മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഇന്റർ മിലാന്റെ ബെൽജിയം താരം റൊമേലു ലുക്കാക്കുവിന് ഗോളടിയിൽ റിക്കാർഡ്. ജെനോവയ്ക്കെതിരായ എവേ പോരാട്ടത്തിൽ ലുക്കാക്കുവിന്റെ (34, 90+3) ഇരട്ട ഗോൾ മികവിൽ ഇന്റർ മിലാൻ 3-0ന്റെ ജയം നേടി. അലക്സിസ് സാഞ്ചസിന്റെ (83) വകയായിരുന്നു ഒരു ഗോൾ.
ഇരട്ട ഗോളോടെ രണ്ട് റിക്കാർഡാണ് ലുക്കാക്കു തകർത്തത്. 1950ൽ സ്റ്റെഫാനോ നെറെസിനുശേഷം ഇന്ററിനായി ഒരു സീസണിൽ 15 എവേ ഗോൾ നേടുന്ന ആദ്യ താരം, 1998ൽ ബ്രസീലിന്റെ റൊണാൾഡോയ്ക്കുശേഷം സീരി എയിൽ ഇന്ററിലെത്തി ആദ്യ സീസണിൽതന്നെ 23 ഗോൾ നേടുന്ന ആദ്യ താരം എന്നീ റിക്കാർഡുകൾ ലുക്കാക്കുവിനെ തേടിയെത്തി.
36-ാമത്തെ യുവെ പുലരി?
ഇറ്റാലിയൻ സീരി എ കിരീടം യുവന്റസ് സ്വന്തമാക്കി എന്ന വാർത്തയോടെയാകും ഒരുപക്ഷേ ഇന്ന് പുലരുക. കാരണം, പുലർച്ചെ 1.15ന് സംപ്ഡോറിയയ്ക്കെതിരേ യുവെ ജയിച്ചാൽ അവർക്ക് കിരീടം സ്വന്തമാക്കാം. അങ്ങനെയെങ്കിൽ യുവന്റസിന്റെ തുടർച്ചയായ ഒന്പതാമത്തെയും ആകെ 36-ാമത്തെയും കിരീടമാകും അത്.
ലീഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അത്ലാന്ത 1-1ന് എസി മിലാനോട് സമനില വഴങ്ങിയതോടെയാണ് യുവെയ്ക്ക് ഒരു ജയമകലെ കിരീടം എത്തിയത്. 35 മത്സരം പൂർത്തിയാക്കിയപ്പോൾ യുവന്റസിന് 80 പോയിന്റാണ്. 36 മത്സരങ്ങളിൽനിന്ന് 76 പോയിന്റുള്ള ഇന്റർ മിലാനാണ് രണ്ടാമത്. സംപ്ഡോറിയയ്ക്കെതിരേ ജയിച്ചാൽ യുവെയുടെ പോയിന്റ് നേട്ടം 83 ആകും. 38 മത്സരങ്ങളാണ് സീസണിൽ ഒരു ടീമിനുള്ളത്.
ഇരട്ട ഗോളോടെ രണ്ട് റിക്കാർഡാണ് ലുക്കാക്കു തകർത്തത്. 1950ൽ സ്റ്റെഫാനോ നെറെസിനുശേഷം ഇന്ററിനായി ഒരു സീസണിൽ 15 എവേ ഗോൾ നേടുന്ന ആദ്യ താരം, 1998ൽ ബ്രസീലിന്റെ റൊണാൾഡോയ്ക്കുശേഷം സീരി എയിൽ ഇന്ററിലെത്തി ആദ്യ സീസണിൽതന്നെ 23 ഗോൾ നേടുന്ന ആദ്യ താരം എന്നീ റിക്കാർഡുകൾ ലുക്കാക്കുവിനെ തേടിയെത്തി.
36-ാമത്തെ യുവെ പുലരി?
ഇറ്റാലിയൻ സീരി എ കിരീടം യുവന്റസ് സ്വന്തമാക്കി എന്ന വാർത്തയോടെയാകും ഒരുപക്ഷേ ഇന്ന് പുലരുക. കാരണം, പുലർച്ചെ 1.15ന് സംപ്ഡോറിയയ്ക്കെതിരേ യുവെ ജയിച്ചാൽ അവർക്ക് കിരീടം സ്വന്തമാക്കാം. അങ്ങനെയെങ്കിൽ യുവന്റസിന്റെ തുടർച്ചയായ ഒന്പതാമത്തെയും ആകെ 36-ാമത്തെയും കിരീടമാകും അത്.
ലീഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അത്ലാന്ത 1-1ന് എസി മിലാനോട് സമനില വഴങ്ങിയതോടെയാണ് യുവെയ്ക്ക് ഒരു ജയമകലെ കിരീടം എത്തിയത്. 35 മത്സരം പൂർത്തിയാക്കിയപ്പോൾ യുവന്റസിന് 80 പോയിന്റാണ്. 36 മത്സരങ്ങളിൽനിന്ന് 76 പോയിന്റുള്ള ഇന്റർ മിലാനാണ് രണ്ടാമത്. സംപ്ഡോറിയയ്ക്കെതിരേ ജയിച്ചാൽ യുവെയുടെ പോയിന്റ് നേട്ടം 83 ആകും. 38 മത്സരങ്ങളാണ് സീസണിൽ ഒരു ടീമിനുള്ളത്.