എഴുതിക്കൊടുത്തിട്ടും എംഎൽഎമാരെക്കൂട്ടി രാജ്ഭവനിൽചെന്നു പിന്തുണ വ്യക്തമാക്കിക്കൊടുത്തിട്ടും ഡൽഹിയിൽചെന്നു പ്രതിഷേധമറിയിച്ചിട്ടുമൊന്നും സംസ്ഥാന ഗവർണർ കൽരാജ് മിശ്ര നിയമസഭ വിളിക്കുന്നില്ല. അതിനു വ്യക്തമായ ന്യായമൊന്നും പഴയ ബിജെപി നേതാവായ അദ്ദേഹം പറയുന്നുമില്ല. ഗെഹ്ലോട്ടിന് ഇപ്പോൾ ഭൂരിപക്ഷമുണ്ടെന്ന് ബിജെപിക്കും ബോധ്യമുള്ളതുകൊണ്ടാകുമല്ലോ നിയമസഭ വിളിക്കാത്തത്. സമയം നീട്ടിക്കൊണ്ടുപോയാൽ ഗെഹ്ലോട്ട് പക്ഷത്തുനിന്ന് കുറേ എംഎൽഎമാരെക്കൂടി അടർത്തിയെടുക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ടാവും.
ഭരണഘടനപ്രകാരം സംസ്ഥാനഭരണത്തിന്റെ തലവനായ ഗവർണർ നിഷ്പക്ഷമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടയാളാണ്. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളും അദ്ദേഹത്തിനു പാലിക്കേണ്ടതുണ്ടാവാം. എന്നാൽ, ഒരു ബിജെപി നേതാവ് എന്ന നിലയിൽ ഗവർണർ പെരുമാറരുത്. മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് നിയമസഭ വിളിച്ചുകൂട്ടാൻ ഗവർണർ തയാറാവണം. മുഖ്യമന്ത്രിക്കു ഭൂരിപക്ഷ പിന്തുണയുണ്ടോ ഇല്ലയോ എന്നു നിയമസഭയിൽ തെളിഞ്ഞാൽ സംസ്ഥാനത്ത് ഇപ്പോഴത്തെ ഭരണ പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും മാറും. സച്ചിൻ പൈലറ്റും കൂട്ടരും കോൺഗ്രസിൽനിന്നു പിണങ്ങി മാറിയപ്പോൾത്തന്നെ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് നേടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു ഗവർണർ ചെയ്യേണ്ടിയിരുന്നതെന്ന് അഭിപ്രായമുള്ള ഭരണഘടനാവിദഗ്ധരുണ്ട്.
എന്നാൽ, നിയമസഭ വിളിക്കുന്നത് ഓരോരോ കാരണങ്ങൾ പറഞ്ഞു ഗവർണർ നീട്ടിക്കൊണ്ടുപോവുകയാണ്. നിയമസഭ വിളിച്ചുകൂട്ടുന്നതിൽ ഗവർണർക്കു വിവേചനാധികാരം ഇല്ലെന്നും മന്ത്രിസഭയുടെ ശിപാർശയ്ക്കനുസരിച്ചു പ്രവർത്തിക്കുകയാണു വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ജനാധിപത്യപ്രക്രിയ മുന്നോട്ടുപോകാൻ ഗവർണർ അനുവദിക്കണം.
നിയമസഭ വിളിച്ചുകൂട്ടാതെ ഗവർണർ പ്രശ്നം തെരുവിലേക്കു കൊണ്ടുപോവുകയാണെന്നു മുഖ്യമന്ത്രി ആരോപിക്കുന്നു. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കുന്ന സമയത്ത് അവിടത്തെ ഗവർണർ ലാൽജി ടണ്ടൻ സ്വീകരിച്ച നിലപാടിനു കടകവിരുദ്ധമാണ് ഇപ്പോൾ രാജസ്ഥാൻ ഗവർണറുടെ നിലപാട്. തങ്ങളുടെ എംഎൽഎമാർ പലരെയും എതിർപക്ഷം തടഞ്ഞുവച്ചിരിക്കുകയാണെന്നും അതുകൊണ്ടു വിശ്വാസവോട്ടു നീട്ടണമെന്നും കമൽനാഥ് ആവശ്യപ്പെട്ടപ്പോൾ ഉടനടി വിശ്വാസവോട്ട് നേടിയില്ലെങ്കിൽ അതു ഭൂരിപക്ഷമില്ലാത്തതിന്റെ തെളിവാകുമെന്നു ഗവർണർ നിലപാടെടുത്തു. ഇപ്പോൾ രാജസ്ഥാനിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും വിശ്വാസവോട്ടിനു ഗവർണർ തയാറാകുന്നില്ല.
ഗവർണർമാർ മുന്പും രാഷ്ട്രീയക്കളികൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ നടക്കുന്നതു കളംവിട്ട കളികളാണ്. പ്രതിപക്ഷ സർക്കാരുകളെ എങ്ങനെയും താഴെയിറക്കി രാജ്യംമുഴുവൻ ഏകകക്ഷി ഭരണം കൊണ്ടുവരാൻ നടക്കുന്ന നീക്കങ്ങളിൽ ഭരണഘടനാ തത്വങ്ങളും ധാർമികമൂല്യങ്ങളും ബലികഴിക്കപ്പെടുന്പോൾ മുഴങ്ങുന്നതു ജനാധിപത്യത്തിന്റെ മരണമണിയാണ്.
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനായി എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള രാഷ്ട്രീയക്കളി കൊഴുക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിൽനിന്ന് അകലംപാലിച്ചുനിൽക്കേണ്ട ഗവർണറും അതിൽ കഥാപാത്രമാകുന്നു എന്നതാണു ഖേദകരം. കോവിഡ് പ്രതിസന്ധിക്കിടെ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കിയതിനെയും മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ പാതിരാനാടകത്തിൽ മുഖ്യമന്ത്രിക്കസേരയിൽ പ്രതിഷ്ഠിച്ചതിനെയുമൊക്കെ അനുസ്മരിപ്പിക്കുന്ന രാഷ്ട്രീയ നാടകമാണ് രണ്ടാഴ്ചയായി രാജസ്ഥാനിൽ അരങ്ങേറുന്നത്. എങ്ങനെയും അധികാരം കൈയ്ക്കലാക്കുക എന്ന ലക്ഷ്യത്തോടെ, ജനാധിപത്യത്തിന്റെ പ്രാഥമിക തത്ത്വങ്ങൾപോലും വിസ്മരിച്ചുകൊണ്ടു കാട്ടിക്കൂട്ടുന്ന ചെയ്തികൾ രാജ്യത്തിന്റെ ജനാധിപത്യഭാവിയെപ്പറ്റി വലിയ ആശങ്ക ഉയർത്തുന്നു.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുന്നവർ ആരായാലും അവരെ ഭരിക്കാൻ അനുവദിക്കുന്നതാണു ജനാധിപത്യവഴക്കവും മര്യാദയും. നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുന്നവർ ജനങ്ങളുടെ മാൻഡേറ്റ് നേടിയവരാണ്. ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെടുന്നില്ലെങ്കിൽ കാലാവധി പൂർത്തിയാക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇതംഗീകരിക്കാതെ, അവർ തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ് എന്ന ഒറ്റക്കാരണത്താൽ, തികഞ്ഞ അസഹിഷ്ണുതയോടെ അവരെ താഴെയിറക്കാൻ ശ്രമിക്കുന്പോൾ തകരുന്നതു ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസംകൂടിയാണ്. കർണാടകയിലും ഗോവയിലും മധ്യപ്രദേശിലുമൊക്കെ തങ്ങൾ പരീക്ഷിച്ചു വിജയിച്ച മാതൃക രാജസ്ഥാനിലും നടപ്പാക്കാൻ കഴിയുമെന്നു ബിജെപി നേതൃത്വം കരുതുന്നുണ്ടാവാം. ധാർമികത പ്രശ്നമാക്കുന്നില്ലെങ്കിൽ രാഷ്ട്രീയക്കളികൾ ഏതറ്റം വരെയും പോകും. കർണാടക, ഗോവ, മധ്യപ്രദേശ് അട്ടിമറികളുടെ സമയത്തു കോടതികൾപോലും കാര്യമായി ഇടപെടാതെ കൈകഴുകുകയാണല്ലോ ചെയ്തത്.
ഒരു സർക്കാരിനു ഭൂരിപക്ഷമുണ്ടോയെന്നു തെളിയിക്കേണ്ടതു നിയമസഭയിലാണെന്നു ഭരണഘടനാ വ്യവസ്ഥകൾ കൃത്യമായി പറയുന്നുണ്ട്. കോടതികളും അക്കാര്യം പലവട്ടം ശരിവച്ചിട്ടുള്ളതാണ്. തന്റെ സർക്കാരിന്റെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കാമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എഴുതിക്കൊടുത്തിട്ടും എംഎൽഎമാരെക്കൂട്ടി രാജ്ഭവനിൽചെന്നു പിന്തുണ വ്യക്തമാക്കിക്കൊടുത്തിട്ടും ഡൽഹിയിൽചെന്നു പ്രതിഷേധമറിയിച്ചിട്ടുമൊന്നും സംസ്ഥാന ഗവർണർ കൽരാജ് മിശ്ര നിയമസഭ വിളിക്കുന്നില്ല. അതിനു വ്യക്തമായ ന്യായമൊന്നും പഴയ ബിജെപി നേതാവായ അദ്ദേഹം പറയുന്നുമില്ല. ഗെഹ്ലോട്ടിന് ഇപ്പോൾ ഭൂരിപക്ഷമുണ്ടെന്ന് ബിജെപിക്കും ബോധ്യമുള്ളതുകൊണ്ടാകുമല്ലോ നിയമസഭ വിളിക്കാത്തത്. സമയം നീട്ടിക്കൊണ്ടുപോയാൽ ഗെഹ്ലോട്ട് പക്ഷത്തുനിന്ന് കുറേ എംഎൽഎമാരെക്കൂടി അടർത്തിയെടുക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ടാവും.
ഭരണഘടനപ്രകാരം സംസ്ഥാനഭരണത്തിന്റെ തലവനായ ഗവർണർ നിഷ്പക്ഷമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടയാളാണ്. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളും അദ്ദേഹത്തിനു പാലിക്കേണ്ടതുണ്ടാവാം. എന്നാൽ, ഒരു ബിജെപി നേതാവ് എന്ന നിലയിൽ ഗവർണർ പെരുമാറരുത്. മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് നിയമസഭ വിളിച്ചുകൂട്ടാൻ ഗവർണർ തയാറാവണം. മുഖ്യമന്ത്രിക്കു ഭൂരിപക്ഷ പിന്തുണയുണ്ടോ ഇല്ലയോ എന്നു നിയമസഭയിൽ തെളിഞ്ഞാൽ സംസ്ഥാനത്ത് ഇപ്പോഴത്തെ ഭരണ പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും മാറും. സച്ചിൻ പൈലറ്റും കൂട്ടരും കോൺഗ്രസിൽനിന്നു പിണങ്ങി മാറിയപ്പോൾത്തന്നെ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് നേടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു ഗവർണർ ചെയ്യേണ്ടിയിരുന്നതെന്ന് അഭിപ്രായമുള്ള ഭരണഘടനാവിദഗ്ധരുണ്ട്.
എന്നാൽ, നിയമസഭ വിളിക്കുന്നത് ഓരോരോ കാരണങ്ങൾ പറഞ്ഞു ഗവർണർ നീട്ടിക്കൊണ്ടുപോവുകയാണ്. നിയമസഭ വിളിച്ചുകൂട്ടുന്നതിൽ ഗവർണർക്കു വിവേചനാധികാരം ഇല്ലെന്നും മന്ത്രിസഭയുടെ ശിപാർശയ്ക്കനുസരിച്ചു പ്രവർത്തിക്കുകയാണു വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ജനാധിപത്യപ്രക്രിയ മുന്നോട്ടുപോകാൻ ഗവർണർ അനുവദിക്കണം.
നിയമസഭ വിളിച്ചുകൂട്ടാതെ ഗവർണർ പ്രശ്നം തെരുവിലേക്കു കൊണ്ടുപോവുകയാണെന്നു മുഖ്യമന്ത്രി ആരോപിക്കുന്നു. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കുന്ന സമയത്ത് അവിടത്തെ ഗവർണർ ലാൽജി ടണ്ടൻ സ്വീകരിച്ച നിലപാടിനു കടകവിരുദ്ധമാണ് ഇപ്പോൾ രാജസ്ഥാൻ ഗവർണറുടെ നിലപാട്. തങ്ങളുടെ എംഎൽഎമാർ പലരെയും എതിർപക്ഷം തടഞ്ഞുവച്ചിരിക്കുകയാണെന്നും അതുകൊണ്ടു വിശ്വാസവോട്ടു നീട്ടണമെന്നും കമൽനാഥ് ആവശ്യപ്പെട്ടപ്പോൾ ഉടനടി വിശ്വാസവോട്ട് നേടിയില്ലെങ്കിൽ അതു ഭൂരിപക്ഷമില്ലാത്തതിന്റെ തെളിവാകുമെന്നു ഗവർണർ നിലപാടെടുത്തു. ഇപ്പോൾ രാജസ്ഥാനിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും വിശ്വാസവോട്ടിനു ഗവർണർ തയാറാകുന്നില്ല.
ഗവർണർമാർ മുന്പും രാഷ്ട്രീയക്കളികൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ നടക്കുന്നതു കളംവിട്ട കളികളാണ്. പ്രതിപക്ഷ സർക്കാരുകളെ എങ്ങനെയും താഴെയിറക്കി രാജ്യംമുഴുവൻ ഏകകക്ഷി ഭരണം കൊണ്ടുവരാൻ നടക്കുന്ന നീക്കങ്ങളിൽ ഭരണഘടനാ തത്വങ്ങളും ധാർമികമൂല്യങ്ങളും ബലികഴിക്കപ്പെടുന്പോൾ മുഴങ്ങുന്നതു ജനാധിപത്യത്തിന്റെ മരണമണിയാണ്.