ദുബായ്: ഇന്ത്യ 2023ൽ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ടീമുകൾ ആദ്യം സൂപ്പർ ലീഗ് പരീക്ഷണം കടക്കണം. ഏകദിന ലോകകപ്പിനായി ഐസിസി പുതിയ യോഗ്യതാ രീതി പ്രഖ്യാപിച്ചതോടെയാണിത്. 2023 ലോകകപ്പിനുള്ള 10 ടീമുകളെ കണ്ടെത്താൻ ഏകദിന സൂപ്പർ ലീഗ് നടത്തും. ഐസിസിയുടെ 12 സ്ഥിരാംഗങ്ങളും ഹോളണ്ടും സൂപ്പർ ലീഗിൽ മത്സരിക്കും. ആതിഥേയരായ ഇന്ത്യക്കു പിന്നാലെ ടോപ് റാങ്കിംഗിലുള്ള ഏഴ് ടീമുകൾക്കും നേരിട്ട് യോഗ്യത ലഭിക്കും.
ജൂണ്‍ 30ന് സതാംപ്ടണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് x അയർലൻഡ് പരന്പരയോടെയാണ് സൂപ്പർ ലീഗ് ആരംഭിക്കുക. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് പരന്പര മാറ്റിവയ്ക്കുകയായിരുന്നു. 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുക.
ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു ടീമുകളേയാണ് സൂപ്പർ ലീഗിലൂടെ കണ്ടെത്തുക. ഇതിൽ ആതിഥേയരായ ഇന്ത്യയും ഉൾപ്പെടും. സൂപ്പർ ലീഗ് വരുന്നതോടെ ഇന്ത്യ x ഓസ്ട്രേലിയ മത്സരത്തിന്റെ പ്രാധാന്യം വെസ്റ്റ് ഇൻഡീസ് x സിംബാബ്വെ മത്സരത്തിനും ലഭിക്കുമെന്നും ഐസിസി ചൂണ്ടിക്കാട്ടി. ഹോം-എവേ രീതിയിലാണ് മത്സരം. ഓരോ വിജയത്തിനും 10 പോയിന്റ് ലഭിക്കും. സമനില ആയാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാലും പോയിന്റ് പങ്കുവയ്ക്കും.
ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി സൂപ്പർ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാത്ത അഞ്ചു ടീമുകൾ വീണ്ടും യോഗ്യതാ റൗണ്ടിൽ മത്സരിക്കും. ഈ യോഗ്യതാ റൗണ്ടിൽ അഞ്ച് അംഗരാജ്യങ്ങളും ഉൾപ്പെടും.
ജൂണ്‍ 30ന് സതാംപ്ടണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് x അയർലൻഡ് പരന്പരയോടെയാണ് സൂപ്പർ ലീഗ് ആരംഭിക്കുക. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് പരന്പര മാറ്റിവയ്ക്കുകയായിരുന്നു. 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുക.
ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു ടീമുകളേയാണ് സൂപ്പർ ലീഗിലൂടെ കണ്ടെത്തുക. ഇതിൽ ആതിഥേയരായ ഇന്ത്യയും ഉൾപ്പെടും. സൂപ്പർ ലീഗ് വരുന്നതോടെ ഇന്ത്യ x ഓസ്ട്രേലിയ മത്സരത്തിന്റെ പ്രാധാന്യം വെസ്റ്റ് ഇൻഡീസ് x സിംബാബ്വെ മത്സരത്തിനും ലഭിക്കുമെന്നും ഐസിസി ചൂണ്ടിക്കാട്ടി. ഹോം-എവേ രീതിയിലാണ് മത്സരം. ഓരോ വിജയത്തിനും 10 പോയിന്റ് ലഭിക്കും. സമനില ആയാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാലും പോയിന്റ് പങ്കുവയ്ക്കും.
ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി സൂപ്പർ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാത്ത അഞ്ചു ടീമുകൾ വീണ്ടും യോഗ്യതാ റൗണ്ടിൽ മത്സരിക്കും. ഈ യോഗ്യതാ റൗണ്ടിൽ അഞ്ച് അംഗരാജ്യങ്ങളും ഉൾപ്പെടും.