ചെന്നൈ: സെപ്റ്റംബർ 19 മുതൽ നവംബർ എട്ട് വരെ യുഎഇയിൽ നടക്കുന്ന ഐപിഎൽ ട്വന്റി-20യുടെ 13-ാം എഡിഷനായി ഇന്ത്യയിൽനിന്ന് ആദ്യം പുറപ്പെടുന്ന ടീം ചെന്നൈ സൂപ്പർ കിംഗ്സ് ആയിരിക്കുമെന്ന് റിപ്പോർട്ട്. ആരാധകരുടെ ഇഷ്ടടീമുകളിൽ പ്രധാനികളായ സൂപ്പർ കിംഗ്സ് ഓഗസ്റ്റ് രണ്ടാം ആഴ്ചതന്നെ യുഎഇയിൽ എത്തും. ഓഗസ്റ്റ് 20ഓടെ ഐപിഎലിനുള്ള എട്ട് ടീമുകളും യുഎഇയിൽ പറന്നിറങ്ങുമെന്നാണ് സൂചന.
ആരാധകരുടെ സ്വന്തം തലയായ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് സൂപ്പർ കിംഗ്സ് യുഎഇയിൽ പറന്നിറങ്ങുക. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം ലഭിക്കുന്നതിനുവേണ്ടിയാണിത്. കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് ഐപിഎൽ മാറ്റിവയ്ക്കുന്നതിനു മുന്പ് ഏറ്റവും ആദ്യം പരിശീലനം ആരംഭിച്ച ടീമും സൂപ്പർ കിംഗ്സ് ആയിരുന്നു. 2019 ഐസിസി ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റ് കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന എം.എസ്. ധോണി പരിശീലനം പുനരാരംഭിച്ചിരുന്നു. റാഞ്ചിയിൽനിന്ന് ചെന്നൈയിലെത്തിയായിരുന്നു ധോണിയുടെ പരിശീലനം ആരംഭിച്ചത്.
ഐപിഎൽ നടക്കുമെന്ന് ഉറപ്പായതോടെ റെയ്ന, പീയൂഷ് ചൗള, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾ നെറ്റ് പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
മൂന്ന് ടീം ക്യാന്പുകൾ...
യുഎഇയിൽ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാണ് ടീമുകൾ ക്യാന്പ് ചെയ്യുക. 38 വിക്കറ്റുകളുള്ള ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമി ലോകത്തിലെ ഏറ്റവും വലിയ പരിശീലന സൗകര്യത്തിനു പേരുകേട്ടതാണ്. 51 ദിവസമായി നടക്കുന്ന 60 ഐപിഎൽ പോരാട്ടങ്ങളും ഈ മൂന്ന് വേദികളിലാണ് അരങ്ങേറുക.
ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ വൈകും
മുംബൈ: ഐപിഎൽ 13-ാം എഡിഷനിൽ ഇംഗ്ലീഷ്, ഓസ്ട്രേലിയൻ താരങ്ങൾ തുടക്കം മുതൽ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം സെപ്റ്റംബർ 16നേ അവസാനിക്കൂ. സെപ്റ്റംബർ 19നാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുക. മൂന്ന് വീതം ട്വന്റി-20യും ഏകദിനവുമാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുക. അവസാന ഏകദിനം സെപ്റ്റംബർ 16ന് മാഞ്ചസ്റ്ററിലാണ്. ഐപിഎലിനുള്ള ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ തൊട്ടടുത്ത ദിവസംതന്നെ ലണ്ടനിൽനിന്ന് ദുബായ്ക്ക് തിരിക്കുമെന്നരീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ദുബായിൽ എത്തിയാലും കോവിഡ്-19 പരിശോധനയിൽ നെഗറ്റീവായാൽ മാത്രമേ മത്സരത്തിനുള്ള അനുമതി നൽകൂ. 48-72 മണിക്കൂർവരെ ഇതിനായി വേണം. തുടർന്ന് താരങ്ങൾക്കും ഫ്രാഞ്ചൈസികൾക്കും ബിസിസിഐയും ഐപിഎൽ 2020ഉം സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഏഴ് മുതൽ 10 ദിവസംവരെ ഇതിനെല്ലാത്തിനുമായി വേണ്ടിവരും. ഫലത്തിൽ ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ ഐപിഎലിന്റെ ആദ്യ ആഴ്ച ഉണ്ടാകില്ല.
ആരാധകരുടെ സ്വന്തം തലയായ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് സൂപ്പർ കിംഗ്സ് യുഎഇയിൽ പറന്നിറങ്ങുക. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം ലഭിക്കുന്നതിനുവേണ്ടിയാണിത്. കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് ഐപിഎൽ മാറ്റിവയ്ക്കുന്നതിനു മുന്പ് ഏറ്റവും ആദ്യം പരിശീലനം ആരംഭിച്ച ടീമും സൂപ്പർ കിംഗ്സ് ആയിരുന്നു. 2019 ഐസിസി ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റ് കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന എം.എസ്. ധോണി പരിശീലനം പുനരാരംഭിച്ചിരുന്നു. റാഞ്ചിയിൽനിന്ന് ചെന്നൈയിലെത്തിയായിരുന്നു ധോണിയുടെ പരിശീലനം ആരംഭിച്ചത്.
ഐപിഎൽ നടക്കുമെന്ന് ഉറപ്പായതോടെ റെയ്ന, പീയൂഷ് ചൗള, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾ നെറ്റ് പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
മൂന്ന് ടീം ക്യാന്പുകൾ...
യുഎഇയിൽ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാണ് ടീമുകൾ ക്യാന്പ് ചെയ്യുക. 38 വിക്കറ്റുകളുള്ള ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമി ലോകത്തിലെ ഏറ്റവും വലിയ പരിശീലന സൗകര്യത്തിനു പേരുകേട്ടതാണ്. 51 ദിവസമായി നടക്കുന്ന 60 ഐപിഎൽ പോരാട്ടങ്ങളും ഈ മൂന്ന് വേദികളിലാണ് അരങ്ങേറുക.
ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ വൈകും
മുംബൈ: ഐപിഎൽ 13-ാം എഡിഷനിൽ ഇംഗ്ലീഷ്, ഓസ്ട്രേലിയൻ താരങ്ങൾ തുടക്കം മുതൽ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം സെപ്റ്റംബർ 16നേ അവസാനിക്കൂ. സെപ്റ്റംബർ 19നാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുക. മൂന്ന് വീതം ട്വന്റി-20യും ഏകദിനവുമാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുക. അവസാന ഏകദിനം സെപ്റ്റംബർ 16ന് മാഞ്ചസ്റ്ററിലാണ്. ഐപിഎലിനുള്ള ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ തൊട്ടടുത്ത ദിവസംതന്നെ ലണ്ടനിൽനിന്ന് ദുബായ്ക്ക് തിരിക്കുമെന്നരീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ദുബായിൽ എത്തിയാലും കോവിഡ്-19 പരിശോധനയിൽ നെഗറ്റീവായാൽ മാത്രമേ മത്സരത്തിനുള്ള അനുമതി നൽകൂ. 48-72 മണിക്കൂർവരെ ഇതിനായി വേണം. തുടർന്ന് താരങ്ങൾക്കും ഫ്രാഞ്ചൈസികൾക്കും ബിസിസിഐയും ഐപിഎൽ 2020ഉം സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഏഴ് മുതൽ 10 ദിവസംവരെ ഇതിനെല്ലാത്തിനുമായി വേണ്ടിവരും. ഫലത്തിൽ ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ ഐപിഎലിന്റെ ആദ്യ ആഴ്ച ഉണ്ടാകില്ല.