പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോൾ കിരീടം പാരീ സാൻ ഷെർമയ്ൻ നിലനിർത്തി. കൈലിയൻ എംബാപ്പെ പരിക്കേറ്റ് പുറത്തായ ഫൈനലിൽ സെന്റ് എറ്റിയനെ 1-0നു കീഴടക്കിയാണ് പിഎസ്ജി കിരീടം സ്വന്തമാക്കിയത്. നെയ്മർ 14-ാം മിനിറ്റിൽ നേടിയ ഗോളിലാണ് ഫ്രഞ്ച് ചാന്പ്യന്മാരുടെ ജയം. കോവിഡ്-19നെ തുടർന്ന് മാർച്ച് 13ന് ലീഗ് വണ്‍ ഉൾപ്പെടെയുള്ള മത്സരങ്ങൾ നിർത്തിവച്ചതിനുശേഷം ഫ്രാൻസിൽ നടക്കുന്ന ആദ്യ സുപ്രധാന മത്സരമായിരുന്നു. പിഎസ്ജിയുടെ 13-ാം ഫ്രഞ്ച് കപ്പ് നേട്ടമാണിത്. റദ്ദാക്കപ്പെട്ട ലീഗ് വണ്‍ കിരീടവും പിഎസ്ജിക്കായിരുന്നു. ഇതോടെ സീസണ് ഡബിൾ പിഎസ്ജി തികച്ചു.
എംബാപ്പെയ്ക്കെതിരെ നടത്തിയ ഗുരുതര ഫൗളിനെ തുടർന്ന് സെന്റ് എറ്റിയൻ താരം ലോയ്ക് പെറിൻ 31-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. തുടർന്ന് 10 പേരുമായി പ്രതിരോധിച്ചുനിന്നെങ്കിലും പിഎസ്ജിയുടെ വിജയം തടയാനായില്ല. നീണ്ട ഇടവേളയ്ക്കുശേഷം നടന്ന മത്സരമായതിനാൽ എംബാപ്പെ ഒഴികെയുള്ള കളിക്കാർ താളവും വേഗവും കണ്ടെത്താൻ തുടക്കത്തിൽ വിഷമിച്ചു. മത്സരത്തിനിടെ ഇരു ടീമഗങ്ങളും തമ്മിൽ കയ്യാങ്കളിയും അരങ്ങേറിയതും ശ്രദ്ധേയമായി.
കാണികൾ 5000
80,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ അയ്യായിരത്തോളം കാണികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചാണ് ഫ്രഞ്ച് കപ്പ് ഫൈനൽ അരങ്ങേറിയത്. ഈ മാസം 12ന് നടന്ന ലെ ഹാർവയ്ക്കെതിരായ പിഎസ്ജിയുടെ സൗഹൃദ മത്സരത്തിൽ 5,000 കാണികളെ പ്രവേശിപ്പിച്ചിരുന്നു.
മാർച്ച് 13നുശേഷം ഫ്രാൻസിൽ കായിക മത്സരങ്ങൾ അരങ്ങേറിയിരുന്നില്ല. ഏപ്രിൽ 28ന് എല്ലാ കായിക മത്സരങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 30ന് പിഎസ്ജി ലീഗ് വണ്‍ ചാന്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടു. കോവിഡ്-19 ലോക്ക് ഡൗണിനുശേഷം യൂറോപ്പിലെ അഞ്ച് വന്പൻ ലീഗുകളിൽ (ഫ്രഞ്ച് ലീഗ് വണ്‍ ഒഴികെ) ജർമൻ ബുണ്ടസ് ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ എന്നിവ പുനരാരംഭിച്ചിരുന്നു. എന്നാൽ, കോവിഡ്-19 ഭീഷണിക്കിടെ ഗാലറിയിൽ കാണികൾക്ക് പ്രവേശനം നൽകുന്ന ആദ്യ രാജ്യമായി ഫ്രാൻസ് അറിയപ്പെട്ടു. ഇംഗ്ലണ്ട്, ഇറ്റലി എന്നിവയും കാണികളെ ഗാലറിയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
എംബാപ്പെ പരിക്കിൽ, പിഎസ്ജിക്ക് ആശങ്ക
പിഎസ്ജിക്ക് പരിക്കിന്റെ വേദനയിൽനിന്ന് മുക്തിയില്ല. 2018 മുതൽ പിഎസ്ജിയുടെ സൂപ്പർ താരങ്ങൾക്ക് ഇടവിടാതെ പരിക്ക് കൂട്ടായുണ്ട്. നെയ്മർ, എഡിസണ് കവാനി ഇപ്പോൾ എംബാപ്പെ എന്നിങ്ങനെ നീളുന്നു ആ പട്ടിക. സെന്റ് എറ്റിയനെതിരായ മത്സരത്തിൽ കഠിനമായ ടാക്ലിംഗിൽ കാലിനു പരിക്കേറ്റ എംബാപ്പെ കണ്ണീരോടെയാണ് കളംവിട്ടത്. ക്രെച്ചസിലൂന്നിയാണ് താരം ഡഗ്ഒൗട്ടിലേക്ക് മടങ്ങിയെത്തിയതും കിരീടാഘോഷത്തിൽ പങ്കെടുത്തതും. അടുത്ത വെള്ളിയാഴ്ച (ഇന്ത്യൻ സമയം രാത്രി 12.40) ലീഗ് കപ്പ് ഫൈനലിലും ഓഗസ്റ്റ് 12ന് (ഇന്ത്യൻ സമയം രാത്രി 13.30) നടക്കുന്ന ചാന്പ്യൻസ് ലീഗ് ക്വാർട്ടറിലും എംബാപ്പെ കളിക്കുമോ എന്നു കണ്ടറിയണം.
എംബാപ്പെയ്ക്കെതിരെ നടത്തിയ ഗുരുതര ഫൗളിനെ തുടർന്ന് സെന്റ് എറ്റിയൻ താരം ലോയ്ക് പെറിൻ 31-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. തുടർന്ന് 10 പേരുമായി പ്രതിരോധിച്ചുനിന്നെങ്കിലും പിഎസ്ജിയുടെ വിജയം തടയാനായില്ല. നീണ്ട ഇടവേളയ്ക്കുശേഷം നടന്ന മത്സരമായതിനാൽ എംബാപ്പെ ഒഴികെയുള്ള കളിക്കാർ താളവും വേഗവും കണ്ടെത്താൻ തുടക്കത്തിൽ വിഷമിച്ചു. മത്സരത്തിനിടെ ഇരു ടീമഗങ്ങളും തമ്മിൽ കയ്യാങ്കളിയും അരങ്ങേറിയതും ശ്രദ്ധേയമായി.
കാണികൾ 5000
80,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ അയ്യായിരത്തോളം കാണികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചാണ് ഫ്രഞ്ച് കപ്പ് ഫൈനൽ അരങ്ങേറിയത്. ഈ മാസം 12ന് നടന്ന ലെ ഹാർവയ്ക്കെതിരായ പിഎസ്ജിയുടെ സൗഹൃദ മത്സരത്തിൽ 5,000 കാണികളെ പ്രവേശിപ്പിച്ചിരുന്നു.
മാർച്ച് 13നുശേഷം ഫ്രാൻസിൽ കായിക മത്സരങ്ങൾ അരങ്ങേറിയിരുന്നില്ല. ഏപ്രിൽ 28ന് എല്ലാ കായിക മത്സരങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 30ന് പിഎസ്ജി ലീഗ് വണ്‍ ചാന്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടു. കോവിഡ്-19 ലോക്ക് ഡൗണിനുശേഷം യൂറോപ്പിലെ അഞ്ച് വന്പൻ ലീഗുകളിൽ (ഫ്രഞ്ച് ലീഗ് വണ്‍ ഒഴികെ) ജർമൻ ബുണ്ടസ് ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ എന്നിവ പുനരാരംഭിച്ചിരുന്നു. എന്നാൽ, കോവിഡ്-19 ഭീഷണിക്കിടെ ഗാലറിയിൽ കാണികൾക്ക് പ്രവേശനം നൽകുന്ന ആദ്യ രാജ്യമായി ഫ്രാൻസ് അറിയപ്പെട്ടു. ഇംഗ്ലണ്ട്, ഇറ്റലി എന്നിവയും കാണികളെ ഗാലറിയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
എംബാപ്പെ പരിക്കിൽ, പിഎസ്ജിക്ക് ആശങ്ക
പിഎസ്ജിക്ക് പരിക്കിന്റെ വേദനയിൽനിന്ന് മുക്തിയില്ല. 2018 മുതൽ പിഎസ്ജിയുടെ സൂപ്പർ താരങ്ങൾക്ക് ഇടവിടാതെ പരിക്ക് കൂട്ടായുണ്ട്. നെയ്മർ, എഡിസണ് കവാനി ഇപ്പോൾ എംബാപ്പെ എന്നിങ്ങനെ നീളുന്നു ആ പട്ടിക. സെന്റ് എറ്റിയനെതിരായ മത്സരത്തിൽ കഠിനമായ ടാക്ലിംഗിൽ കാലിനു പരിക്കേറ്റ എംബാപ്പെ കണ്ണീരോടെയാണ് കളംവിട്ടത്. ക്രെച്ചസിലൂന്നിയാണ് താരം ഡഗ്ഒൗട്ടിലേക്ക് മടങ്ങിയെത്തിയതും കിരീടാഘോഷത്തിൽ പങ്കെടുത്തതും. അടുത്ത വെള്ളിയാഴ്ച (ഇന്ത്യൻ സമയം രാത്രി 12.40) ലീഗ് കപ്പ് ഫൈനലിലും ഓഗസ്റ്റ് 12ന് (ഇന്ത്യൻ സമയം രാത്രി 13.30) നടക്കുന്ന ചാന്പ്യൻസ് ലീഗ് ക്വാർട്ടറിലും എംബാപ്പെ കളിക്കുമോ എന്നു കണ്ടറിയണം.